Categories
Uncategorized

ഞായറാഴ്ചത്തെ ഇന്ത്യ vs പാക്കിസ്ഥാൻ സൂപ്പർ പോരാട്ടത്തിന് മുമ്പുള്ള കൂടിക്കാഴ്ചയുമായി സൂപ്പർ താരങ്ങൾ ;വീഡിയോ

ഏഷ്യ കപ്പ്‌ മൽസരങ്ങൾ മറ്റന്നാൾ ദുബായിൽ തുടങ്ങാനിരിക്കെ മറ്റൊരു ഇന്ത്യ- പാക്കിസ്ഥാൻ മത്സരത്തിന്റെ ആവേശത്തിലാണ് ക്രിക്കറ്റ്‌ പ്രേമികൾ ഓഗസ്റ്റ് 28 ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 7.30 നു ആണ് കളി ആരംഭിക്കുക, ഇന്ത്യയും പാകിസ്താനും ക്രിക്കറ്റ് ഗ്രൗണ്ടിൽ ഏറ്റുമുട്ടുന്നത് ഏറെ വൈകാരികതയോടെ കാണുന്നവരാണ് ഇരു രാജ്യങ്ങളിയെയും ക്രിക്കറ്റ്‌ പ്രേമികൾ, നിലവിലെ ഏഷ്യ കപ്പ്‌ ജേതാക്കളാണ് ഇന്ത്യ, ഏറ്റവും കൂടുതൽ തവണ(7) കപ്പ്‌ നേടിയതും ഇന്ത്യ തന്നെയാണ്, 1984,1988,1990,1995,2010,2016,2018 എന്നീ വർഷങ്ങളിലാണ് ഇന്ത്യ കപ്പ്‌ ഉയർത്തിയത്, ശ്രീലങ്ക 5 തവണ ജേതാക്കൾ ആയപ്പോൾ, 2 തവണ പാക്കിസ്ഥാൻ കപ്പുയർത്തി, 3 തവണ ഫൈനലിലെത്താൻ സാധിച്ചെങ്കിലും ഇത് വരെ ബംഗ്ലാദേശിന് ഏഷ്യ കപ്പിൽ മുത്തമിടാൻ സാധിച്ചിട്ടില്ല.

1984 ൽ യു. എ. ഇ യിലാണ് പ്രഥമ ഏഷ്യ കപ്പ്‌ നടന്നത് അന്ന് ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ച് ഇന്ത്യ ആദ്യ ഏഷ്യ കപ്പ്‌ ജേതാക്കളാവുകയായിരുന്നു.1986ൽ ശ്രീലങ്കയിൽ നടന്ന രണ്ടാമത്തെ ഏഷ്യ കപ്പ്‌ ടൂർണമെന്റിൽ ശ്രീലങ്കയുമായുള്ള ക്രിക്കറ്റ്‌ ബന്ധത്തിലെ വിള്ളൽ കാരണം ഇന്ത്യ പങ്കെടുത്തിരുന്നില്ല, അന്ന് ഫൈനലിൽ പാകിസ്താനെ തോൽപ്പിച്ച് ശ്രീലങ്ക കപ്പുയർത്തി, 1990 ൽ ഇന്ത്യയിൽ വെച്ച് നടന്ന ടൂർണമെന്റിൽ രാഷ്ട്രീയപരമായ കാരണങ്ങളാൽ പാക്കിസ്ഥാൻ പങ്കെടുത്തിരുന്നില്ല, ഇന്ത്യ-പാക്കിസ്ഥാൻ ബന്ധത്തിലെ വിള്ളൽ കാരണം 1993 ൽ ടൂർണമെന്റ് ഉപേക്ഷിച്ചു.

