Categories
Uncategorized

എന്നും സിഎസ്കെക്ക് വേണ്ടി കാണും ,അടുത്ത കൊല്ലം കളിക്കുവോ ? ധോണി നൽകിയ മറുപടി ഇങ്ങനെ ;വീഡിയോ കാണാം

തങ്ങളുടെ ഹോംഗ്രൗണ്ടായ ചെപ്പോക്‌ സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ പ്ലേഓഫിലെ ആദ്യ ക്വാളിഫയർ മത്സരത്തിൽ, ഗുജറാത്തിനെ തകർത്ത ചെന്നൈ സൂപ്പർ കിംഗ്സ് കലാശപോരാട്ടത്തിന് യോഗ്യത നേടിയിരിക്കുകയാണ്. ടേബിൾ ടോപ്പേഴ്‌സായി എത്തിയ ഗുജറാത്ത്, 15 റൺസിനാണ്‌ ചെന്നൈയോട് അടിയറവ് പറഞ്ഞത്. ചെന്നൈയുടെ പത്താം ഐപിഎൽ ഫൈനലാണ് ഇത്. ബുധനാഴ്ച നടക്കുന്ന മുംബൈ – ലഖ്നൗ എലിമിനേറ്റർ മത്സരത്തിലെ വിജയികളെ, രണ്ടാം ക്വാളിഫയർ മത്സരത്തിൽ നേരിടുന്ന ഗുജറാത്തിന് ഫൈനലിലേക്ക് യോഗ്യത നേടാൻ ഒരവസരം കൂടിയുണ്ട്.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 172 റൺസ്. ഗുജറാത്ത് 20 ഓവറിൽ 157 റൺസിൽ എല്ലാവരും പുറത്തായി. 42 റൺസെടുത്ത ഗില്ലിനും 30 റൺസെടുത്ത റാഷിദ് ഖാനും ഒഴികെ മറ്റാർക്കും ചെന്നൈ ബോളിങ് നിരയ്ക്ക്‌ മുന്നിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. നേരത്തെ ആദ്യ ബാറ്റിങ്ങിൽ ചെന്നൈയ്ക്ക് വേണ്ടി 60 റൺസെടുത്ത ഓപ്പണർ ഋതുരാജ് ഗേയ്ക്വാദ്‌ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. മറ്റൊരു ഓപ്പണർ കോൺവെ 40 റൺസും, അവസാന ഓവറുകളിൽ ആഞ്ഞടിച്ച ജഡേജ 16 പന്തിൽ 22 റൺസും നേടിയിരുന്നു.

മത്സരശേഷമുള്ള പ്രസന്റേഷൻ ചടങ്ങിന്റെ സമയത്ത് അവതാരകനായ ഹർഷ ഭോഗ്ലെ, ചെന്നൈ നായകൻ ധോണിയോട് ഒരു ചോദ്യം ചോദിച്ചു. ഇനി ഒരിക്കൽക്കൂടി താങ്കൾ ഈ ചെന്നൈയിലെ മൈതാനത്ത് കളിക്കാൻ ഇറങ്ങുമോയെന്ന്. ചെന്നൈ ഫാൻസ് മാത്രമല്ല, ലോകമെമ്പാടും ഉള്ള ധോണി ആരാധകർക്ക് അറിയാൻ ആകാംഷയുള്ള കാര്യം. അതിനുള്ള മറുപടിയായി ധോണി പറഞ്ഞത്, എനിക്ക് അത് ഉറപ്പുപറയാൻ പറ്റില്ല എന്നാണ്. കാരണം ഇനി ഡിസംബറിൽ നടക്കാൻ പോകുന്ന മിനിലേലത്തിന് 8-9 മാസത്തോളം സമയമുണ്ട്.

അതുകൊണ്ട് ഞാൻ ഇപ്പോൾതന്നെ അടുത്ത സീസൺ ആലോചിച്ച് തല പുകയ്ക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല, കാരണം അതിന് ഇഷ്ടം പോലെ സമയമുണ്ട്. ഞാൻ എപ്പോഴും ചെന്നൈയുടെ കൂടെ ഉണ്ടാകുമെന്ന കാര്യത്തിൽ എനിക്ക് ഉറപ്പുതരാൻ കഴിയും. അത് ചിലപ്പോൾ പ്ലയിംഗ് ഇലവനിൽ ആകാം, അല്ലെങ്കിൽ മൈതാനത്തിന് പുറത്ത് ഇരുന്നുകൊണ്ടാകാം. എന്തായാലും തീരുമാനമെടുക്കാൻ ഇനിയും സമയമുണ്ട്, എന്നാണ് ധോണി വ്യക്തമാക്കിയത്.

