Categories
Cricket

അമ്പയർ പൊട്ടനാണോ ,അത് നോബോൾ അല്ലേ ? ജയ്സ്വലിൻ്റെ വിക്കറ്റ് വിവാദത്തിൽ ; വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗ് കണ്ട എക്കാലത്തെയും മികച്ച ഇന്നിങ്സുകളിൽ ഒന്നാണ് മുംബൈ ഇന്ത്യൻസ് രാജസ്ഥാൻ റോയൽസ് മത്സരത്തിൽ സംഭവിച്ചിരിക്കുന്നത്. രാജസ്ഥാന്റെ യുവ താരം യഷ്സ്വവി ജെയ്സവാളിന്റെയാണ് ഈ ഇന്നിങ്സ്.62 പന്തിൽ 124 റൺസാണ് ഈ യുവ താരം സ്വന്തമാക്കിയത്.16 ഫോറും എട്ട് സിക്സുമാണ് അദ്ദേഹം സ്വന്തമാക്കിയത്.

ജോഫ്രേ അർച്ചർ അടക്കുമുള്ള മുംബൈ ഇന്ത്യൻസിന്റെ ലോകോത്തര ബൗളേർക്ക്‌ പോലും ഈ യുവ താരത്തിന് മുന്നിൽ ഉത്തരങ്ങൾ ഉണ്ടായില്ല. ഒരു അൺ ക്യാപ്പ്ഡ് താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോറാണ് അദ്ദേഹം ഇന്ന് സ്വന്തമാക്കിയത്.120 റൺസ് നേടിയ പോൾ വലതാറ്റിയുടെ റെക്കോർഡാണ് ജെയ്സ്വാൾ സ്വന്തം പേരിൽ കുറിച്ചത്.എന്നാൽ ഈ നേട്ടങ്ങൾക്ക് എല്ലാം ഉപരി ചർച്ചയാകുന്നത് ജെയ്സവാൾ പുറത്തായ രീതിയാണ്.

രാജസ്ഥാൻ റോയൽസ് ഇന്നിങ്സിന്റെ അവസാന ഓവറിലാണ് സംഭവം. മുംബൈ ഇന്ത്യൻസിന് വേണ്ടി അർഷാദാണ് പന്ത് എറിയുന്നത്.ഓവറിലെ നാലാമത്തെ പന്തിൽ അർഷാദ് ഖാൻ ഒരു ഫുൾ ടോസ് എറിയുന്നു.144 കിലോമീറ്റർ വേഗതയിൽ വന്ന ഈ പന്ത് ജെയ്സവാലിന് കൃത്യമായ രീതിയിൽ ബാറ്റിൽ കൊള്ളിക്കാൻ സാധിക്കുന്നില്ല. നേരെ പൊങ്ങുന്ന ബോൾ അർഷാദ് ഖാൻ തന്നെ ഓടി എത്തി തന്റെ കൈപിടിയിൽ ഒതുക്കുന്നു. എന്നാൽ അമ്പയർ ഇത് നോ ബോൾ ആണോ എന്ന് പരിശോധിക്കുന്നു. ഒടുവിൽ നോ ബോൾ അല്ലെന്ന് രീതിയിൽ അമ്പയറിന്റെ വിധി വരുന്നു. ജെയ്സവാൾ പുറത്താകുന്നു.

Categories
Cricket

മുംബൈ അപ്പീൽ ചെയ്താൽ ഔട്ട് വിളിച്ചു അമ്പയർ ,പക്ഷേ തേർഡ് അമ്പയുടെ വിധി വരുമ്പോൾ നോട്ട് ഔട്ട് ; വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഏറ്റവും പുതിയ സീസൺ ആവേശകരമാവുകയാണ്. ഇന്ന് രണ്ട് മത്സരങ്ങളാണ് ഉണ്ടായിരുന്നത്.വൈകിട്ട് നടന്ന മത്സരത്തിൽ പഞ്ചാബ് കിങ്‌സ് ചെന്നൈ സൂപ്പർ കിങ്സിനെ നാല് വിക്കറ്റിന് തോൽപ്പിച്ചിരുന്നു. ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ നേരിടുകയാണ്.ടോസ് നേടിയ രാജസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുത്തു.

പതിവ് പോലെ തന്നെ ജയ്സ്വാളും ജോസ് ബറ്റ്ലറും ആക്രമിച്ചു തുടങ്ങി. രാജസ്ഥാൻ റോയൽസ് ഇന്നിങ്സിന്റെ മൂന്നാമത്തെ ഓവർ,ക്യാമറൺ ഗ്രീനാണ് മുംബൈ ഇന്ത്യൻസിന് വേണ്ടി പന്ത് എറിയുന്നത്.ജോസ് ബറ്റ്ലറാണ് രാജസ്ഥാൻ റോയൽസിന് വേണ്ടി ബാറ്റ് ചെയ്യുന്നത്. ഓവറിലെ മൂന്നാമത്തെ പന്ത് ഗ്രീൻ എറിയുകയാണ്.ആദ്യ രണ്ട് പന്തുകളിലും ബറ്റ്ലർക്ക്‌ റൺസ് കണ്ടെത്താൻ കഴിഞ്ഞില്ല.