2016 ൽ ആണ് ആദ്യമായി ട്വന്റി-20 ഫോർമാറ്റിൽ ടൂർണമെന്റ് നടന്നത്, അന്ന് ഫൈനലിൽ ബംഗ്ലാദേശിനെ ഇന്ത്യ 8 വിക്കറ്റിന് തോൽപിക്കുകയായിരുന്നു, 2018 ൽ U.A.E യിൽ വെച്ചായിരുന്നു അവസാനം ഏഷ്യ കപ്പ്‌ നടന്നത് ഏകദിന ഫോർമാറ്റിൽ ആയിരുന്നു ആ ടൂർണമെന്റ്, ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ലിട്ടൺ ദാസിന്റെ സെഞ്ച്വറിയുടെ (121) പിൻബലത്തിൽ 222 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 3 വിക്കറ്റിനു വിജയിച്ച് ഏഷ്യ കപ്പിൽ ഏഴാം തവണയും ജേതാക്കൾ ആവുകയായിരുന്നു.

ട്വന്റി-20 ഫോർമാറ്റിൽ ആണ് ഈ പ്രാവശ്യത്തെ ടൂർണമെന്റ്, ഇന്ത്യ,പാക്കിസ്ഥാൻ,ഹോങ്കോങ്ങ്, എന്നീ ടീമുകളാണ് ഗ്രൂപ്പ്‌ A യിൽ ഉള്ളത്, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ, എന്നീ ടീമുകൾ ഗ്രൂപ്പ്‌ B യിലും ഏറ്റുമുട്ടും, ഗ്രൂപ്പിലെ ആദ്യ 2 സ്ഥാനക്കാർ സൂപ്പർ ഫോറിലേക്ക് യോഗ്യത നേടും, ഒരു ടീമിന് 3 മത്സരങ്ങൾ വീതം സൂപ്പർ ഫോറിൽ ഉണ്ടാകും അത് കൊണ്ട് തന്നെ ഗ്രൂപ്പ്‌ ഘട്ടത്തിലെ ഇന്ത്യ-പാക് പോരാട്ടത്തിന് പുറമെ സൂപ്പർ ഫോറിലും ഇന്ത്യ- പാക്കിസ്ഥാൻ പോരാട്ടം ഏറെകൂറെ ഉറപ്പാണ്, മറിച്ച് സംഭവിക്കണമെങ്കിൽ ഇന്ത്യയെയോ പാകിസ്താനെയോ ഹോങ്കോങ് അട്ടിമറിച്ച് സൂപ്പർ ഫോറിൽ ഇടം നേടണം, അതിനു സാധ്യത വളരെ കുറവാണ്.

ഇന്നലെ ഇന്ത്യൻ ടീമിന്റെ ആദ്യ പരിശീലന സെഷനായി ഗ്രൗണ്ടിലെത്തിയ കോലി പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസാമുമായി സൗഹൃദ സംഭാഷണം നടത്തുന്ന വീഡിയോയും ഫോട്ടോസും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു, ഇതിന് പിന്നാലെ പാക്കിസ്ഥാൻ ഇതിഹാസ താരം മുഹമ്മദ്‌ യൂസഫുമായി വിരാട് കോലി സംസാരിക്കുന്ന വീഡിയോയും ഇന്ന് പുറത്ത് വന്നു, നിലവിൽ പാക്കിസ്ഥാൻ ടീമിന്റെ ബാറ്റിംഗ് പരിശീലകനാണ് യൂസഫ്, നേരത്തെ മോശം ഫോമിലുള്ള കോലിയെ പിന്തുണച്ചു കൊണ്ട് യൂസഫ് രംഗത്ത് വന്നിരുന്നു, എല്ലാ കളിക്കാരും കരിയറിൽ ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്ന് പോകുമെന്നും, 70 അന്താരാഷ്ട്ര സെഞ്ച്വറികൾ അടിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും, കഴിഞ്ഞ 10 വർഷത്തിനിടെ ക്രിക്കറ്റ്‌ ലോകം കണ്ട ഏറ്റവും മികച്ച ബാറ്ററാണ് വിരാട് കോലിയെന്നും യൂസഫ് അഭിപ്രായപെട്ടിരുന്നു.വീഡിയോ കാണാം

Written By: അഖിൽ വി.പി. വള്ളിക്കാട്.