Categories
Cricket

തലയുടെ രാജതന്ത്രം ,പതിരണ എറിയുന്നത് വരെ കളി നിർത്തി ധോണി ,കാരണം ഇതാണ്:വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ക്വാളിഫർ ആവേശകരമായി പുരോഗമിക്കുകയാണ്. ചെന്നൈ സൂപ്പർ കിങ്സിന്റെ ഹോം ഗ്രൗണ്ടായ ചെപ്പൊക്കിലാണ് മത്സരം. ചെന്നൈ സൂപ്പർ കിങ്സിന്റെ എതിരാളികൾ ലീഗിലെ ഏറ്റവും മികച്ച ടീമായ ഗുജറാത്ത്‌ ടൈറ്റാൻസാണ് എതിരാളികൾ. ടോസ് നേടിയ ഗുജറാത്ത്‌ ക്യാപ്റ്റൻ ഹാർദിക് പാന്ധ്യ ബൌളിംഗ് തിരഞ്ഞെടുത്തു.

രുതുരാജ് ഗെയ്ക്വാദിന്റെയും ഡെവൺ കോൺവേയുടെയും ഓപ്പണിങ് മികവിൽ ചെന്നൈ സൂപ്പർ കിങ്‌സ് 7 വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് സ്വന്തമാക്കി. 60 റൺസ് നേടിയ രുതുരാജ് ഗെയ്ക്വാദ് തന്നെയാണ് ടോപ് സ്കോർർ. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത്‌ ഭേദപേട്ട നിലയിൽ മുന്നേറുകയാണ്. ഈ സീസണിൽ ഡെത്ത് ഓവറിൽ ഏറ്റവും മികച്ച രീതിയിൽ പന്ത് എറിയുന്ന പാതിരാനയേ ധോണി ബൗൾ ചെയ്യാൻ ക്ഷണിക്കുന്നു.

എന്നാൽ ധോണി പാതിരാനായേ ഈ ഓവർ ക്ഷണിക്കാൻ വിളിക്കുമ്പോൾ ഗ്രൗണ്ടിന് പുറത്ത് പോയതിന് ശേഷം പാതിരാനാ ഗ്രൗണ്ടിലേക്ക് കുറച്ചു നിമിഷം മാത്രമായിയൊള്ളു തിരകെ വന്നിട്ട്. ഒൻപത് മിനിറ്റ് മാത്രം ഗ്രൗണ്ടിന് പുറത്ത് പോയ പാതിരാനാ തിരകെ ഗ്രൗണ്ടിൽ വന്നിട്ട് എട്ടു മിനിറ്റ് മാത്രമേ ആയിരുന്നോള്ളൂ. കൃത്യം ഒൻപത് മിനിറ്റ് കഴിഞ്ഞാൽ മാത്രമേ താരത്തിന് പന്ത് എറിയാൻ സാധിക്കുകയൊള്ളു. അത് കൊണ്ട് തന്നെ ധോണി അമ്പയറുമായി ആശയവിനിമയം നടത്തി പാതിരാനാ ഗ്രൗണ്ടിൽ എത്തിയിട്ട് ഒൻപത് മിനിറ്റ് കഴിഞ്ഞു മാത്രമേ ഓവർ ആരംഭിച്ചൊള്ളു.

Categories
Uncategorized

നല്ല ഐഡിയ ആയിരുന്നു , പക്ഷെ പാളി , മങ്കാദ് ചെയ്തു ചഹർ ,ചിരി അടക്കാനാവാതെ ധോണി

ഐപി‌എൽ പതിനാറാം സീസണിലെ ഒന്നാം ക്വാളിഫയർ മത്സരത്തിൽ ചെന്നൈയ്ക്കേതിരെ ഗുജറാത്ത് ടൈറ്റൻസിന് 173 റൺസ് വിജയലക്ഷ്യം. ചെന്നൈ ചെപ്പൊക്ക്‌ സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 172 റൺസാണ് നേടിയത്. ഓപ്പണർമാരായ ഗെയ്ക്വാദ് 60 റൺസും കോൺവെ 40 റൺസും എടുത്തു ടോപ് സ്കോറർമാരായി. ജഡേജ 16 പന്തിൽ 22 റൺസ് നേടി.

മറുപടി ബാറ്റിങ്ങിൽ 13 ഓവറിൽ 88 റൺസിൽ ഗുജറാത്തിന്റെ 5 മുൻനിര വിക്കറ്റുകൾ വീഴ്ത്തിയ ചെന്നൈ സൂപ്പർ കിംഗ്സ് മത്സരത്തിൽ പിടിമുറുക്കിയിരിക്കുകയാണ്. സാഹ 12 റൺസും നായകൻ പാണ്ഡ്യ 8 റൺസും എടുത്തു മടങ്ങിയപ്പോൾ, ഒരറ്റത്ത് ഗിൽ മാത്രം പിടിച്ചുനിന്നു. അതിനുശേഷം എത്തിയ ശനക 17 റൺസും മില്ലർ വെറും 4 റൺസും എടുത്തു പുറത്തായി. ഒടുവിൽ 38 പന്തിൽ 42 റൺസെടുത്ത ഗില്ലും പുറത്ത്.

