Categories
Cricket

അത് സിക്സോ അതോ ഔട്ടോ? എല്ലാവരെയും ആശയ കുഴപ്പത്തിൽ ആക്കിയ കിടിലൻ ക്യാച്ച് ;വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിലെ പതിനാറാം സീസൺ ആവേശകരമായി പുരോഗമിക്കുകയാണ്. ചെന്നൈ സൂപ്പർ കിംഗ്‌സും പഞ്ചാബ് കിംഗ്‌സും തമ്മിലാണ് മത്സരം. ചെന്നൈക്ക് വേണ്ടി ആർപ്പുവിളിച്ചു കൊണ്ട് ആരാധകർ മഞ്ഞകടലാക്കിയ ചെപ്പോക്കിൽ വെച്ചായിരുന്നു മത്സരം. മത്സരത്തിൽ പഞ്ചാബ് നാല് വിക്കറ്റിന് ജയിച്ചു.20 ഓവറിലാണ് പഞ്ചാബ് 201 എന്നാ വിജയലക്ഷ്യം സ്വന്തമാക്കിയത്.

പഞ്ചാബിന് വേണ്ടി ഓരോ ബാറ്റർമാരും മികച്ച രീതിയിൽ തന്നെ ബാറ്റ് ചെയ്തു.24 പന്തിൽ 42 റൺസ് നേടിയ യുവ താരം പ്രഭസിമ്രാനാണ് പഞ്ചാബിന്റെ ടോപ് സ്കോർർ. നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരെഞ്ഞെടുത്ത ചെന്നൈ സൂപ്പർ കിങ്‌സ് ഓപ്പൺർ ഡെവൺ കോൺവെ സ്വന്തമാക്കിയ 92 റൺസിന്റെ മികവിലാണ് 200 ൽ എത്തിയത്.എന്നാൽ ഇപ്പോൾ ഈ ആവേശകരമായ മത്സരത്തേക്കാൾ ചർച്ചയാവുന്നത് മറ്റൊരു കാര്യമാണ്. എന്താണ് സംഭവം എന്ന് നമുക്ക് പരിശോധിക്കാം.

പഞ്ചാബ് കിങ്‌സ് ഇന്നിങ്സിന്റെ 19 മത്തെ ഓവർ.തുഷാർ ദേശ്പാണ്ടേയാണ് ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ബൗൾ ചെയ്യുന്നത്. ഓവറിലെ നാലാമത്തെ പന്തിൽ പഞ്ചാബ് കിങ്‌സ് ബാറ്റർ ജിതേഷ് ശർമ ഓഫ്‌ സ്റ്റമ്പിന് പുറത്ത് വന്ന ഒരു സ്ലോവർ ബോൾ പൊക്കി അടിക്കുന്നു.ലോങ്ങ്‌ ഓണിൽ സബ്സ്റ്റിട്ടു ഫീൽഡർ ഷെയ്ഖ് റാഷിദ്‌ ബോൾ കൈപിടിയിൽ ഒതുക്കുന്നു. എന്നാൽ ബോൾ കൈപിടിയിൽ ഒതുക്കിയ ശേഷം താരത്തിന്റെ ബാലൻസ് നഷ്ടപെടുകയും താരം ബൗണ്ടറിയിൽ കാൽ കുത്തി എന്ന് തോന്നിപ്പിക്കുന്നു. എന്നാൽ തുടരെയുള്ള പരിശോധനകൾക്ക് ശേഷം അമ്പയർ ഔട്ട്‌ വിളിക്കുന്നു.

Categories
Cricket

6,6, ധോണി പഴയ ധോണി തന്നെ !തൻ്റെ രീതിയിൽ സിക്സ് അടിച്ചു ഫിനിഷ് ചെയ്തു ധോണി ;വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിലെ പതിനാറാം സീസൺ ആവേശകരമായി പുരോഗമിക്കുകയാണ്. ചെന്നൈ സൂപ്പർ കിംഗ്‌സും പഞ്ചാബ് കിംഗ്‌സും തമ്മിലാണ് മത്സരം. ചെന്നൈ സൂപ്പർ കിങ്സിന്റെ മത്സരം ഉണ്ടാകുമ്പോൾ മഹേന്ദ്ര സിങ് ധോണി തന്നെയാണല്ലോ ശ്രദ്ധകേന്ദ്രം. ധോണിക്ക് വേണ്ടി ആർപ്പുവിളിച്ചു കൊണ്ട് ആരാധകർ ഗാലറി മഞ്ഞകടലാക്കി കഴിഞ്ഞു.

ഈ സീസണിൽ ഇന്നിങ്സിന്റെ അവസാന പന്തുകളിൽ വന്ന് മികച്ച സിക്സറുകൾ അടിച്ചു ഇന്നിങ്സ് ഫിനിഷ് ചെയ്യുന്ന ധോണി സ്ഥിരകാഴ്ചയായിരുന്നു. ഇന്നും ഈ കാഴ്ചക്ക്‌ മാറ്റമുണ്ടായിരുന്നില്ല. അവസാന ഓവറിൽ ഈ തവണ സാക്ഷാൽ മഹേന്ദ്ര സിങ് ധോണിയുടെ മുന്നിൽ ചെന്ന് പെട്ടത് ഇംഗ്ലണ്ടിന്റെ മികച്ച താരങ്ങളിലും ലോകത്തിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളായ സാം കറനാണ്.