മൂന്നാമത്തെ പന്ത് ഗ്രീൻ വൈഡ് എറിയുന്നു. റീ എറിഞ്ഞ ബോൾ 143 കിലോമീറ്റർ വേഗതയിൽ വരുന്നു. ജോസ് ബറ്റ്ലറിന്റെ ലെഗ് സൈഡിലുടെ പന്ത് മുംബൈ ഇന്ത്യൻസ് കീപ്പർ ഇഷാൻ കിഷന്റെ കൈകളിലേക്ക്. മുംബൈ താരങ്ങൾ അപ്പീൽ ചെയ്യുന്നു. അമ്പയർ ഔട്ട്‌ വിളിക്കുന്നു. എന്നാൽ ജോസ് ബറ്റ്ലർ റിവ്യൂ കൊടുക്കുന്നു.എന്നാൽ ഏവരെയും ഞെട്ടിച്ചു കൊണ്ട് റീ പ്ലേ എത്തുന്നു. ജോസ് ബറ്റ്ലറിന്റെ ബാറ്റിൽ ആ ബോൾ കൊണ്ടിട്ടില്ലെന്ന് റീ പ്ലേയിൽ വ്യക്തമാകുന്നു.തേർഡ് അമ്പയർ നോട്ട് ഔട്ടും ഒപ്പം വൈഡും നൽകുന്നു.വീണ്ടും ഒരിക്കൽ കൂടി അമ്പയർ ഇത്തരത്തിലുള്ള ഒരു തെറ്റ് ആവർത്തിച്ചു.പിയുഷ് ചവള എറിഞ്ഞ ഏഴാമത്തെ ഓവർ, സഞ്ജു സാംസൺ ഒരു കൂറ്റൻ ഷോട്ടിന് ശ്രമിക്കുന്നു. ഇഷാൻ കിഷൻ പന്ത് കൈപിടിയിൽ ഒതുക്കിയ ശേഷം അപീൽ ചെയ്യുന്നു. അമ്പയർ ഔട്ട്‌ വിളിക്കുന്നു. എന്നാൽ സഞ്ജു റിവ്യൂ കൊടുക്കുന്നു. ഈ തവണയും ബാറ്റ് ബോളിൽ കൊണ്ടിട്ടിലെന്ന് വ്യക്തമാവുന്നു. തേർഡ് അമ്പയർ നോട്ട് ഔട്ട്‌ വിളിക്കുന്നു.

Categories
Uncategorized

ചെക്കന് എന്ത് പ്രഷർ ! ഇറങ്ങിയ ആദ്യ ബോളിൽ തന്നെ സിക്സ് അടിച്ചു സഞ്ജു സാംസൺ ; വീഡിയോ കാണാം

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ന് രാത്രിയിൽ നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് രാജസ്ഥാൻ റോയൽസിനെ നേരിടുകയാണ്. ഈ മത്സരത്തോടെ ഐപിഎൽ ചരിത്രത്തിൽ 1000 മത്സരങ്ങൾ പിന്നിടുകയാണ്. ഇതിന്റെ ഭാഗമായി പ്രത്യേക ആഘോഷപരിപാടികൾ മത്സരം ആരംഭിക്കുന്നതിന് മുൻപായി വാങ്കഡെ സ്റ്റേഡിയത്തിൽ അരങ്ങേറിയിരുന്നു. ഇന്ന് മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്തു.

പതിവുപോലെ ഇത്തവണയും ജോസ് ബട്ട്‌ലറും യശസ്വി ജെയ്സ്വാളും തകർപ്പൻ തുടക്കമാണ് റോയൽസിന്‌ നൽകിയിരിക്കുന്നത്. പവർപ്ലെയിലെ 6 ഓവറിൽ 65 റൺസാണ് ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത്. ബട്ട്‌ലർ സെറ്റാവാൻ അൽപം സമയമെടുത്തപ്പോൾ തുടക്കംമുതലേ ജെയ്സ്വാൾ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ച്ചവെയ്ക്കുകയായിരുന്നു. ഒടുവിൽ ബട്ട്‌ലർ 19 പന്തിൽ 18 റൺസോടെ പുറത്തായി. പിയൂഷ് ചൗള എറിഞ്ഞ എട്ടാം ഓവറിന്റെ ആദ്യ പന്തിൽ സിക്സ് നേടാൻ ശ്രമിച്ച അദ്ദേഹത്തിന് ടൈമിംഗ് പിഴച്ചപ്പോൾ, ലോങ് ഓണിൽ അനായാസ ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.