പേസർ ദീപക് ചഹർ എറിഞ്ഞ പതിനാലാം ഓവറിന്റെ ആദ്യ പന്തിൽ പുൾഷോട്ട് കളിക്കാൻ ശ്രമിച്ച അദ്ദേഹം, ഫൈൻ ലെഗ് ബൗണ്ടറിയിൽ ക്യാച്ചെടുത്ത് പുറത്താവുകയാണ് ഉണ്ടായത്. തൊട്ടടുത്ത പന്തിൽ ഒരു രസകരമായ നിമിഷം അരങ്ങേറിയിരുന്നു. പന്ത് എറിയാൻ ഓടിയെത്തിയ ചഹർ, അത് നോൺസ്ട്രൈക്കർ എൻഡിലെ വിക്കറ്റിൽ കൊള്ളിക്കുകയായിരുന്നു. പക്ഷേ അവിടെ നിൽപ്പുണ്ടായിരുന്ന വിജയ് ശങ്കർ ക്രീസിൽ നിന്നും മുന്നോട്ട് കയറിപ്പോയിരുന്നില്ല. തെല്ല് ജാള്യതയോടെ ചാഹർ തിരികെ പന്തെറിയാൻ മടങ്ങുമ്പോൾ, ചെന്നൈ നായകൻ ധോണിയ്ക്കും ചിരിയടക്കാൻ കഴിയാതെ നിൽക്കുന്ന കാഴ്ച.

Categories
Uncategorized

പേടിച്ചോ ? ഞാൻ അങ്ങ് ഇല്ലാണ്ടായി , റായിഡു പോയെന്ന് കരുതി പേടിച്ച് ആരാധിക , വൈറൽ ആയി വീഡിയോ

ചെന്നൈ ചെപ്പോക്ക്‌ സ്റ്റേഡിയത്തിൽ നടക്കുന്ന പതിനാറാം ഐപിഎൽ സീസൺ പ്ലേഓഫിലെ ആദ്യ ക്വാളിഫയർ മത്സരം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 172 റൺസാണ് നേടിയത്. വേഗം കുറഞ്ഞ പിച്ചിൽ റൺസ് കണ്ടെത്തൽ ബുദ്ധിമുട്ടേറിയതായിരുന്നു. 60 റൺസെടുത്ത ഋതുരാജ്‌ ഗായക്വദ് ടോപ് സ്കോററായി. ഒന്നാം വിക്കറ്റിൽ ഗായക്വാദും 40 റൺസെടുത്ത കോൺവെയും 87 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു.

പിന്നീടെത്തിയ ശിവം ധൂബെ 1 റൺസും, രഹാനെയും റായിടുവും 17 റൺസ് വീതവും എടുത്തു പുറത്തായി. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ജഡേജയുടെ മികവിൽ ചെന്നൈ പൊരുതാവുന്ന ടോട്ടലിൽ എത്തിച്ചേർന്നു. 16 പന്തിൽ 22 റൺസ് നേടിയ അദ്ദേഹം ഇന്നിങ്സിന്റെ അവസാന പന്തിൽ ആയിരുന്നു പുറത്തായത്. മൊയീൻ അലി 4 പന്തിൽ 9 റൺസോടെ പുറത്താകാതെ നിന്നു. നായകൻ ധോണി 2 പന്തിൽ 1 റൺ മാത്രം എടുത്ത് നിരാശപ്പെടുത്തി.

അതിനിടെ മത്സരത്തിൽ അമ്പാട്ടി റായിഡു ഒരു റൺഔട്ടിൽ നിന്നും രക്ഷപ്പെട്ട സമയത്ത്, ഗാലറിയിൽ പേടിയോടെ നോക്കിക്കാണുന്ന ഒരു ചെന്നൈ ആരാധികയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരിക്കുന്നത്. പതിനാറാം ഓവറിന്റെ അവസാന പന്തിൽ ഷമിയുടെ കിടിലൻ യോർക്കർ. ഓഫ് സൈഡിലേക്ക് തട്ടിയിട്ട റായിഡു, സിംഗിൾ എടുക്കാനായി ഓടി. പക്ഷേ എക്സ്ട്രാ കവറിൽ നിന്നിരുന്ന ഗുജറാത്ത് നായകൻ പാണ്ഡ്യ പന്ത് പറന്നുപിടിച്ച് ത്രോ ചെയ്യുന്നു. പക്ഷേ ഭാഗ്യത്തിന് അത് വിക്കറ്റിൽ കൊള്ളാതെ പോകുന്നു. അന്നേരമാണ് ഗാലറിയിൽ ആ യുവതി ഭയത്തോടെ നോക്കി നിന്നുപോയത്. ഒടുവിൽ വിക്കറ്റ് പോയില്ല എന്ന ആശ്വാസവും.