Categories
Uncategorized

ഒരു മലയാളി താരമായി രാജ്യത്തെ പ്രതിനിധീകരിച്ച് കളിക്കുന്നതിൽ അഭിമാനമുണ്ട്; സഞ്ജു പറഞ്ഞത് കേട്ടോ? :വീഡിയോ

ഏറെക്കാലമായി ഇന്ത്യൻ ടീമിൽ സ്ഥിരമായ അവസരങ്ങൾ ലഭിക്കാൻ വളരെയധികം കഠിനാധ്വാനം ചെയ്തുകൊണ്ടിരുന്ന മലയാളി താരം സഞ്ജു വി സാംസന്റെ സമയം തെളിഞ്ഞിരിക്കുകയാണ് ഇപ്പോൾ എന്ന് വേണമെങ്കിൽ പറയാം. ഇന്ത്യൻ ഏകദിന ടീമിൽ സഞ്ജു തന്റേതായ ഇടം കണ്ടെത്തിയിരിക്കുന്നു.

എല്ലാ പരമ്പരകളിലും ഒന്നോ രണ്ടോ മത്സരങ്ങൾ കളിപ്പിച്ച് പിന്നീട് ടീമിന് പുറത്ത് പോകേണ്ടിവരുന്ന സ്ഥിതിയാണ് വർഷങ്ങളായി സഞ്ജുവിന് ഉണ്ടായിരുന്നത്. എന്നാൽ സഞ്ജു ഇപ്പോൾ കഴിഞ്ഞ രണ്ട് പരമ്പരയിലും എല്ലാ മത്സരങ്ങളും കളിച്ചിരിക്കുന്നു. വെസ്റ്റിൻഡീസ് പര്യടനത്തിലും സിംബാബ്‌വെ പര്യടനത്തിലും ഒരു മത്സരം പോലും താരത്തിന് പുറത്തിരിക്കേണ്ടി വന്നില്ല.

വിക്കറ്റ് കീപ്പിങ്ങിലും ബാറ്റിംഗിലും ഒരു പോലെ മികവ് തെളിയിച്ച സഞ്ജു ഇപ്പോൾ കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലും പുറത്തുമുള്ള നിരവധി ആരാധകരുടെ സ്നേഹവും പിന്തുണയും പ്രോത്സാഹനവും സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യൻ ടീം എവിടെ പോയാലും അവിടെയെല്ലാം വളരെ ചുരുങ്ങിയ മത്സരങ്ങളിൽ മാത്രം ഇന്ത്യക്കായി കളിച്ചിട്ടുള്ള സഞ്ജുവിന് മറ്റെല്ലാ കളിക്കാരേക്കാളും ഉയർന്ന ഫാൻ സപ്പോർട്ട് ലഭിക്കുന്നു.

സിംബാബ്‌വെക്കേതിരായ മൂന്നാം ഏകദിന മത്സരം ആരംഭിക്കുന്നതിന് മുൻപ് സ്റ്റാർ സ്പോർട്സ് അദ്ദേഹത്തെ അഭിമുഖം നടത്തിയിരുന്നു. മുൻ ഇന്ത്യൻ താരം രോഹൻ ഗവസ്കറുടെ ചോദ്യങ്ങൾക്ക് വളരെ എളിമയോടെ മറുപടി നൽകുന്ന സഞ്ജുവിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്. രണ്ടാം മത്സരത്തിൽ 39 പന്തിൽ പുറത്താകാതെ 43 റൺസ് നേടി പ്ലേയർ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയ സഞ്ജുവിന്റെ മികവിലാണ് ഇന്ത്യ വിജയം നേടിയത്.

അതേക്കുറിച്ച്‌ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് തനിക്ക് ഇത്തരം സമ്മർദ്ദഘട്ടത്തിൽ കളിച്ച്‌ ടീമിനെ വിജയിപ്പിക്കാനായതിൽ വളരെ അധികം സന്തോഷം തോന്നുന്നു. ടീമിൽ സ്ഥിരമായി കളിക്കാൻ അവസരം ലഭിക്കാത്തതിൽ വിഷമമുണ്ട് എങ്കിലും എല്ലാം പോസിറ്റീവ് ആയി എടുക്കാനാണ് താൻ ശ്രമിച്ചത്. ടീമിന്‌ വെളിയിൽപോയ സമയത്ത് ആഭ്യന്തര മത്സരങ്ങളിൽ കളിച്ച്‌ തന്റെ കഴിവ് മെച്ചപ്പെടുത്താൻ പരിശ്രമിച്ചുവെന്നും ഐപിഎല്ലിൽ നായകനായതോടെ തന്റെ മത്സരത്തോടുള്ള സമീപനത്തിൽ മാറ്റം വരുത്താൻ സാധിച്ചുവെന്നും സഞ്ജു പറയുന്നു.