തുടർന്ന് നായകനും മലയാളി താരവുമായ സഞ്ജു സാംസൺ ക്രീസിലെത്തി. ബട്ട്‌ലറിന്റെ വിക്കറ്റ് വീണ് ടീം പ്രതിസന്ധിയിൽ നിൽക്കുന്ന നിമിഷം. സഞ്ജു ഡിഫൻസീവ് ഷോട്ട് കളിക്കുമെന്ന് എല്ലാവരും കരുതി. പക്ഷേ സഞ്ജു യാതൊരു ടെൻഷനും ഇല്ലാതെ ബട്ട്‌ലർ കളിച്ച അതേ ഷോട്ട് ലോങ് ഓണിലേക്ക് കളിച്ച് സിക്സ് നേടുകയാണ് ഉണ്ടായത്. ഇത്തവണ ഫീൽഡർ വെറും കാഴ്ച്ചക്കാരനായി. തൊട്ടടുത്ത പന്തിൽ സഞ്ജുവിന് പന്ത് മിസ്സായപ്പോൾ, കീപ്പർ ക്യാച്ചിന് മുംബൈ താരങ്ങൾ അപ്പീൽ നൽകിയതോടെ അമ്പയർ ഔട്ട് വിളിച്ചു. സഞ്ജു റിവ്യൂ നൽകിയപ്പോൾ അത് ബാറ്റിൽ കൊണ്ടിട്ടില്ല എന്ന് തെളിഞ്ഞു. എങ്കിലും സഞ്ജുവിന്റെ ഇന്നിങ്സ് അധികം നീണ്ടില്ല. 10 പന്തിൽ 14 റൺസുമായി അർഷദ് ഖാന്റെ പന്തിൽ തിലക് വർമയ്‌ക്ക് ക്യാച്ച് നൽകി മടക്കം.

Categories
Uncategorized

ജയിക്കാൻ വേണ്ടത് 6 ബോളിൽ 9 റൺസ് !അവസാന പന്ത് വരെ നീണ്ടുനിന്ന ത്രില്ലറിൽ ചെന്നൈയുടെ മടയിൽ വെച്ച് തന്നെ തളച്ചു ; വീഡിയോ കാണാം

ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന അവസാന പന്തുവരെ നീണ്ട ത്രില്ലർ പോരാട്ടത്തിൽ പഞ്ചാബിന് 4 വിക്കറ്റ് വിജയം. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 200 റൺസാണ് നേടിയത്. ഓപ്പണർ കോൺവെ 92 റൺസോടെ പുറത്താകാതെ നിന്നു. മറുപടി ബാറ്റിങ്ങിൽ പഞ്ചാബ് 6 വിക്കറ്റ് നഷ്ടത്തിൽ അവസാന പന്തിലാണ് വിജയം നേടിയത്. എല്ലാ ബാറ്റർമാരും ചെറിയ ചെറിയ വെടിക്കെട്ട് ഇന്നിങ്സ് കളിച്ച് പുറത്തായി. അവസാന ഓവറിൽ തന്റെ ആദ്യ ഐപിഎൽ സീസൺ കളിക്കുന്ന സിംബാബ്‌വെ താരം സിക്കന്ധർ റാസയാണ് പഞ്ചാബിന്റെ വിജയറൺ നേടിയത്.

ശ്രീലങ്കൻ യുവപേസർ മതീഷ പതിരാന എറിഞ്ഞ അവസാന ഓവറിൽ ജയിക്കാൻ പഞ്ചാബിന് വേണ്ടിയിരുന്നത് 9 റൺസായിരുന്നു. ആദ്യ പന്തിൽ സിംഗിൾ, രണ്ടാം പന്തിൽ ലെഗ് ബൈയിലൂടേ മറ്റൊരു സിംഗിൾ. മൂന്നാം പന്തിൽ റാസയ്ക്ക്‌ പന്ത് ബാറ്റിൽ കൊള്ളിക്കാൻ കഴിഞ്ഞില്ല. അതോടെ അവസാന മൂന്നു പന്തിൽനിന്നും 7 റൺസ് കൂടി നേടണം. നാലാം പന്തിൽ ഡീപ് മിഡ് വിക്കറ്റിലേക്ക് കളിച്ച് ഒരു ഡബിൾ. പഞ്ചാബിന് ബൗണ്ടറികൾ കണ്ടെത്താൻ കഴിയാതിരുന്നതോടെ ഗ്രൗണ്ടിൽ സിഎസ്കെ… സിഎസ്കെ… വിളികൾ ഉച്ചത്തിൽ മുഴങ്ങി.