Categories
Cricket

ക്യാച്ച് എടുത്ത ഹർഥിക് വരെ സെഡ് ആയി ,ഒരൊറ്റ നിമിഷം കൊണ്ട് കാണികൾ നിശബ്ദരായി ;വീഡിയോ കാണാം

ചെന്നൈ സൂപ്പർ കിങ്‌സ് മത്സരം ആകുമ്പോൾ ആരാധകർ ഏറ്റവും അധികം കാത്തിരിക്കുന്നത് അവരുടെ സാക്ഷാൽ തല മഹേന്ദ്ര സിങ് ധോണിയുടെ ബാറ്റിങ്ങിന് വേണ്ടിയാണ്. പല മത്സരങ്ങളിലും അവസാന ഓവറുകളിൽ വന്ന് ഏറ്റവും മികച്ച രീതിയിൽ ഇന്നിങ്സ് ഫിനിഷ് ചെയ്യുന്ന ധോണിയേ ഈ സീസണിൽ പല തവണ ക്രിക്കറ്റ്‌ ആരാധകർ കണ്ടതാണ്. എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ക്വാളിഫർ വണിൽ സംഭവിച്ചത് തീർത്തും വിപരീതമായ കാര്യമാണ്.

ചെന്നൈ സൂപ്പർ കിങ്സിന്റെ ഹോം ഗ്രൗണ്ടായ ചെപ്പോക്കിലാണ് ഈ മത്സരം നടക്കുന്നത്. ഗുജറാത്ത്‌ ടൈറ്റാൻസാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ എതിരാളികൾ

18 മത്തെ ഓവറിലെ അവസാന റാഷിദ്‌ ഖാന്റെ പന്തിൽ റയ്ഡു പുറത്തായപ്പോൾ ധോണി ബാറ്റ് ചെയ്യാൻ ഇറങ്ങിയത്. തൊട്ട് അടുത്ത ഓവറിൽ മോഹിത്ത് എറിഞ്ഞ രണ്ടാമത്തെ പന്തിൽ ഒരു റൺസ് സ്വന്തമാക്കി.ഓവറിലെ നാലാമത്തെ പന്തിൽ ധോണി വീണ്ടും ക്രീസിൽ.

ഓഫ്‌ സ്റ്റമ്പിന് പുറത്ത് ഒരു സ്ലോവർ ബൗൾ മോഹിത്ത് ശർമ എറിയുന്നു. ധോണി ഈ ബോൾ കട്ട്‌ ചെയ്യുന്നു. എന്നാൽ ബൗണ്ടറി പ്രതീക്ഷച്ച ധോണി ആരാധകരെ നിരാശരാക്കി കൊണ്ട് പന്ത് ഗുജറാത്ത്‌ ക്യാപ്റ്റൻ ഹാർദിക് പാന്ധ്യയുടെ കയ്യിലേക്ക്. ടോസ് നഷ്ടപെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ സൂപ്പർ കിങ്‌സ് രുതുരാജ് ഗെയ്ക്വാദിന്റെ ഫിഫ്റ്റിയുടെ മികവിൽ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് സ്വന്തമാക്കി.

Categories
Uncategorized

സീസണിൽ കളിച്ച ആദ്യത്തെ മത്സരത്തിലെ ആദ്യത്തെ ഓവറിൽ തന്നെ വിക്കറ്റ്, പക്ഷേ ഔട്ടായില്ല ;വീഡിയോ കാണാം

തുടർച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ടു ഗുജറാത്ത്‌ ടൈറ്റാൻസും അഞ്ചാം കിരീടം ലക്ഷ്യമിട്ടു ചെന്നൈ സൂപ്പർ കിംഗ്‌സും ഇന്ന് ആദ്യത്തെ ക്വാളിഫറിന് ഇറങ്ങി. ഇരു ടീമുകളും മികച്ച ഫോമിൽ തന്നെയാണ് ടൂർണമെന്റിൽ. ടോസ് നേടിയ ഗുജറാത്ത്‌ ക്യാപ്റ്റൻ ഹാർദിക് പാന്ധ്യ ബൗളിംഗ് തിരഞ്ഞെടുത്തു. യുവ താരം ദർശൻ നൽകേണ്ടയേ ഉൾപെടുത്തി ഹാർദിക് ഞെട്ടിച്ചു.പതിവ് പോലെ തന്നെ ചെന്നൈ സൂപ്പർ കിങ്സിന്റെ പ്രതീക്ഷ തങ്ങളുടെ ഓപ്പണിങ് കൂട്ടുകെട്ടിൽ തന്നെയാണ്. രുതുരാജും കോൺവേ ഭേദപെട്ട നിലയിൽ തന്നെ തുടങ്ങി.