ഇന്ത്യൻ പ്രീമിയർ ലീഗിലെ 41 മത്തെ മത്സരം. കോൺവേയുടെ ഗംഭീര ഇന്നിങ്സ് സാം കറൻ എറിഞ്ഞ അവസാന ഓവറിൽ അവസാനിക്കുകയാണ്.അവസാന ഓവറിലെ നാലാമത്തെ പന്തിൽ അവസാനിക്കുകയാണ്.92 റൺസാണ് കോൺവേയുടെ സമ്പാദ്യം. അവസാന രണ്ട് പന്തുകൾ നേരിടാൻ സാക്ഷാൽ ധോണി. ആദ്യം ഒരു വൈഡ് ബൗണസർ, ധോണി അത് അപ്പർ കട്ട്‌ ചെയ്തു പോയിന്റിന് മുകളിലൂടെ സിക്സ് നേടുന്നു.ഇന്നിങ്സിലെ അവസാന പന്ത് ഒരു ലോ ഫുൾ ടോസ്, ഈ തവണ ബോൾ ചെന്ന് വീണത് ദീപ് മിഡ്‌ വിക്കറ്റിന് മുകളിലൂടെ ഗാലറിയിലേക്ക്.ധോണി 4 പന്തിൽ 13 റൺസും ചെന്നൈ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 200 റൺസും.

Categories
Uncategorized

ഈ പാകിസ്ഥാനികളെ കൊണ്ട് തോറ്റല്ലോ;ക്രിക്കറ്റ് നിയമങ്ങൾ പോലും അറിയില്ലെന്നോ..വീഡിയോ കാണാം

പാക്കിസ്ഥാനിലെ റാവൽപിണ്ടി സ്റ്റേഡിയത്തിൽ നടക്കുന്ന ഏകദിനപരമ്പരയിലെ രണ്ടാം മത്സരത്തിൽ ന്യൂസിലണ്ടിനെതിരെ പാക്ക് ടീമിന് 337 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ കിവീസ് നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 336 റൺസാണ് നേടിയത്. വില്യംസണിന്റെ അഭാവത്തിൽ മൂന്നാമനായിറങ്ങിയ ദാരിൽ മിച്ചലിന്റെ 129 റൺസ് പ്രകടമാണ് കിവീസിനെ കൂറ്റൻ സ്കോർ കണ്ടെത്താൻ സഹായിച്ചത്. നായകനും വിക്കറ്റ് കീപ്പറുമായ ടോം ലതം 98 റൺസും ഓപ്പണർ ചഡ് ബൗസ് 51 റൺസും എടുത്തു മികച്ച പിന്തുണ നൽകി. പാക്ക് നിരയിൽ പേസർ ഹാരിസ് റൗഫ് 4 വിക്കറ്റ് വീഴ്ത്തി. ആദ്യ ഏകദിനത്തിൽ പാക്കിസ്ഥാൻ 5 വിക്കറ്റിന് വിജയിച്ചിരുന്നു.

അതിനിടെ മത്സരത്തിൽ പാക്ക് ക്രിക്കറ്റിന് നാണക്കേടായി ഒരു അപൂർവ കാരണംമൂലം മത്സരം അൽപസമയം നിർത്തിവെച്ചു. ന്യൂസിലൻഡ് ബാറ്റിംഗ് തുടങ്ങി ഒരോവർ പൂർത്തിയാകുമ്പോഴേക്കും ഓൺഫീൽഡ് അമ്പയർമാർ ഗ്രൗണ്ടിലെ വലിയൊരു പിഴവ് കണ്ടെത്തുകയായിരുന്നു. എന്താണെന്നുവെച്ചാൽ മുപ്പതുവാര വൃത്തത്തിന്റെ അളവുകൾ വ്യത്യസ്തമായിരുന്നു. സാധാരണ ഉണ്ടാവേണ്ടതിൽ നിന്നും കുറച്ചുകൂടി പുറത്തേക്ക് തള്ളിയാണ് ഗ്രൗണ്ടിൽ മുപ്പതുവാര വൃത്തം രേഖപ്പെടുത്തിയിരുന്നത്.

അത് ഫീൽഡിംഗ് ടീമിന് കൂടുതൽ സ്പേസ് നൽകുമെന്ന് അമ്പയർമാർ മനസ്സിലാക്കി. പെട്ടെന്നുതന്നെ ഗ്രൗണ്ട് സ്റ്റാഫിന്റെ സഹായത്തോടെ അത് ചെറുതാക്കി, കുറച്ചു ഉള്ളിലേക്ക് നീക്കിവെച്ചാണ് മത്സരം തുടർന്നത്. ക്രിക്കറ്റ് ചരിത്രത്തിൽതന്നെ അപൂർവമായി കാണാൻ കഴിഞ്ഞ ഒരു സംഭവമായി മാറി അത്. പാക്കിസ്ഥാൻ അമ്പയറായ അലീം ദർ തന്നെ മുൻകൈ എടുത്തുകൊണ്ട്, കൃത്യമായി മുപ്പതുവാര വൃത്തം അളവെടുത്ത് പുനഃസ്ഥാപിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്.