എല്ലായിടത്തും തന്നെ പിന്തുണക്കുന്ന ആരാധകർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് സഞ്ജു അഭിമുഖം അവസാനിപ്പിച്ചത്. സത്യം പറയാമല്ലോ ഈ ആരാധകപിന്തുണ തന്നെ ശരിക്കും അമ്പരപ്പിച്ചുവെന്നും ഇത്രയും ചുരുങ്ങിയ മത്സരങ്ങളിൽ കളിച്ച തനിക്ക് ഇത് ഒരു സ്വപ്നം പോലെ തോന്നുന്നുവെന്നും സഞ്ജു പറഞ്ഞു. ഒരുപാട് മലയാളികളും ഇക്കൂട്ടത്തിൽ ഉണ്ടെന്ന് ഞാൻ അറിയുന്നുണ്ട്. കാരണം കുറെയേറെ ചേട്ടാ… ചേട്ടാ… വിളികൾ എനിക്ക് എല്ലായിടത്തും കേൾക്കാൻ സാധിക്കുന്നു. ഒരു മലയാളിയായി ജനിച്ചതിൽ തനിക്ക് വളരെയേറെ അഭിമാനമുണ്ടെന്നും ഭാരതത്തെ പ്രതിനിധീകരിച്ച് കളിക്കുന്ന ഒരു മലയാളി ക്രിക്കറ്റ് താരമായതിൽ അതിലേറെ സന്തോഷം തോന്നുന്നുവെന്നും സഞ്ജു വാചാലനായി.

Categories
Uncategorized

അപ്പീൽ ചെയ്തത് ഗില്ലിന്റെ വിക്കറ്റിനായി പക്ഷെ കിട്ടിയത് ഇഷാൻ കിഷന്റെ വിക്കറ്റ്, വീഡിയോ കാണാം

അവസാന ഓവർ വരെ നാടകീയത നിറഞ്ഞ അവസാന ഏകദിനത്തിൽ, ഇന്ത്യ ഉയർത്തിയ 290 എന്ന വലിയ വിജയ ലക്ഷ്യം സിക്കന്ദർ റാസയുടെ സെഞ്ച്വറിയുടെ (115) പിൻബലത്തിൽ അവസാന ഓവർ വരെ പോരാടിയ സിബാബ് വെ 13 റൺസ് അകലെ പൊരുതി തോൽക്കുകയായിരുന്നു, പരമ്പര 3-0 നു ഇന്ത്യ സ്വന്തമാക്കി.

മത്സരത്തിൽ ടോസ്സ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ കെ.എൽ രാഹുൽ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു, ഇന്ത്യൻ നിരയിൽ പ്രസിദ് കൃഷ്ണയ്ക്കും, മുഹമ്മദ്‌ സിറാജിനും പകരം ദീപക് ചഹറും, ആവേശ് ഖാനും ഇടം പിടിച്ചപ്പോൾ സിബാബ് വെയും 2 മാറ്റങ്ങളുമായാണ് കളത്തിലിറങ്ങിയത്, വെസ്‌ലി മാധവേരയ്ക്കും, തനാക്ക ചിവാൻഗയ്ക്കും പകരമായി, ടോണി മുന്യോഗയും, റിച്ചാർഡ് നഗ്രാവയും സിബാബ് വെൻ നിരയിൽ ഇടം നേടി.