എന്നാൽ രുതുരാജിനെ പുറത്താക്കി നൽകേണ്ട ഗുജറാത്തിന് ബ്രേക്ക്‌ ത്രൂ നൽകി. പക്ഷെ ഐ പി എല്ലിൽ ഉടനീളം തുടർന്ന് വന്ന ഒരു ത്രില്ലിംഗ് സിനിമയുടെ ട്വിസ്റ്റ്‌ പോലെ തന്നെ ഒരു കാര്യം ഇവിടെ സംഭവിക്കുകയാണ്.ദർശൻ നൽകേണ്ട എറിഞ്ഞ രണ്ടാമത്തെ ഓവറിലാണ് സംഭവം. രുതുരാജ് ഗില്ലിന് ക്യാച്ച് നൽകുന്നു. ഗുജറാത്ത്‌ താരങ്ങളുടെ ആഘോഷങ്ങൾക്ക് ഇടയിൽ തേർഡ് അമ്പയർ ആ ബോൾ നോ ബോൾ വിധിക്കുന്നു.

പുതുജീവൻ ലഭിച്ച രുതുരാജ് ഗെയ്ക്വാദ് ലഭിച്ച ഫ്രീ ഹിറ്റ്‌ സിക്സർ അടിച്ചു കൊണ്ട് ആഘോഷിച്ചു. തൊട്ട് അടുത്ത പന്ത് ഒരിക്കൽ കൂടുതൽ ഒരു കിടിലൻ കവർ ഡ്രൈവിലൂടെ റുതുരാജ് ഗെയ്ക്വാദ് ബൗണ്ടറി സ്വന്തമാക്കുന്നു.ഗുജറാത്ത്‌ ടൈറ്റാൻസിനെതിരെ മികച്ച റെക്കോർഡ് ആണ് റുതൂരാജ് ഗെയ്ക്വാദിന് ഉള്ളത്. കളിച്ച മൂന്നു മത്സരങ്ങളിലും അദ്ദേഹം ഫിഫ്റ്റി സ്വന്തമാക്കിയിരുന്നു. ഈ മത്സരത്തിലും അദ്ദേഹം ഫിഫ്റ്റി സ്വന്തമാക്കി കഴിഞ്ഞു.44 പന്തിൽ 60 റൺസുമായി അദ്ദേഹം പുറത്തായി.

Categories
Uncategorized

ദേഷ്യവും സങ്കടവും ഒരുമിച്ചുവന്ന നിമിഷം; കോഹ്‌ലി ചെയ്തത് കണ്ടോ? വീഡിയോ..

ഐപിഎൽ ക്രിക്കറ്റ് ടൂർണമെന്റ് അതിന്റെ പതിനാറ് സീസണുകൾ പിന്നിടുമ്പോൾ, ഒരു ട്രോഫിയ്ക്കായുള്ള റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ കാത്തിരിപ്പ് ഇനിയും നീളും. ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജയിച്ചാൽ പ്ലേഓഫിൽ കടക്കാമെന്ന അവരുടെ മോഹങ്ങളെ തട്ടിത്തെറിപ്പിച്ച്, ഗുജറാത്ത് ടൈറ്റൻസ് ആധികാരികവിജയം നേടിയിരുന്നു. ടേബിൾടോപ്പേഴ്സായി പ്ലേഓഫിൽ എത്തിയ അവർ, ചൊവ്വാഴ്ച നടക്കുന്ന ആദ്യ ക്വാളിഫയർ മത്സരത്തിൽ ചെന്നൈയെ നേരിടും.