Categories
Cricket

എൻ്റമ്മോ ഇജ്ജാതി സേവ് ! സിക്സ് എന്ന് ഉറപ്പിച്ചവരെ ഞെട്ടിച്ച സേവ് ; വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാറാം സീസൺ ആവേശകരമായി പുരോഗമിക്കുകയാണ്. ലീഗിലെ 40 മത്തെ മത്സരത്തിൽ സൺ രൈസേഴ്സ് ഹൈദരാബാദ് ഡൽഹി ക്യാപിറ്റൽസിനെ നേരിടുകയാണ്.ടോസ് നേടിയ സൺ രൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റൻ ഐഡൻ മാർക്രം ബാറ്റിംഗ് തിരഞ്ഞെടുത്തു. ഡൽഹിയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം.

ക്യാപ്റ്റന്റെ തീരുമാനം കാത്തു കൊണ്ട് തന്നെ ഹൈദരാബാദ് ബാറ്റർമാർ ബാറ്റ് വീശി.യുവ താരം അഭിഷേക് ശർമ ഹൈദരാബാദിന് തകർപ്പൻ തുടക്കം നൽകി.36 പന്തിൽ 67 റൺസ് അഭിഷേക് ശർമ സ്വന്തമാക്കിയത്. അഭിഷേകിന്റെ തുടക്കവും ക്ലാസന്റെ ഫിനിഷിങ് കൂടിയായപ്പോ ഹൈദരാബാദ് 6 വിക്കറ്റ് നഷ്ടത്തിൽ 197 റൺസ് സ്വന്തമാക്കി.ക്ലാസൻ 27 പന്തിൽ 53 റൺസാണ് സ്വന്തമാക്കിയത്.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹിക്ക്‌ തുടക്കത്തിൽ തന്നെ വാർണറിനെ നഷ്ടമായി. എന്നാൽ ഇപ്പോൾ ചർച്ചയാക്കുന്നത് സൺ രൈസേഴ്സ് ഹൈദരാബാദ് താരം ഹാരി ബ്രൂക്ക്സ് നടത്തിയ ഒരു അസാമാന്യ ഫീൽഡിങ് പ്രകടനമാണ്

.മത്സരത്തിൽ ഉടനീളം മികച്ച പ്രകടനം നടത്തുന്ന മിച്ചൽ മാർഷിന്റെ ബാറ്റിൽ നിന്ന് പിറന്ന ഒരു സിക്സർ എന്ന് ഉറപ്പിച്ച ഒരു ഷോട്ടാണ് അസാമാന്യമായ രീതിയിൽ ബ്രൂക്ക്സ് സ്വന്തമാക്കിയത്. ഡൽഹി ഇന്നിങ്സിന്റെ ഒൻപതാമത്തെ ഓവറിലാണ് സംഭവം. മാർക്കണ്ടേ എറിഞ്ഞ ഓവറിലെ ആദ്യത്തെ പന്തിൽ മാർഷ് ഒരു ലോഫ്റ്റഡ് ഷോട്ട് അടിക്കുന്നു. എന്നാൽ സിക്സ് പ്രതീക്ഷിച്ച മാർഷിന്റെ ഷോട്ട് അസാമാന്യമായ രീതിയിൽ ബ്രൂക്ക്സ് ഒറ്റ കൈ കൊണ്ട് പന്ത് കൈപിടിയിൽ ഒതുക്കിയേ ശേഷം ബൗണ്ടറി രക്ഷപ്പെടുത്തുന്നു.

Categories
Uncategorized

ലക്നൗവിന് RCB യുടെ റെക്കോർഡ് തകർക്കാൻ ഉള്ള അവസരം നഷ്ടമായത് ഇവിടെ വെച്ചാണ് ; വീഡിയോ കാണാം

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടീം ടോട്ടൽ പിറന്ന ഇന്നലെത്തെ ഹൈസ്കോറിങ്ങ് പോരാട്ടത്തിൽ പഞ്ചാബിനെതിരെ ലഖ്നൗ 56 റൺസിന്റെ വിജയം നേടിയിരുന്നു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ലഖ്നൗ, നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 257 റൺസാണ് നേടിയത്. കളിയിലെ താരമായ മാർക്കസ് സ്റ്റോയിനിസ് 40 പന്തിൽ 72 റൺസോടെ ടോപ് സ്കോററായി. മികച്ച പ്രകടനം കാഴ്ചവെച്ച ഓപ്പണർ കൈൽ മെയേഴ്സ്‌ 54 റൺസും, ബഡോനി 43 റൺസും, പുരൻ 45 റൺസും എടുത്തു.