ശിഖർ ധവാനും, കെ.എൽ. രാഹുലുമാണ് ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനിറങ്ങിയത്, ആക്രമിച്ച് കളിക്കുന്നതിൽ പേരു കേട്ട ഇരുവരും വളരെ പതിയെ ആണ് കളിച്ചത്, ഓപ്പണിങ് വിക്കറ്റിൽ 63 റൺസ് കൂട്ട് കെട്ട് ഉണ്ടാക്കിയതിന് പിന്നാലെ  46 പന്തിൽ 1 ഫോറും 1 സിക്സും അടക്കം 30 റൺസ് നേടിയ ക്യാപ്റ്റൻ രാഹുലിനെ ബ്രാഡ് ഇവാൻസ് ക്ലീൻ ബൗൾഡ് ആക്കുകയായിരുന്നു, പിന്നാലെ 40 റൺസ് എടുത്ത ശിഖർ ധവാനെയും ഇവാൻസ് വില്യംസിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു,

മികച്ച ഫോമിലുള്ള ശുഭ്മാൻ ഗിൽ ക്രീസിലെത്തിയതോടെ ഇന്ത്യൻ സ്കോർ ബോർഡ്‌ വേഗത്തിൽ ചലിക്കാൻ തുടങ്ങി, തുടക്കം മുതൽ തന്നെ ആക്രമിച്ച് കളിച്ച് ബൗണ്ടറികളിലൂടെ റൺസ് നേടാൻ ഗില്ലിന് സാധിച്ചു, 44ആം ഓവറിൽ തന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി നേടാൻ ശുഭ്മാൻ ഗില്ലിന് സാധിച്ചു. പതുക്കെ തുടങ്ങി പിന്നീട് ബൗണ്ടറികൾ കണ്ടെത്തി ഗില്ലിന് പിന്തുണയുമായി മറുവശത്ത് ഇഷാൻ കിഷനും നന്നായി ബാറ്റ് ചെയ്തു.

ഇതിനിടെ നാൽപത്തി മൂന്നാം ഓവറിൽ ബ്രാഡ് ഇവാൻസിന്റെ ബോളിൽ ഗിൽ ശക്തമായൊരു ലെഗ് ബിഫോർ വിക്കറ്റ് (LBW) അപ്പീൽ നേരിട്ടു, പക്ഷെ അമ്പയർ വിക്കറ്റ് അനുവദിച്ചില്ല, എന്നാൽ മറുവശത്ത് ഉണ്ടായിരുന്ന ഇഷാൻ കിഷൻ റണ്ണിനായി ശ്രമിച്ച് റൺ ഔട്ട്‌ ആവുകയായിരുന്നു, എന്നാൽ വിക്കറ്റ് കിട്ടിയിട്ടും സിബാബ് വെ ഗില്ലിന്റെ ഔട്ടിനായി DRS നു (Decision Review system) കൊടുത്തു, പക്ഷെ തേർഡ് അമ്പയറും ബോൾ ബാറ്റിൽ തട്ടിയാണ് പാഡിലേക്ക് പതിച്ചതെന്നു കണ്ടെത്തിയതോടെ ഫീൽഡ് അമ്പയറുടെ തീരുമാനം ശരി വെച്ചു, ഒരു പക്ഷെ DRS ൽ ഗിൽ ഔട്ട്‌ ആയിരുന്നുവെങ്കിൽ ഇഷാൻ കിഷന്റെ റൺ ഔട്ട്‌ അസാധു ആകുമായിരുന്നു. വീഡിയോ കാണാം

https://twitter.com/PubgtrollsM/status/1561925601727983616?t=eCmGzmqOCbcfRtzFsRmQ6A&s=19

ശുഭ്മാൻ ഗില്ലിന്റെ സെഞ്ച്വറി(130) മികവിൽ 50 ഓവറിൽ 289/8 എന്ന മികച്ച സ്കോർ നേടാൻ ഇന്ത്യക്ക് സാധിച്ചു, സിബാബ് വെക്ക് വേണ്ടി 10 ഓവറിൽ 54 റൺസ് വഴങ്ങി 5 വിക്കറ്റുകൾ വീഴ്ത്തിയ ബ്രാഡ് ഇവാൻസ് ബോളിങ്ങിൽ തിളങ്ങി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സിബാബ് വെക്ക് ഇടവേളകളിൽ വിക്കറ്റ് വീണു കൊണ്ടിരുന്നപ്പോൾ 290 എന്ന ലക്ഷ്യം ബാലികേറാമലയായി, 169/7 എന്ന നിലയിൽ സിബാബ് വെൻ മുൻനിര ഇന്ത്യൻ ബോളർമാർക്ക് മുന്നിൽ തകർന്നടിഞ്ഞു,