ഇന്നലെ നടന്ന പോരാട്ടത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ബംഗളൂരു, വിരാട് കോഹ്‌ലിയുടെ ഏഴാം ഐപിഎൽ സെഞ്ചുറിയുടെ മികവിൽ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 197 റൺസാണ് നേടിയത്. ഓപ്പണർ ശുഭ്മൻ ഗില്ലിന്റെ സെഞ്ചുറിയിലൂടെ തിരിച്ചടിച്ച ഗുജറാത്ത്, നാല് വിക്കറ്റ് നഷ്ടത്തിൽ 19.1 ഓവറിൽ വിജയലക്ഷ്യം മറികടന്നു. അർദ്ധസെഞ്ചുറി നേടിയ വിജയ് ശങ്കർ മികച്ച പിന്തുണ നൽകി. ഗിൽ തന്നെയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടിയിട്ടും തന്റെ ടീം മോശം ബോളിങ്ങിൽ പരാജയപ്പെടുന്നത് ഡഗ്ഔട്ടിൽ ഇരുന്ന വിരാട് കോഹ്‌ലി നിരാശയോടെയാണ് നോക്കിക്കണ്ടത്. ഫീൽഡിംഗ് സമയത്ത് ഒരു ക്യാച്ച് എടുക്കുന്നതിനിടയിൽ കാൽമുട്ടിനു പരുക്കേറ്റ അദ്ദേഹം, ശേഷിച്ച സമയം ഡഗ്ഔട്ടിൽ ഇരുന്നാണ് കളി കണ്ടത്. അവസാന ഓവറിൽ ആദ്യ പന്തിൽ ഫ്രീഹിറ്റ് ആകുകയും, അതിൽ സിക്സ് പറത്തി സെഞ്ചുറിനേട്ടവും ടീമിന്റെ വിജയവും ഗിൽ നേടിയെടുത്തു.

ദേഷ്യവും സങ്കടവും ഒന്നിച്ചുവന്ന ആ നിമിഷത്തിൽ വിരാട് കോഹ്‌ലിയ്‌ക്ക് തന്റെ ശാന്തത നഷ്ടപ്പെടുന്നത് കാണാൻ കഴിഞ്ഞു. തന്റെ കയ്യിലിരുന്ന വെള്ളംകുപ്പി താഴേക്ക് വലിച്ചെറിഞ്ഞാണ് കോഹ്‌ലി അരിശം തീർത്തത്. കണ്ണുകൾ ദുഃഖഭാരത്താൽ കലങ്ങിയിരിക്കുന്നതും കാണാമായിരുന്നു. എങ്കിലും ഇതൊക്കെ അല്പസമയത്തേക്ക്‌ മാത്രമേ ഉണ്ടായുള്ളൂ. അതുകഴിഞ്ഞ് തലയുയർത്തി മൈതാനത്തിലേക്ക് ഇറങ്ങിയ കോഹ്‌ലി, ഗുജറാത്ത് താരങ്ങളെ അഭിനന്ദിക്കുകയും ചിന്നസ്വാമിയിലെ കാണികൾക്ക് നന്ദി പറയുകയും ചെയ്തു.

Categories
Uncategorized

കിംഗ് കോഹ്‌ലിയുടെ പ്രകടനത്തെ സൈഡാക്കിയ പ്രകടനം; ഗിൽ സെഞ്ചുറി ഹൈലൈറ്റ്സ്‌ കാണാം..

ഐപിഎൽ സീസണിലെ അവസാന ലീഗ് മത്സരത്തിൽ, ഇന്നലെ ബംഗളൂരുവിന്റെ വിജയത്തിനായി ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആർപ്പുവിളിച്ച ആയിരക്കണക്കിന് ആരാധകരെ നിരാശരാക്കി, ഗുജറാത്ത് ടൈറ്റൻസ് 6 വിക്കറ്റിന്റെ തകർപ്പൻ വിജയം സ്വന്തമാക്കിയിരുന്നു. ജയിച്ചാൽ പ്ലേഓഫ് എന്ന ഒറ്റലക്ഷ്യവുമായി ഇറങ്ങിയ ബംഗളൂരു, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് അയയ്ക്കപ്പെട്ടു. ഏഴാം ഐപിഎൽ സെഞ്ചുറി നേടിയ വിരാട് കോഹ്‌ലിയുടെ മികവിൽ അവർ നിശ്ചിത 20 ഓവറിൽ 197/5 എന്ന തരക്കേടില്ലാത്ത സ്കോർ കണ്ടെത്തി.

എന്നാൽ മറുപടി ബാറ്റിങ്ങിൽ ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ സെഞ്ചുറിയിലൂടെ ഗുജറാത്ത് തിരിച്ചടിച്ചപ്പോൾ, ബംഗളൂരുവിന് നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. 19.1 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ അവർ വിജയലക്ഷ്യം മറികടന്നു. മൂന്നാമനായി ഇറങ്ങിയ വിജയ് ശങ്കർ അർദ്ധസെഞ്ചുറി പ്രകടനത്തോടെ ഗില്ലിന്‌ മികച്ച കൂട്ടായി. ബംഗളൂരുവിന്റെ പരാജയത്തോടെ 16 പോയിന്റുളള മുംബൈ ഇന്ത്യൻസ് നാലാം സ്ഥാനക്കാരായി പ്ലേഓഫിലേക്ക് മുന്നേറി.