മറുപടി ബാറ്റിങ്ങിൽ 258 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന്റെ ഇന്നിങ്സ് 19.5 ഓവറിൽ 201 റൺസിൽ ഓൾഔട്ടായി അവസാനിക്കുകയായിരുന്നു. 36 പന്തിൽ 66 റൺസെടുത്ത അഥർവ തൈദേ ടോപ് സ്കോററായപ്പോൾ, സിക്കന്ദർ റാസ, ലിവിങ്സ്റ്റൺ, സാം കറൻ, ജിതേഷ് ശർമ എന്നിവരും ചെറിയ സംഭാവനകൾ നൽകിയെങ്കിലും ടീമിനെ വിജയത്തിൽ എത്തിക്കാൻ കഴിഞ്ഞില്ല. ലഖ്നൗ നിരയിൽ നാല് വിക്കറ്റ് വീഴ്ത്തിയ യാഷ് താക്കൂറും മൂന്ന് വിക്കറ്റ് വീഴ്ത്തിയ നവീൻ ഉൾ ഹഖും തിളങ്ങി.

മത്സരത്തിൽ 257 റൺസ് എടുത്ത ലഖ്നൗ, 2013 സീസണിൽ ബംഗളൂരു നേടിയ 263 റൺസിന്റെ റെക്കോർഡ് തകർക്കുമെന്ന് തോന്നിയെങ്കിലും അതുണ്ടായില്ല. അതിന് പ്രധാന കാരണമായി ആരാധകർ പറയുന്നത്, നായകൻ കെ എൽ രാഹുലിന്റെ വിക്കറ്റ് കുറച്ചുകൂടി നേരത്തെ വീഴ്ത്തിയിരുന്നെങ്കിൽ എന്നാണ്. അരങ്ങേറ്റമത്സരം കളിക്കുന്ന പേസർ ഗുർണൂർ ബ്രാർ എറിഞ്ഞ മത്സരത്തിലെ ആദ്യ ഓവറിലെ ആദ്യ പന്തിൽതന്നെ രാഹുൽ നൽകിയ ക്യാച്ച് അഥർവ തൈഡെ വിട്ടുകളഞ്ഞിരുന്നു. പിന്നീട് 9 പന്തുകൾ നേരിട്ട രാഹുൽ വെറും 12 റൺസ് മാത്രം എടുത്താണ് പുറത്തായത്. ആദ്യ ഓവറിലെ അവസാന നാല് പന്തുകളും ഡോട്ട് ബോൾ ആക്കിയിരുന്നു. രാഹുൽ വെറുതെ നഷ്ടമാക്കിയ പന്തുകൾകൂടി ഉണ്ടായിരുന്നെങ്കിൽ അവർ അനായാസം 263 റൺസ് മറികടക്കുമായിരുന്നു എന്നാണ് എല്ലാവരും പറയുന്നത്.

Categories
Uncategorized

ഇവിടെ വെച്ചാണ് പഞ്ചാബ് കളി കൈവിട്ടത് ,ക്യാച്ച് ആണെന്ന് കരുതി എല്ലാവരും ആഘോഷിച്ചു ,പക്ഷേ ;വീഡിയോ കാണാം

ഐപിഎൽ മത്സരങ്ങൾ ഓരോ ദിവസവും ആവേശം നിറച്ച് പുരോഗമിക്കുകയാണ്. കഴിഞ്ഞദിവസം നടന്ന ലക്നൗ പഞ്ചാബ് മത്സരത്തിൽ സ്കോർ ചെയ്യപ്പെട്ടത് 460 നു അടുത്ത് റൺസ് ആണ്. ആദ്യം ബാറ്റ് ചെയ്ത ലക്നൗ പഞ്ചാബിന് വിജയലക്ഷ്യമായി മുന്നിൽ ഉയർത്തിയത് ആവട്ടെ 258 എന്ന കൂറ്റൻ വിജയലക്ഷ്യവും. വിജയലക്ഷം പിന്തുടർന്ന പഞ്ചാബ് ഇന്നിംഗ് 201 ൽ അവസാനിച്ചു. ടോസ് നേടിയ പഞ്ചാബ് ലക്നൗവിനെ ബാറ്റിങ്ങിന് അയച്ച തീരുമാനം പലയാളുകളും സോഷ്യൽ മീഡിയയിൽ ചോദ്യം ചെയ്യുന്നുണ്ട്.