https://youtu.be/BTbW58c5brk

സീൻ വില്യംസ് പൊരുതി നോക്കിയെങ്കിലും 45 റൺസിൽ ആ പോരാട്ടവും അവസാനിച്ചു, പക്ഷെ അത്ര പെട്ടന്ന് തോറ്റു കൊടുക്കാൻ സിക്കന്ദർ റാസ ഒരുക്കമല്ലായിരുന്നു, 8ആം വിക്കറ്റിൽ പേസ് ബോളർ ഇവാൻസുമായി ചേർന്ന് സിക്കന്ദർ റാസ 104 റൺസിന്റെ കൂട്ട്കെട്ടുണ്ടാക്കി, മറുവശത്ത് 28 റൺസുമായി ഇവാൻസ് റാസയ്ക്ക് മികച്ച പിന്തുണ നൽകി, 48ആം ഓവറിൽ ബ്രാഡ് ഇവാൻസിനെ വിക്കറ്റിനു മുന്നിൽ കുടുക്കി ആവേശ് ഖാൻ ഇന്ത്യയ്ക്ക് നിർണായക വിക്കറ്റ് സമ്മാനിച്ചു, പിന്നാലെ അടുത്ത ഓവറിൽ റാസയെ ഉജ്വല ക്യാച്ചിലൂടെ ശുഭ്മാൻ ഗിൽ മടക്കിയപ്പോൾ ഇന്ത്യ വിജയത്തിലെത്തുകയായിരുന്നു. കളിയിലെ താരമായും പരമ്പരയിലെ താരമായും ശുഭ്മാൻ ഗിൽ തിരഞ്ഞെടുക്കപ്പെട്ടു.

Categories
Uncategorized

ക്രിക്കറ്റിൽ മാത്രമല്ല ഡാൻസിലും ഒട്ടും മോശമല്ലല്ലോ എല്ലാരും, ഡാൻസ് കളിച്ച് വിജയം ആഘോഷിച്ച് ഇന്ത്യൻ താരങ്ങൾ വീഡിയോ കാണാം

അവസാന ഓവർ വരെ നാടകീയത നിറഞ്ഞ അവസാന ഏകദിനത്തിൽ, ഇന്ത്യ ഉയർത്തിയ വലിയ വിജയ ലക്ഷ്യം സിക്കന്ദർ റാസയുടെ സെഞ്ച്വറിയുടെ (115) പിൻബലത്തിൽ അവസാന ഓവർ വരെ പൊരുതിയാണ് സിബാബ് വെ വെറും 13 റൺസിനു പരാജയപ്പെട്ടത്, റാസയ്ക്ക് പിന്തുണയുമായി മറ്റൊരു താരം കൂടി ക്രീസിൽ നിന്നിരുന്നെങ്കിൽ ഫലം മറിച്ചായേനെ.

മത്സരത്തിൽ ടോസ്സ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ കെ.എൽ രാഹുൽ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു, ഇന്ത്യൻ നിരയിൽ പ്രസിദ് കൃഷ്ണയ്ക്കും, മുഹമ്മദ്‌ സിറാജിനും പകരം ദീപക് ചഹറും, ആവേശ് ഖാനും ഇടം പിടിച്ചപ്പോൾ സിബാബ് വെയും 2 മാറ്റങ്ങളുമായാണ് ഇന്ന് കളത്തിലിറങ്ങിയത്, വെസ്‌ലി മാധവേരയ്ക്കും, തനാക്ക ചിവാൻഗയ്ക്കും പകരമായി, ടോണി മുന്യോഗയും, റിച്ചാർഡ് നഗ്രാവയും സിബാബ് വെൻ നിരയിൽ ഇടം നേടി.