അഞ്ചാം പന്തിൽ മറ്റൊരു ഡബിൾ കൂടി റാസ നേടിയതോടെ അവസാന പന്തിൽ ജയിക്കാനായി 3 റൺസ്. അതിനിടെ അമ്പയർമാരെ സമീപിച്ച റാസ, തനിക്ക് പകരം മറ്റൊരാളെ ഇറക്കാൻ കഴിയുമോ എന്ന് ചോദിക്കുന്നു. വേഗത്തിൽ ഓടാൻ കഴിയുമെന്ന് തോന്നുന്നില്ല എന്ന കാരണത്താലാവണം അത്. എങ്കിലും ബാറ്റിംഗ് തുടരാൻ തീരുമാനിച്ച റാസ, അവസാന പന്തിൽ 30 വാര വൃത്തത്തിനുള്ളിൽ നിൽക്കുകയായിരുന്ന ബാക്ക്വേർഡ് സ്ക്വയർലെഗ് ഫീൽഡറുടെ തലയ്ക്ക് മുകളിലൂടെ കോരിയിട്ടുകൊണ്ട് 3 റൺസ് ഓടിയെടുത്തു. അതോടെ പഞ്ചാബിന് ത്രില്ലർ പോരാട്ടത്തിൽ 4 വിക്കറ്റിന്റെ ആവേശവിജയം.

Categories
Cricket

അത് സിക്സോ അതോ ഔട്ടോ? എല്ലാവരെയും ആശയ കുഴപ്പത്തിൽ ആക്കിയ കിടിലൻ ക്യാച്ച് ;വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിലെ പതിനാറാം സീസൺ ആവേശകരമായി പുരോഗമിക്കുകയാണ്. ചെന്നൈ സൂപ്പർ കിംഗ്‌സും പഞ്ചാബ് കിംഗ്‌സും തമ്മിലാണ് മത്സരം. ചെന്നൈക്ക് വേണ്ടി ആർപ്പുവിളിച്ചു കൊണ്ട് ആരാധകർ മഞ്ഞകടലാക്കിയ ചെപ്പോക്കിൽ വെച്ചായിരുന്നു മത്സരം. മത്സരത്തിൽ പഞ്ചാബ് നാല് വിക്കറ്റിന് ജയിച്ചു.20 ഓവറിലാണ് പഞ്ചാബ് 201 എന്നാ വിജയലക്ഷ്യം സ്വന്തമാക്കിയത്.

പഞ്ചാബിന് വേണ്ടി ഓരോ ബാറ്റർമാരും മികച്ച രീതിയിൽ തന്നെ ബാറ്റ് ചെയ്തു.24 പന്തിൽ 42 റൺസ് നേടിയ യുവ താരം പ്രഭസിമ്രാനാണ് പഞ്ചാബിന്റെ ടോപ് സ്കോർർ. നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരെഞ്ഞെടുത്ത ചെന്നൈ സൂപ്പർ കിങ്‌സ് ഓപ്പൺർ ഡെവൺ കോൺവെ സ്വന്തമാക്കിയ 92 റൺസിന്റെ മികവിലാണ് 200 ൽ എത്തിയത്.എന്നാൽ ഇപ്പോൾ ഈ ആവേശകരമായ മത്സരത്തേക്കാൾ ചർച്ചയാവുന്നത് മറ്റൊരു കാര്യമാണ്. എന്താണ് സംഭവം എന്ന് നമുക്ക് പരിശോധിക്കാം.

പഞ്ചാബ് കിങ്‌സ് ഇന്നിങ്സിന്റെ 19 മത്തെ ഓവർ.തുഷാർ ദേശ്പാണ്ടേയാണ് ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ബൗൾ ചെയ്യുന്നത്. ഓവറിലെ നാലാമത്തെ പന്തിൽ പഞ്ചാബ് കിങ്‌സ് ബാറ്റർ ജിതേഷ് ശർമ ഓഫ്‌ സ്റ്റമ്പിന് പുറത്ത് വന്ന ഒരു സ്ലോവർ ബോൾ പൊക്കി അടിക്കുന്നു.ലോങ്ങ്‌ ഓണിൽ സബ്സ്റ്റിട്ടു ഫീൽഡർ ഷെയ്ഖ് റാഷിദ്‌ ബോൾ കൈപിടിയിൽ ഒതുക്കുന്നു. എന്നാൽ ബോൾ കൈപിടിയിൽ ഒതുക്കിയ ശേഷം താരത്തിന്റെ ബാലൻസ് നഷ്ടപെടുകയും താരം ബൗണ്ടറിയിൽ കാൽ കുത്തി എന്ന് തോന്നിപ്പിക്കുന്നു. എന്നാൽ തുടരെയുള്ള പരിശോധനകൾക്ക് ശേഷം അമ്പയർ ഔട്ട്‌ വിളിക്കുന്നു.