ഒരുപക്ഷേ പഞ്ചാബ് ആദ്യം ബാറ്റ് ചെയ്തിരുന്നുവെങ്കിൽ മത്സരത്തിന്റെ വിധി മറ്റൊന്നാകുമായിരുന്നു എന്നും പല ആളുകളും അഭിപ്രായപ്പെടുന്നുണ്ട്. ആദ്യം ബാറ്റ് ചെയ്ത ലക്നൗവിന് തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ കെ എൽ രാഹുലിനെ നഷ്ടപ്പെട്ടിരുന്നു. ഒരുപക്ഷേ രാഹുൽ ആദ്യാവസാനം ബാറ്റ് ചെയ്തിരുന്നുവെങ്കിൽ ലക്നൗ സ്കോർ എത്ര അധികമാകുമായിരുന്നില്ല എന്നാണ് പലയാളുകളും സോഷ്യൽ മീഡിയയിൽ ട്രോൾ ചെയ്യുന്നത്. ഇതിന് പ്രധാനമായും കാരണമായി പറയുന്നത് ഈ ഐപിഎല്ലിലെ രാഹുലിന്റെ മെല്ലെ പോക്കാണ്. രാഹുൽ കഴിഞ്ഞ മത്സരത്തിൽ നേടിയത് 12 റൺസ് മാത്രമാണ്.

മത്സരത്തിൽ ലക്നൗവിനായി മാർകസ് സ്റ്റോയിനിസ് 72 റൺസ് ആണ് അടിച്ചുകൂട്ടിയത്. ഓപ്പണർ ആയി ഇറങ്ങിയ കൈൽ മയെര്സ് ആവട്ടെ 24 പന്തിൽ 54 റൺസ് അടിച്ചു കൂട്ടിയത് മത്സരത്തിന്റെ ഗതിയിൽ ഏറെ നിർണായകമായി. ഇവർക്ക് പുറമേ നിക്കോളാസ് പൂരാനും ആയുഷ് ബാഡോണിയും റൺസ് കണ്ടെത്തി. എല്ലാവരും തകർത്ത് അടിച്ചതോടെയാണ് ലക്നൗ ടോട്ടൽ 250 ന് മുകളിൽ ചെന്ന് അവസാനിച്ചത്. രാഹുൽ ചാഹർ ഒഴികെ എല്ലാ ബോളർമാരും അടിവാങ്ങി. റബാഡയും അർഷ്ദീപും നാല് ഓവറിൽ 50 നു മുകളിൽ റൺസ് ആണ് ലക്നൗ ബാറ്റ്സ്മാൻമാറിൽ നിന്നും വാങ്ങിക്കൂട്ടിയത്.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബിന്റെ തുടക്കം തകർച്ചയോടെ ആയിരുന്നു. ആദിത്യ ടൈടെയും സിക്കന്ദർ റസായും തകർത്തടിക്കാൻ ശ്രമിച്ചെങ്കിലും പഞ്ചാബ് ബാറ്റിംഗ് 201ഇൽ അവസാനിച്ചു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാവരും ചർച്ച ചെയ്യുന്നത് ലിവിങ്സ്റ്റൺ പാഴാക്കിയ സ്റ്റോയിനിസിന്റെ ക്യാച്ചാണ്. രാഹുൽ ചാഹർ എറിഞ്ഞ പന്തൽ സ്റ്റോയിനസ് ഉയർത്തിയടിച്ചു. ലിവിങ്സ്റ്റൺ ക്യാച്ച് എടുത്ത് എല്ലാവരും ആഘോഷിക്കാൻ തുടങ്ങിയപ്പോഴാണ് ലിവിങ്സ്റ്റണിന്റെ കാൽ ബൗണ്ടറി റോപ്പിൽ തട്ടിയതായി കണ്ടത്. അമ്പയർ ഇത് സിക്സ് വിധിക്കുകയും ചെയ്തു. മത്സര ഗതി തന്നെ മാറ്റിയ ഈ നിമിഷത്തിന്റെ വീഡിയോ ദൃശ്യം കാണാം.

Categories
Uncategorized

ദേ ചിരിക്കുന്നു ! അടയാള പെടുത്തക കാലമേ ഇത് ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം; വീഡിയോ കാണാം

ഇന്നലെ മൊഹാലിയിൽ നടന്ന ഹൈസ്കോറിങ്‌ പോരാട്ടത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സ്, പഞ്ചാബ് കിംഗ്സിനെ 56 റൺസിന് കീഴടക്കിയിരുന്നു. ഇരു ടീമുകളും 200 പിന്നിട്ട മത്സരത്തിലാകെ പിറന്നത് 458 റൺസാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ലഖ്നൗ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 257 റൺസാണ് നേടിയത്. ഇത് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടീം ടോട്ടൽ കൂടിയാണ്. മറുപടി ബാറ്റിങ്ങിൽ പഞ്ചാബ് പൊരുതിനോക്കിയെങ്കിലും 19.5 ഓവറിൽ 201 റൺസിൽ ഓൾഔട്ടാകുകയായിരുന്നു.