ശിഖർ ധവാനും, കെ.എൽ. രാഹുലുമാണ് ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനിറങ്ങിയത്, ആക്രമിച്ച് കളിക്കുന്നതിൽ പേരു കേട്ട ഇരുവരും വളരെ പതിയെ ആണ് ഇന്നത്തെ മത്സരത്തിൽ കളിച്ചത്, ഓപ്പണിങ് വിക്കറ്റിൽ 63 റൺസ് കൂട്ട് കെട്ട് ഉണ്ടാക്കിയതിന് പിന്നാലെ  46 പന്തിൽ 1 ഫോറും 1 സിക്സും അടക്കം 30 റൺസ് നേടിയ ക്യാപ്റ്റൻ രാഹുലിനെ ബ്രാഡ് ഇവാൻസ് ക്ലീൻ ബൗൾഡ് ആക്കുകയായിരുന്നു, പിന്നാലെ 40 റൺസ് എടുത്ത ശിഖർ ധവാനെയും ഇവാൻസ് വില്യംസിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു,

മികച്ച ഫോമിലുള്ള ശുഭ്മാൻ ഗിൽ ക്രീസിലെത്തിയതോടെ ഇന്ത്യൻ സ്കോർ ബോർഡ്‌ വേഗത്തിൽ ചലിക്കാൻ തുടങ്ങി, തുടക്കം മുതൽ തന്നെ ആക്രമിച്ച് കളിച്ച് ബൗണ്ടറികളിലൂടെ റൺസ് നേടാൻ ഗില്ലിന് സാധിച്ചു, 44ആം ഓവറിൽ തന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി നേടാൻ ശുഭ്മാൻ ഗില്ലിന് സാധിച്ചു. പതുക്കെ തുടങ്ങി പിന്നീട് ബൗണ്ടറികൾ കണ്ടെത്തി ഗില്ലിന് പിന്തുണയുമായി മറുവശത്ത് ഇഷാൻ കിഷനും നന്നായി ബാറ്റ് ചെയ്തതോടെ ഇന്ത്യ മികച്ച നിലയിൽ എത്തി.

ശുഭ്മാൻ ഗില്ലിന്റെ സെഞ്ച്വറി മികവിൽ 50 ഓവറിൽ 289/8 എന്ന മികച്ച സ്കോർ നേടാൻ ഇന്ത്യക്ക് സാധിച്ചു, സിബാബ് വെക്ക് വേണ്ടി 10 ഓവറിൽ 54 റൺസ് വഴങ്ങി 5 വിക്കറ്റുകൾ വീഴ്ത്തിയ ബ്രാഡ് ഇവാൻസ് ബോളിങ്ങിൽ തിളങ്ങി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സിബാബ് വെക്ക് ഇടവേളകളിൽ വിക്കറ്റ് വീണു കൊണ്ടിരുന്നപ്പോൾ 290 എന്ന ലക്ഷ്യം ബാലികേറാമലയായി, 169/7 എന്ന നിലയിൽ സിബാബ് വെൻ മുൻനിര ഇന്ത്യൻ ബോളർമാർക്ക് മുന്നിൽ തകർന്നടിഞ്ഞു, സീൻ വില്യംസ് പൊരുതി നോക്കിയെങ്കിലും 45 റൺസിൽ ആ പോരാട്ടവും അവസാനിച്ചു, പക്ഷെ അത്ര പെട്ടന്ന് തോറ്റു കൊടുക്കാൻ സിക്കന്ദർ റാസ ഒരുക്കമല്ലായിരുന്നു,