ഈ സീസൺ ഗില്ലിന്റെ ഏറ്റവും മികച്ച സീസൺ ആയാണ് വിലയിരുത്തപ്പെടുന്നത്. ഈ കലണ്ടർ വർഷത്തിൽ ടെസ്റ്റ് സെഞ്ച്വറിയും, ഏകദിനത്തിൽ ഇരട്ടസെഞ്ചുറിയും, അന്താരാഷ്ട്ര ട്വന്റി ട്വന്റിയിലും സെഞ്ചുറി നേടിയിരുന്ന ഗില്ലിന് ഐപിഎൽ സെഞ്ചുറി മാത്രം ഒഴിഞ്ഞുനിൽക്കുകയായിരുന്നു. ഒരുപാട് മത്സരങ്ങളിൽ തൊണ്ണൂറുകളിൽ അദ്ദേഹം പുറത്തായി. സീസണിന്റെ തുടക്കത്തിൽ അത്തരമൊരു മത്സരത്തിൽ സെഞ്ചുറി മിസ് ആയപ്പോൾ അദ്ദേഹം പറഞ്ഞൊരു വാചകമുണ്ടായിരുന്നു. ഇനിയും ഒരുപാട് മത്സരങ്ങൾ സീസണിൽ കിടക്കുകയല്ലെ, സെഞ്ചുറി നേടാൻ ഇനിയും സമയമുണ്ട് എന്ന്.

ലഖ്നൗ സൂപ്പർ ജയന്റ്‌സിനെതിരെ നടന്ന മത്സരത്തിൽ വീണ്ടും 94 റൺസിൽ നോട്ടൗട്ട്‌. എന്നാൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ ഒടുവിൽ സെഞ്ചുറിനേട്ടം പൂർത്തിയാക്കി അദ്ദേഹം കളിയിലെ താരമായി. ഇന്നലെ വീണ്ടും ഒരിക്കൽകൂടി സെഞ്ചുറിയും കളിയിലെ താരവും. ധവാനും, ബട്ട്ലർക്കും, ഇന്നലെ കോഹ്‌ലിയ്‌ക്കും ശേഷം തുടർച്ചയായ മത്സരങ്ങളിൽ സെഞ്ചുറി നേടുന്ന നാലാമത്തെ മാത്രം താരവുമായി ഗിൽ മാറി. ഇന്നലെ 52 പന്തിൽ നിന്നും 5 ഫോറും 8 സിക്‌സുമടക്കം 104 റൺസോടെ പുറത്താകാതെ നിൽക്കുകയായിരുന്നു അദ്ദേഹം.

സെഞ്ചുറി ഇന്നിങ്സ് വീഡിയോ..

Categories
Uncategorized

രാജാവിനെ സാക്ഷിയാക്കി രാജകുമാരൻ അഴിഞ്ഞാടിയ മത്സരം; ഗിൽ ഫിനിഷിങ് സിക്സ് വീഡിയോ കാണാം..

പ്ലേഓഫ് മോഹങ്ങളുമായി ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഗുജറാത്തിനെ നേരിട്ട റോയൽ ചലഞ്ചേഴ്സിന് സങ്കടത്തോടെ മടക്കം. വിരാട് കോഹ്‌ലിയുടെ സെഞ്ചുറിയ്‌ക്ക് ശുഭ്മൻ ഗില്ലിന്റെ സെഞ്ചുറിയിലൂടെ മറുപടി നൽകിയ ഗുജറാത്ത് 20 പോയിന്റോടെ ഒന്നാം സ്ഥാനക്കാരായി പ്ലേഓഫിലേക്ക് മാർച്ച് ചെയ്തു. ഇതോടെ 16 പോയിന്റുള്ള മുംബൈ ഇന്ത്യൻസ് നാലാം സ്ഥാനക്കാരായി പ്ലേഓഫിലെത്തി. തോൽവിയോടെ ബംഗളൂരു രാജസ്ഥാനും പിന്നിൽ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ബംഗളൂരുവിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. 61 പന്തിൽ 101 റൺസോടെ പുറത്താകാതെ നിന്ന വിരാട് കോഹ്‌ലിയുടെ മികവിൽ അവർ നിശ്ചിത 20 ഓവറിൽ 197/5 എന്ന ടോട്ടൽ കണ്ടെത്തി. ഏഴാം ഐപിഎൽ സെഞ്ചുറി നേടിയ അദ്ദേഹം, ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന താരമായി. മറുപടി ബാറ്റിങ്ങിൽ അർദ്ധസെഞ്ചുറി നേടിയ വിജയ് ശങ്കറിന്റെയും, സെഞ്ചുറിയുമായി പുറത്താകാതെ നിന്ന ഗില്ലിന്‍റെയും മികവിൽ 19.1 ഓവറിൽ അവർ വിജയലക്ഷ്യം മറികടന്നു.