ആദ്യ ബാറ്റിങ്ങിൽ 12 റൺസെടുത്ത നായകൻ രാഹുൽ ഒഴികെയുള്ളവരേല്ലാം, ലഖ്നൗവിനായി വെടിക്കെട്ട് ബാറ്റിംഗ് കാഴ്ച്ചവെച്ചിരുന്നു. 24 പന്തുവീതം നേരിട്ട മയേർസ് 54 റൺസും ബഡോണി 43 റൺസും എടുത്തു മികച്ച അടിത്തറ പാകി. പിന്നീടെത്തിയ സ്റ്റോയിനിസും പൂരനും അതേ ശൈലിയിൽ തകർത്തടിച്ചതോടെ അവർ വൻ സ്കോറിലേക്ക് നീങ്ങി. പൂരൻ 19 പന്തിൽ 45 റൺസ് എടുത്തപ്പോൾ 40 പന്തിൽ 72 റൺസടിച്ച സ്റ്റോയിനിസ് കളിയിലെ താരവുമായി.

മറുപടി ബാറ്റിങ്ങിൽ പഞ്ചാബിന് ഓപ്പണർമാരായ നായകൻ ധവാന്റെയും പ്രഭ്സിമ്രന്റെയും വിക്കറ്റ് തുടക്കത്തിൽതന്നെ നഷ്ടമായി. എങ്കിലും മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന അഥർവ ടൈദേയും സിക്കന്ധർ റാസയും 78 റൺസ് കൂട്ടുകെട്ടിലൂടെ അവർക്ക് ചെറിയൊരു പ്രതീക്ഷ നൽകി. റാസ 36 റൺസും ടൈദേ 66 റൺസും എടുത്തു പുറത്തായി. പിന്നീടെത്തിയ ഓൾറൗണ്ടർമാരായ ലിവിങ്സ്റ്റൺ(14 പന്തിൽ 23), സാം കറൻ(11 പന്തിൽ 21), വിക്കറ്റ് കീപ്പർ ജിതേഷ് ശർമ(10 പന്തിൽ 24), എന്നിവരൊക്കെ ചെറിയ വെടിക്കെട്ട് ഇന്നിങ്സുകൾ കളിച്ചെങ്കിലും വിജയിക്കാൻ അത് മതിയായിരുന്നില്ല. പേസർമാരായ യാഷ് താക്കൂർ 4 വിക്കറ്റും നവീൻ ഉൾ ഹഖ് 3 വിക്കറ്റും വീഴ്ത്തി.

മത്സരശേഷം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറ്റവുമധികം തരംഗമായിരിക്കുന്നത് ലഖ്നൗ പരിശീലകൻ ഗൗതം ഗംഭീറിന്റെ അപ്പോഴത്തെ മുഖഭാവങ്ങളാണ്. അതിന് കാരണമുണ്ട്, എപ്പോഴും ഡഗ്ഔട്ടിൽ യാതൊരു കുലുക്കവുമില്ലാതെ വളരെ ഗൗരവഭാവത്തിൽ ഇരിക്കാറുള്ളതാണ് അദ്ദേഹം. എപ്പോഴും ചുണ്ടും കൂട്ടിപ്പിടിച്ച് ഇരിക്കാറുള്ള ഗംഭീർ, ഒന്നു പുഞ്ചിരിക്കുന്ന നിമിഷംതന്നെ വളരെ അപൂർവമാണ്. പക്ഷേ ഇന്നലെ ലഖ്നൗ ബോളിങ്ങിന്റെ അവസാന ഓവറുകളിൽ അവർ വിജയമുറപ്പിച്ചെന്ന് മനസിലായതോടെ, വളരെ കൂളായി സഹപരിശീലകരുമായി പുഞ്ചിരിയോടെ തമാശകൾ പറഞ്ഞിരിക്കുന്ന ഗംഭീറിന്റെ ദൃശ്യങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Categories
Uncategorized

കണക്കുകൾ അപ്പോ തന്നെ വീട്ടിയാണ് ശീലം ,തന്നെ പറ്റിച്ചവനെ തിരിച്ചു പറ്റിച്ചു ബഡോണി:വീഡിയോ കാണാം

കഴിഞ്ഞദിവസം നടന്ന ഐപിഎൽ മത്സരത്തിൽ ലക്നൗ അനായാസം പഞ്ചാബിനെ പരാജയപ്പെടുത്തിയിരുന്നു. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോർ ആയിരുന്നു കഴിഞ്ഞദിവസം ലക്നൗ പഞ്ചാബിനെതിരെ അടിച്ചുകൂട്ടിയത്. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്നൗ 257 റൺസ് പഞ്ചാബിനെതിരെ ഉയർത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ് ഇന്നിങ്സ് 201ഇൽ അവസാനിച്ചു.