Categories
Cricket

6,6, ധോണി പഴയ ധോണി തന്നെ !തൻ്റെ രീതിയിൽ സിക്സ് അടിച്ചു ഫിനിഷ് ചെയ്തു ധോണി ;വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിലെ പതിനാറാം സീസൺ ആവേശകരമായി പുരോഗമിക്കുകയാണ്. ചെന്നൈ സൂപ്പർ കിംഗ്‌സും പഞ്ചാബ് കിംഗ്‌സും തമ്മിലാണ് മത്സരം. ചെന്നൈ സൂപ്പർ കിങ്സിന്റെ മത്സരം ഉണ്ടാകുമ്പോൾ മഹേന്ദ്ര സിങ് ധോണി തന്നെയാണല്ലോ ശ്രദ്ധകേന്ദ്രം. ധോണിക്ക് വേണ്ടി ആർപ്പുവിളിച്ചു കൊണ്ട് ആരാധകർ ഗാലറി മഞ്ഞകടലാക്കി കഴിഞ്ഞു.

ഈ സീസണിൽ ഇന്നിങ്സിന്റെ അവസാന പന്തുകളിൽ വന്ന് മികച്ച സിക്സറുകൾ അടിച്ചു ഇന്നിങ്സ് ഫിനിഷ് ചെയ്യുന്ന ധോണി സ്ഥിരകാഴ്ചയായിരുന്നു. ഇന്നും ഈ കാഴ്ചക്ക്‌ മാറ്റമുണ്ടായിരുന്നില്ല. അവസാന ഓവറിൽ ഈ തവണ സാക്ഷാൽ മഹേന്ദ്ര സിങ് ധോണിയുടെ മുന്നിൽ ചെന്ന് പെട്ടത് ഇംഗ്ലണ്ടിന്റെ മികച്ച താരങ്ങളിലും ലോകത്തിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളായ സാം കറനാണ്.

ഇന്ത്യൻ പ്രീമിയർ ലീഗിലെ 41 മത്തെ മത്സരം. കോൺവേയുടെ ഗംഭീര ഇന്നിങ്സ് സാം കറൻ എറിഞ്ഞ അവസാന ഓവറിൽ അവസാനിക്കുകയാണ്.അവസാന ഓവറിലെ നാലാമത്തെ പന്തിൽ അവസാനിക്കുകയാണ്.92 റൺസാണ് കോൺവേയുടെ സമ്പാദ്യം. അവസാന രണ്ട് പന്തുകൾ നേരിടാൻ സാക്ഷാൽ ധോണി. ആദ്യം ഒരു വൈഡ് ബൗണസർ, ധോണി അത് അപ്പർ കട്ട്‌ ചെയ്തു പോയിന്റിന് മുകളിലൂടെ സിക്സ് നേടുന്നു.ഇന്നിങ്സിലെ അവസാന പന്ത് ഒരു ലോ ഫുൾ ടോസ്, ഈ തവണ ബോൾ ചെന്ന് വീണത് ദീപ് മിഡ്‌ വിക്കറ്റിന് മുകളിലൂടെ ഗാലറിയിലേക്ക്.ധോണി 4 പന്തിൽ 13 റൺസും ചെന്നൈ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 200 റൺസും.

Categories
Uncategorized

ഈ പാകിസ്ഥാനികളെ കൊണ്ട് തോറ്റല്ലോ;ക്രിക്കറ്റ് നിയമങ്ങൾ പോലും അറിയില്ലെന്നോ..വീഡിയോ കാണാം

പാക്കിസ്ഥാനിലെ റാവൽപിണ്ടി സ്റ്റേഡിയത്തിൽ നടക്കുന്ന ഏകദിനപരമ്പരയിലെ രണ്ടാം മത്സരത്തിൽ ന്യൂസിലണ്ടിനെതിരെ പാക്ക് ടീമിന് 337 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ കിവീസ് നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 336 റൺസാണ് നേടിയത്. വില്യംസണിന്റെ അഭാവത്തിൽ മൂന്നാമനായിറങ്ങിയ ദാരിൽ മിച്ചലിന്റെ 129 റൺസ് പ്രകടമാണ് കിവീസിനെ കൂറ്റൻ സ്കോർ കണ്ടെത്താൻ സഹായിച്ചത്. നായകനും വിക്കറ്റ് കീപ്പറുമായ ടോം ലതം 98 റൺസും ഓപ്പണർ ചഡ് ബൗസ് 51 റൺസും എടുത്തു മികച്ച പിന്തുണ നൽകി. പാക്ക് നിരയിൽ പേസർ ഹാരിസ് റൗഫ് 4 വിക്കറ്റ് വീഴ്ത്തി. ആദ്യ ഏകദിനത്തിൽ പാക്കിസ്ഥാൻ 5 വിക്കറ്റിന് വിജയിച്ചിരുന്നു.