52 പന്ത് നേരിട്ട ഗിൽ, 5 ഫോറും 8 സിക്സറും അടക്കം 104 റൺസോടെ പുറത്താകാതെ നിൽക്കുകയായിരുന്നു. 98 റൺസിൽ നിന്നിരുന്ന അദ്ദേഹം, അവസാന ഓവറിലെ ആദ്യ പന്തിൽ ഫ്രീഹിറ്റിൽ സിക്സ് നേടിയാണ് സെഞ്ചുറി നേട്ടം പൂർത്തിയാക്കിയതും ടീമിനെ വിജയത്തിൽ എത്തിച്ചതും. ഗിൽ തന്നെയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ മത്സരത്തിലും ഗിൽ സെഞ്ചുറി നേടി കളിയിലെ താരമായി മാറിയിരുന്നു. ശിഖർ ധവാനും, ജോസ് ബട്ട്ലർക്കും ശേഷം തുടർച്ചയായ രണ്ട് മത്സരങ്ങളിൽ സെഞ്ചുറിനേട്ടം കൈവരിച്ചതിന്റെ റെക്കോർഡിൽ ഇന്ന് വിരാട് കോഹ്‌ലിയ്‌ക്കൊപ്പം ഗില്ലും ഇടംപിടിച്ചു.

സെഞ്ചുറി സിക്സ് വീഡിയോ..

Categories
Uncategorized

തുടരെ രണ്ടാം മത്സരത്തിലും സെഞ്ചുറി; ഇത് കിംഗ് കോഹ്‌ലി യുഗം.. സെഞ്ചുറി വീഡിയോ

ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഈ സീസണിലെ അവസാനത്തെയും ഏറ്റവും നിർണായകവുമായ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ബംഗളൂരുവിന് മികച്ച സ്കോർ. തകർപ്പൻ സെഞ്ചുറി നേടിയ വിരാട് കോഹ്‌ലിയുടെ മികവിൽ, അവർ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 197 റൺസാണ് നേടിയിരിക്കുന്നത്. നായകൻ ഡു പ്ലെസ്സി(19 പന്തിൽ 28), മൈക്കൽ ബ്രൈസ്‌വെൽ(16 പന്തിൽ 26), അനുജ്‌ റാവത്ത്( 15 പന്തിൽ 23*) എന്നിവരും തിളങ്ങി.

ഇന്ന് നേരത്തെ നടന്ന മത്സരത്തിൽ ഹൈദരാബാദിനെ എട്ട് വിക്കറ്റിന് കീഴടക്കിയ മുംബൈ ഇന്ത്യൻസ്, 16 പോയിന്റോടെ പട്ടികയിൽ നാലാമത് എത്തിനിൽക്കുന്നു. 14 പോയിന്റ് ഉള്ള ബംഗളൂരു ഇന്ന് പരാജയപ്പെടുകയാണെങ്കിൽ, മുംബൈയ്ക്ക് പ്ലേഓഫിലേക്ക് മുന്നേറാം. വിജയം മാത്രം ലക്ഷ്യമിട്ട് ബോളിങ്ങിന് ഇറങ്ങുന്ന ബംഗളൂരുവിന് ജയിക്കാനായാൽ, മികച്ച റൺറേറ്റിന്റെ അടിസ്ഥാനത്തിൽ മുംബൈയെ മറികടന്ന് പ്ലേഓഫിൽ പ്രവേശിക്കാം.

61 പന്തിൽ നിന്നും 13 ഫോറും ഒരു സിക്സും അടക്കം 101 റൺസോടെ പുറത്താകാതെ നിന്ന വിരാട് കോഹ്‌ലി ഒരുപിടി റെക്കോർഡുകളും നേടിയിരുന്നു. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ സെഞ്ചുറി നേട്ടം(7 തവണ) എന്ന റെക്കോർഡ്, കോഹ്‌ലി ഇന്നത്തെ ഇന്നിങ്സോടെ സ്വന്തം പേരിലാക്കി. 6 സെഞ്ചുറികൾ‌ നേടിയ ക്രിസ് ഗെയിലിനെയാണ് പിന്തള്ളിയത്. മാത്രമല്ല, കഴിഞ്ഞ മത്സരത്തിലും സെഞ്ചുറി നേടിയ അദ്ദേഹം, തുടർച്ചയായ മത്സരങ്ങളിൽ സെഞ്ചുറിനേട്ടം കൊയ്യുന്ന മൂന്നാമത്തെ താരവുമായി. 2020ൽ ഡൽഹിയുടെ ശിഖർ ധവാനും, 2022ൽ രാജസ്ഥാന്റെ ജോസ് ബട്ട്‌ലറുമാണ് ഇതിനുമുൻപ് ഈ നേട്ടത്തിൽ എത്തിയത്.

സെഞ്ചുറി ഇന്നിങ്സ് വീഡിയോ..