ലക്നൗ ഇന്നിംഗ്സിൽ ഒട്ടുമിക്ക എല്ലാ ബാറ്റ്സ്മാൻമാറും തിളങ്ങി. മാർനസ് സ്റ്റോയിനിസ് 40 പന്തിൽ 72ഉം കൈൽ മയെര്സ് 24 പന്തിൽ 54 ഉം റൺസ് നേടിയപ്പോൾ പൂരാൻ 45ഉം ബഥോണി 43ഉം റൺസ് നേടി. ക്യാപ്റ്റൻ കെ എൽ രാഹുൽ 12 റൺസ് മാത്രം സ്വന്തമാക്കി. രാഹുൽ വേഗത്തിൽ ഔട്ട് ആയതുകൊണ്ടാണ് ലക്‌നൗൻസ് സ്കോർ പടുത്തുയർത്തിയത് എന്നുള്ള രീതിയിൽ ട്രോളുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബിന് തുടക്കത്തിൽ തന്നെ ശിഖർ ധവാനെ നഷ്ടമായി. പക്ഷേ പഞ്ചാബിനായി അഥർവ്വ തൈടെ 66 റൺസ് നേടിയത് പഞ്ചാബ് സ്കോർ 200 നു മുകളിലെത്തിച്ചു. പക്ഷേ തുടക്കം പാളിയത് പഞ്ചാബിന് തിരിച്ചടിയായി. മത്സരത്തിൽ ഒരുതരത്തിലും ലക്നൗ ഉയർത്തിയ കൂറ്റൻ സ്കോർ പഞ്ചാബ് ചെയ്സ് ചെയ്യുമെന്ന് തോന്നിച്ചില്ല. പരിക്കിന് ശേഷം ഈ മത്സരത്തിൽ ക്യാപ്റ്റനായി തിരിച്ചെത്തിയ ശിഖർ ധവാൻ വെറും ഒരു റൺസ് മാത്രം സ്വന്തമാക്കി.

മത്സരത്തിൽ ലക്‌നൗ ബാറ്റ് ചെയ്യുമ്പോൾ അരങ്ങേറിയ രസകരമായ സംഭവം എന്താണ് എന്നാൽ ലിവിങ്സ്റ്റുണും ആയുഷ് ബഥോണിയും തമ്മിൽ കൊമ്പ് കോർത്തതാണ്. ബഥോണി ബാറ്റ് ചെയ്യുമ്പോൾ ലിവിങ്സ്റ്റൺ ആക്ഷൻ എടുത്ത് ബൗൾ ചെയ്യാൻ ഓങ്ങിയെങ്കിലും ബൗൾ ചെയ്യാതെ പറ്റിച്ചു. തൊട്ടടുത്ത നിമിഷം തന്നെ ബഥോണി ബാറ്റ് ചെയ്യാനായി ഓങ്ങിയെങ്കിലും ബാറ്റ് ചെയ്യാതെ പിൻവാങ്ങി. ഇത് ശിഖർ ധവാൻ ഉൾപ്പെടെയുള്ള ആളുകളിൽ ചിരി പടർത്തിയ നിമിഷമായി മാറി. മത്സരത്തിനിടെ നടന്ന രസകരമായ ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യം കാണാം.

Categories
Cricket

55 മീറ്റർ ഉയരത്തിൽ മെയേഴ്സ് അടിച്ച സിക്സ് കണ്ട് സഹ താരങ്ങളുടെ വരെ കണ്ണ് തള്ളി ; വീഡിയോ കാണാം

വെസ്റ്റ് ഇൻഡീസ് താരങ്ങൾ എന്നും ക്രിക്കറ്റിലെ എന്റർടൈൻമാരാണ്. ഇന്ത്യൻ പ്രീമിയർ ലീഗിലും തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിച്ച താരങ്ങളാണ് ഇവർ. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി ക്രിസ് ഗെയ്ൽ നടത്തിയ പ്രകടനങ്ങളും കൊൽക്കത്ത നൈറ്റ്‌ റൈഡർസിനെ വേണ്ടി സുനിൽ നരേനും ആൻഡ്രേ റസ്സലും നടത്തിയ പ്രകടനങ്ങളും ഇതരത്തിലുള്ളതാണ്.

പുതിയ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലും ഇത്തരത്തിൽ ഒരു വെസ്റ്റ് ഇൻഡീസ് താരം അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ്. ലക്ക്നൗ സൂപ്പർ ജയന്റ്സിന് വേണ്ടി കളിക്കുന്ന കൈൽ മേയർസാണ് ഈ താരം.പതിവ് പോലെ തന്നെ കണ്ണഞ്ചിപ്പിക്കുന്ന സിക്സറുകൾ അടങ്ങിയ ആക്രമണ ബാറ്റിംഗ് തന്നെയാണ് ഈ വിൻഡിസ് താരത്തിന്റെയും പ്രത്യേകത.

ഇപ്പോൾ ഇത്തരത്തിൽ ഒരു അത്ഭുതമായ സിക്സർ പറത്തിയിരിക്കുകയാണ് മേയർസ്.ഇന്ത്യൻ പ്രീമിയർ ലീഗിലെ 38 മത്തെ മത്സരം. ലക്ക്നൗ സൂപ്പർ ജയന്റ്സ് പഞ്ചാബ് കിങ്സിനെ നേരിടുകയാണ്. ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റൻ ശിഖർ ധവാൻ ബൗളിംഗ് തിരെഞ്ഞെടുത്തു.ലക്ക്നൗ ഇന്നിങ്സിന്റെ മൂന്നാമത്തെ ഓവർ.പഞ്ചാബ് യുവ താരം എറിഞ്ഞ ഓവറിലെ മൂന്നാമത്തെ പന്ത് നോ ബോൾ വിളിക്കുന്നു. അടുത്ത ബോൾ ഫ്രീഹിറ്റ്‌. കെയ്ൽ മേയർസ് ആണ് സ്ട്രൈക്കിൽ.എന്നാൽ മേയർസ് 55 മീറ്റർ ഉയരത്തിൽ ഗാലറിയുടെ ആറാം നിരയിലേക്ക് മിഡ്‌ വിക്കറ്റിന് മുകളിലൂടെ ഒരു കിടിലൻ സിക്സർ സ്വന്തമാക്കുന്നു.