അതിനിടെ മത്സരത്തിൽ പാക്ക് ക്രിക്കറ്റിന് നാണക്കേടായി ഒരു അപൂർവ കാരണംമൂലം മത്സരം അൽപസമയം നിർത്തിവെച്ചു. ന്യൂസിലൻഡ് ബാറ്റിംഗ് തുടങ്ങി ഒരോവർ പൂർത്തിയാകുമ്പോഴേക്കും ഓൺഫീൽഡ് അമ്പയർമാർ ഗ്രൗണ്ടിലെ വലിയൊരു പിഴവ് കണ്ടെത്തുകയായിരുന്നു. എന്താണെന്നുവെച്ചാൽ മുപ്പതുവാര വൃത്തത്തിന്റെ അളവുകൾ വ്യത്യസ്തമായിരുന്നു. സാധാരണ ഉണ്ടാവേണ്ടതിൽ നിന്നും കുറച്ചുകൂടി പുറത്തേക്ക് തള്ളിയാണ് ഗ്രൗണ്ടിൽ മുപ്പതുവാര വൃത്തം രേഖപ്പെടുത്തിയിരുന്നത്.

അത് ഫീൽഡിംഗ് ടീമിന് കൂടുതൽ സ്പേസ് നൽകുമെന്ന് അമ്പയർമാർ മനസ്സിലാക്കി. പെട്ടെന്നുതന്നെ ഗ്രൗണ്ട് സ്റ്റാഫിന്റെ സഹായത്തോടെ അത് ചെറുതാക്കി, കുറച്ചു ഉള്ളിലേക്ക് നീക്കിവെച്ചാണ് മത്സരം തുടർന്നത്. ക്രിക്കറ്റ് ചരിത്രത്തിൽതന്നെ അപൂർവമായി കാണാൻ കഴിഞ്ഞ ഒരു സംഭവമായി മാറി അത്. പാക്കിസ്ഥാൻ അമ്പയറായ അലീം ദർ തന്നെ മുൻകൈ എടുത്തുകൊണ്ട്, കൃത്യമായി മുപ്പതുവാര വൃത്തം അളവെടുത്ത് പുനഃസ്ഥാപിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്.

Categories
Cricket

എൻ്റമ്മോ ഇജ്ജാതി സേവ് ! സിക്സ് എന്ന് ഉറപ്പിച്ചവരെ ഞെട്ടിച്ച സേവ് ; വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാറാം സീസൺ ആവേശകരമായി പുരോഗമിക്കുകയാണ്. ലീഗിലെ 40 മത്തെ മത്സരത്തിൽ സൺ രൈസേഴ്സ് ഹൈദരാബാദ് ഡൽഹി ക്യാപിറ്റൽസിനെ നേരിടുകയാണ്.ടോസ് നേടിയ സൺ രൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റൻ ഐഡൻ മാർക്രം ബാറ്റിംഗ് തിരഞ്ഞെടുത്തു. ഡൽഹിയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം.

ക്യാപ്റ്റന്റെ തീരുമാനം കാത്തു കൊണ്ട് തന്നെ ഹൈദരാബാദ് ബാറ്റർമാർ ബാറ്റ് വീശി.യുവ താരം അഭിഷേക് ശർമ ഹൈദരാബാദിന് തകർപ്പൻ തുടക്കം നൽകി.36 പന്തിൽ 67 റൺസ് അഭിഷേക് ശർമ സ്വന്തമാക്കിയത്. അഭിഷേകിന്റെ തുടക്കവും ക്ലാസന്റെ ഫിനിഷിങ് കൂടിയായപ്പോ ഹൈദരാബാദ് 6 വിക്കറ്റ് നഷ്ടത്തിൽ 197 റൺസ് സ്വന്തമാക്കി.ക്ലാസൻ 27 പന്തിൽ 53 റൺസാണ് സ്വന്തമാക്കിയത്.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹിക്ക്‌ തുടക്കത്തിൽ തന്നെ വാർണറിനെ നഷ്ടമായി. എന്നാൽ ഇപ്പോൾ ചർച്ചയാക്കുന്നത് സൺ രൈസേഴ്സ് ഹൈദരാബാദ് താരം ഹാരി ബ്രൂക്ക്സ് നടത്തിയ ഒരു അസാമാന്യ ഫീൽഡിങ് പ്രകടനമാണ്

.മത്സരത്തിൽ ഉടനീളം മികച്ച പ്രകടനം നടത്തുന്ന മിച്ചൽ മാർഷിന്റെ ബാറ്റിൽ നിന്ന് പിറന്ന ഒരു സിക്സർ എന്ന് ഉറപ്പിച്ച ഒരു ഷോട്ടാണ് അസാമാന്യമായ രീതിയിൽ ബ്രൂക്ക്സ് സ്വന്തമാക്കിയത്. ഡൽഹി ഇന്നിങ്സിന്റെ ഒൻപതാമത്തെ ഓവറിലാണ് സംഭവം. മാർക്കണ്ടേ എറിഞ്ഞ ഓവറിലെ ആദ്യത്തെ പന്തിൽ മാർഷ് ഒരു ലോഫ്റ്റഡ് ഷോട്ട് അടിക്കുന്നു. എന്നാൽ സിക്സ് പ്രതീക്ഷിച്ച മാർഷിന്റെ ഷോട്ട് അസാമാന്യമായ രീതിയിൽ ബ്രൂക്ക്സ് ഒറ്റ കൈ കൊണ്ട് പന്ത് കൈപിടിയിൽ ഒതുക്കിയേ ശേഷം ബൗണ്ടറി രക്ഷപ്പെടുത്തുന്നു.

Categories
Uncategorized

ലക്നൗവിന് RCB യുടെ റെക്കോർഡ് തകർക്കാൻ ഉള്ള അവസരം നഷ്ടമായത് ഇവിടെ വെച്ചാണ് ; വീഡിയോ കാണാം

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടീം ടോട്ടൽ പിറന്ന ഇന്നലെത്തെ ഹൈസ്കോറിങ്ങ് പോരാട്ടത്തിൽ പഞ്ചാബിനെതിരെ ലഖ്നൗ 56 റൺസിന്റെ വിജയം നേടിയിരുന്നു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ലഖ്നൗ, നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 257 റൺസാണ് നേടിയത്. കളിയിലെ താരമായ മാർക്കസ് സ്റ്റോയിനിസ് 40 പന്തിൽ 72 റൺസോടെ ടോപ് സ്കോററായി. മികച്ച പ്രകടനം കാഴ്ചവെച്ച ഓപ്പണർ കൈൽ മെയേഴ്സ്‌ 54 റൺസും, ബഡോനി 43 റൺസും, പുരൻ 45 റൺസും എടുത്തു.

മറുപടി ബാറ്റിങ്ങിൽ 258 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന്റെ ഇന്നിങ്സ് 19.5 ഓവറിൽ 201 റൺസിൽ ഓൾഔട്ടായി അവസാനിക്കുകയായിരുന്നു. 36 പന്തിൽ 66 റൺസെടുത്ത അഥർവ തൈദേ ടോപ് സ്കോററായപ്പോൾ, സിക്കന്ദർ റാസ, ലിവിങ്സ്റ്റൺ, സാം കറൻ, ജിതേഷ് ശർമ എന്നിവരും ചെറിയ സംഭാവനകൾ നൽകിയെങ്കിലും ടീമിനെ വിജയത്തിൽ എത്തിക്കാൻ കഴിഞ്ഞില്ല. ലഖ്നൗ നിരയിൽ നാല് വിക്കറ്റ് വീഴ്ത്തിയ യാഷ് താക്കൂറും മൂന്ന് വിക്കറ്റ് വീഴ്ത്തിയ നവീൻ ഉൾ ഹഖും തിളങ്ങി.

മത്സരത്തിൽ 257 റൺസ് എടുത്ത ലഖ്നൗ, 2013 സീസണിൽ ബംഗളൂരു നേടിയ 263 റൺസിന്റെ റെക്കോർഡ് തകർക്കുമെന്ന് തോന്നിയെങ്കിലും അതുണ്ടായില്ല. അതിന് പ്രധാന കാരണമായി ആരാധകർ പറയുന്നത്, നായകൻ കെ എൽ രാഹുലിന്റെ വിക്കറ്റ് കുറച്ചുകൂടി നേരത്തെ വീഴ്ത്തിയിരുന്നെങ്കിൽ എന്നാണ്. അരങ്ങേറ്റമത്സരം കളിക്കുന്ന പേസർ ഗുർണൂർ ബ്രാർ എറിഞ്ഞ മത്സരത്തിലെ ആദ്യ ഓവറിലെ ആദ്യ പന്തിൽതന്നെ രാഹുൽ നൽകിയ ക്യാച്ച് അഥർവ തൈഡെ വിട്ടുകളഞ്ഞിരുന്നു. പിന്നീട് 9 പന്തുകൾ നേരിട്ട രാഹുൽ വെറും 12 റൺസ് മാത്രം എടുത്താണ് പുറത്തായത്. ആദ്യ ഓവറിലെ അവസാന നാല് പന്തുകളും ഡോട്ട് ബോൾ ആക്കിയിരുന്നു. രാഹുൽ വെറുതെ നഷ്ടമാക്കിയ പന്തുകൾകൂടി ഉണ്ടായിരുന്നെങ്കിൽ അവർ അനായാസം 263 റൺസ് മറികടക്കുമായിരുന്നു എന്നാണ് എല്ലാവരും പറയുന്നത്.