Categories
Uncategorized

ചോരാത്ത കൈകളുമായി സഞ്ജു; അലിഭായിയെ പുറത്താക്കിയ കിടിലൻ ക്യാച്ച്; വീഡിയോ കാണാം

ഐപിഎല്ലിലെ തങ്ങളുടെ ഇരുന്നൂറാം മത്സരത്തിൽ ഇന്നലെ ചെന്നൈയ്ക്കെതിരെ 32 റൺസ് വിജയവുമായി രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയിരുന്നു. ഹോംഗ്രൗണ്ടായ ജയ്പൂരിലെ സവായ് മാൻ സിംഗ് സ്റ്റേഡിയത്തിൽ ആദ്യമായി ഇരുനൂറ് റൺസ് പിന്നിടുകയും ചെയ്ത അവർ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 202 റൺസ് നേടി. ചെന്നൈയുടെ മറുപടി 6 വിക്കറ്റിന് 170 റൺസിൽ അവസാനിക്കുകയായിരുന്നു. 43 പന്തിൽ 77 റൺസെടുത്ത റോയൽസ് ഓപ്പണർ ജൈസ്സ്വാൾ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

203 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്‌ക്കായി ഓപ്പണർ ഗെയ്ക്വാദ് 29 പന്തിൽ 47 റൺസ് എടുത്തുവെങ്കിലും സഹഓപ്പണർ കോൺവെയും, പിന്നീടെത്തിയ രഹാനെയും, ഇംപാക്ട് പ്ലയറായ അമ്പാട്ടി റായിഡുവും പെട്ടെന്ന് മടങ്ങിയതോടെ 10.4 ഓവറിൽ 74/4 എന്ന നിലയിലായിരുന്നു അവർ. അതോടെ മത്സരത്തിൽ രാജസ്ഥാൻ മേൽക്കൈ നേടിയെങ്കിലും ചെന്നൈ മധ്യനിര പരാജയം സമ്മതിച്ചിരുന്നില്ല. അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന മൊയീൻ അലിയും ശിവം ദുബേയും വെറും നലോവറിനുള്ളിൽ അർദ്ധസെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിച്ചതോടെ വീണ്ടും മത്സരം ബലാബലമായി.

ആദം സാമ്പ എറിഞ്ഞ പതിനഞ്ചാം ഓവറിന്റെ അഞ്ചാം പന്തിൽ മികച്ചൊരു റിഫ്ലക്സ് ക്യാച്ചിലൂടെ മൊയീൻ അലിയെ പുറത്താക്കിയ നായകനും വിക്കറ്റ് കീപ്പറുമായ സഞ്ജു, രാജസ്ഥാന് നിർണായക ബ്രേക്ക്ത്രൂ നൽകി. ചെന്നൈ നിരയിലെ ഏറ്റവും അപകടകരമായ സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്‌തിരുന്ന അലി പുറത്തായി ജഡേജ വന്നതോടെ സ്‌കോറിംഗ് മന്ദഗതിയിലായി. ശിവം ദുബേ അർദ്ധസെഞ്ചുറി നേടിയെങ്കിലും ടീമിനെ വിജയത്തിൽ എത്തിക്കാൻ കഴിഞ്ഞില്ല.

12 പന്തിൽ നിന്നും രണ്ടു വീതം ഫോറും സിക്സുമടക്കം 23 റൺസാണ് മൊയീൻ അലി നേടിയത്. ബാറ്റിന്റെ അടിഭാഗത്ത് കൊണ്ട് താഴേക്ക് പോകുകയായിരുന്ന പന്തിനെ തന്റെ പാഡിന്റെ അടുത്തുവച്ചാണ് സഞ്ജു കൈപ്പിടിയിൽ ഒതുക്കിയത്. പേസർമാരുടെ പന്തുകളെ അപേക്ഷിച്ച് സ്പിന്നർമാരുടെ പന്തുകളിൽ വിക്കറ്റിന് പിന്നിൽ നിൽക്കുമ്പോൾ, താഴ്ന്നുവരുന്ന ക്യാച്ചുകൾ എടുക്കുന്നത് അല്‌പം ബുദ്ധിമുട്ടേറിയ കാര്യമാണ്. എങ്കിലും സഞ്ജു അത് അനായാസം കൈകാര്യം ചെയ്തു. 3 വിക്കറ്റുമായി സാമ്പയും 2 വിക്കറ്റുമായി അശ്വിനും തിളങ്ങി.