Categories
Uncategorized

ഇവിടെ വെച്ചാണ് പഞ്ചാബ് കളി കൈവിട്ടത് ,ക്യാച്ച് ആണെന്ന് കരുതി എല്ലാവരും ആഘോഷിച്ചു ,പക്ഷേ ;വീഡിയോ കാണാം

ഐപിഎൽ മത്സരങ്ങൾ ഓരോ ദിവസവും ആവേശം നിറച്ച് പുരോഗമിക്കുകയാണ്. കഴിഞ്ഞദിവസം നടന്ന ലക്നൗ പഞ്ചാബ് മത്സരത്തിൽ സ്കോർ ചെയ്യപ്പെട്ടത് 460 നു അടുത്ത് റൺസ് ആണ്. ആദ്യം ബാറ്റ് ചെയ്ത ലക്നൗ പഞ്ചാബിന് വിജയലക്ഷ്യമായി മുന്നിൽ ഉയർത്തിയത് ആവട്ടെ 258 എന്ന കൂറ്റൻ വിജയലക്ഷ്യവും. വിജയലക്ഷം പിന്തുടർന്ന പഞ്ചാബ് ഇന്നിംഗ് 201 ൽ അവസാനിച്ചു. ടോസ് നേടിയ പഞ്ചാബ് ലക്നൗവിനെ ബാറ്റിങ്ങിന് അയച്ച തീരുമാനം പലയാളുകളും സോഷ്യൽ മീഡിയയിൽ ചോദ്യം ചെയ്യുന്നുണ്ട്.

ഒരുപക്ഷേ പഞ്ചാബ് ആദ്യം ബാറ്റ് ചെയ്തിരുന്നുവെങ്കിൽ മത്സരത്തിന്റെ വിധി മറ്റൊന്നാകുമായിരുന്നു എന്നും പല ആളുകളും അഭിപ്രായപ്പെടുന്നുണ്ട്. ആദ്യം ബാറ്റ് ചെയ്ത ലക്നൗവിന് തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ കെ എൽ രാഹുലിനെ നഷ്ടപ്പെട്ടിരുന്നു. ഒരുപക്ഷേ രാഹുൽ ആദ്യാവസാനം ബാറ്റ് ചെയ്തിരുന്നുവെങ്കിൽ ലക്നൗ സ്കോർ എത്ര അധികമാകുമായിരുന്നില്ല എന്നാണ് പലയാളുകളും സോഷ്യൽ മീഡിയയിൽ ട്രോൾ ചെയ്യുന്നത്. ഇതിന് പ്രധാനമായും കാരണമായി പറയുന്നത് ഈ ഐപിഎല്ലിലെ രാഹുലിന്റെ മെല്ലെ പോക്കാണ്. രാഹുൽ കഴിഞ്ഞ മത്സരത്തിൽ നേടിയത് 12 റൺസ് മാത്രമാണ്.

മത്സരത്തിൽ ലക്നൗവിനായി മാർകസ് സ്റ്റോയിനിസ് 72 റൺസ് ആണ് അടിച്ചുകൂട്ടിയത്. ഓപ്പണർ ആയി ഇറങ്ങിയ കൈൽ മയെര്സ് ആവട്ടെ 24 പന്തിൽ 54 റൺസ് അടിച്ചു കൂട്ടിയത് മത്സരത്തിന്റെ ഗതിയിൽ ഏറെ നിർണായകമായി. ഇവർക്ക് പുറമേ നിക്കോളാസ് പൂരാനും ആയുഷ് ബാഡോണിയും റൺസ് കണ്ടെത്തി. എല്ലാവരും തകർത്ത് അടിച്ചതോടെയാണ് ലക്നൗ ടോട്ടൽ 250 ന് മുകളിൽ ചെന്ന് അവസാനിച്ചത്. രാഹുൽ ചാഹർ ഒഴികെ എല്ലാ ബോളർമാരും അടിവാങ്ങി. റബാഡയും അർഷ്ദീപും നാല് ഓവറിൽ 50 നു മുകളിൽ റൺസ് ആണ് ലക്നൗ ബാറ്റ്സ്മാൻമാറിൽ നിന്നും വാങ്ങിക്കൂട്ടിയത്.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബിന്റെ തുടക്കം തകർച്ചയോടെ ആയിരുന്നു. ആദിത്യ ടൈടെയും സിക്കന്ദർ റസായും തകർത്തടിക്കാൻ ശ്രമിച്ചെങ്കിലും പഞ്ചാബ് ബാറ്റിംഗ് 201ഇൽ അവസാനിച്ചു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാവരും ചർച്ച ചെയ്യുന്നത് ലിവിങ്സ്റ്റൺ പാഴാക്കിയ സ്റ്റോയിനിസിന്റെ ക്യാച്ചാണ്. രാഹുൽ ചാഹർ എറിഞ്ഞ പന്തൽ സ്റ്റോയിനസ് ഉയർത്തിയടിച്ചു. ലിവിങ്സ്റ്റൺ ക്യാച്ച് എടുത്ത് എല്ലാവരും ആഘോഷിക്കാൻ തുടങ്ങിയപ്പോഴാണ് ലിവിങ്സ്റ്റണിന്റെ കാൽ ബൗണ്ടറി റോപ്പിൽ തട്ടിയതായി കണ്ടത്. അമ്പയർ ഇത് സിക്സ് വിധിക്കുകയും ചെയ്തു. മത്സര ഗതി തന്നെ മാറ്റിയ ഈ നിമിഷത്തിന്റെ വീഡിയോ ദൃശ്യം കാണാം.