8ആം വിക്കറ്റിൽ പേസ് ബോളർ ഇവാൻസുമായി ചേർന്ന് സിക്കന്ദർ റാസ 104 റൺസിന്റെ കൂട്ട്കെട്ടുണ്ടാക്കി, മറുവശത്ത് 28 റൺസുമായി ഇവാൻസ് റാസയ്ക്ക് മികച്ച പിന്തുണ നൽകി, 48ആം ഓവറിൽ ബ്രാഡ് ഇവാൻസിനെ വിക്കറ്റിനു മുന്നിൽ കുടുക്കി ആവേശ് ഖാൻ ഇന്ത്യയ്ക്ക് നിർണായക വിക്കറ്റ് സമ്മാനിച്ചു, പിന്നാലെ അടുത്ത ഓവറിൽ റാസയെ ഉജ്വല ക്യാച്ചിലൂടെ ശുഭ്മാൻ ഗിൽ മടക്കിയപ്പോൾ ഇന്ത്യ വിജയത്തിലെത്തുകയായിരുന്നു.

https://twitter.com/cricket82182592/status/1561768287108706304?t=etwTufBQOkGS01c6MM9mPQ&s=19

ഇന്ത്യൻ താരങ്ങളുടെ വിജയഘോഷം സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്, സൂപ്പർ ഹിറ്റ്‌ ഹിന്ദി പാട്ടിനൊപ്പം ചടുലമായി ഡാൻസ് കളിക്കുന്ന താരങ്ങളുടെ വീഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

Categories
Uncategorized

ലോർഡ് താക്കൂറിന്റെ ഈ ഓവർ ആണ് ഇന്ത്യയെ ജയിപ്പിച്ചത്! വേണ്ടത് 12 ബോളിൽ 17 ,വിട്ടു കൊടുത്ത് വെറും 2 റൺസ് : വീഡിയോ കാണാം

സിംബാബ്‌വെ പര്യടനത്തിലെ അവസാന ഏകദിന മത്സരത്തിൽ ഇന്ത്യയെ മുൾമുനയിൽ നിർത്തി വിജയലക്ഷ്യത്തിലേക്ക്‌ മന്ദംമന്ദം മുന്നേറിക്കൊണ്ടിരുന്ന സിംബാബ്‌വെ യുടെ ചിറകരിഞ്ഞ് ശർദുൽ താക്കൂറിന്റെ 49 ആം ഓവർ. മത്സരത്തിലെ തന്റെ അവസാന ഓവറിൽ വെറും 2 റൺസ് മാത്രമാണ് അദ്ദേഹം വിട്ടുകൊടുത്തത്.

സിംബാബ്‌വെക്ക് വിജയിക്കാൻ 12 പന്തിൽ നിന്നും 17 റൺസ് വേണ്ടപ്പോൾ നിർണായകമായ നാൽപ്പത്തിയൊൻപതാം ഓവർ എറിയാൻ നായകൻ രാഹുൽ പന്തേൽപ്പിച്ചത് ലോർഡ് ശർദൂലിനെയായിരുന്നു. മികച്ച രീതിയിൽ ഡെത്ത് ബോളിങ് നടത്തിയ അദ്ദേഹം അപകടകാരിയായ സിക്കന്ധർ റാസയുടെ വിക്കറ്റും വീഴ്ത്തി.

ആദ്യ പന്തിൽ റാസ സിംഗിൾ എടുത്തു. രണ്ടാം പന്തിൽ എങ്കരാവക്ക് പന്ത് ബാറ്റിൽ കൊള്ളിക്കാനായില്ല. മൂന്നാം പന്തിൽ സിംഗിൾ എടുത്ത് സ്ട്രൈക്ക് റാസക്ക്‌ കൈമാറി. എന്നാൽ നാലാം പന്തിൽ ബൗണ്ടറി നേടാനായി ലോങ് ഓണിലേക്ക്‌ ഉയർത്തി അടിച്ചപ്പോൾ റാസക്ക് പിഴച്ചു. ഒരു മികച്ച ഡൈവിങ് കാച്ചിലൂടെ ശുഭ്മാൻ ഗിൽ ഇന്ത്യയുടെ രക്ഷകനായി മാറി. 95 പന്തുകളിൽ നിന്നും 9 ബൗണ്ടറിയും 3 സിക്സുമടക്കം 115 റൺസ് നേടിയ റാസ സിംബാബ്‌വെയേ വിജയത്തിലേക്ക് നയിച്ചു വരികയായിരുന്നു.

അഞ്ചാം പന്തിലും ആറാം പന്തിലും പുതുതായി ക്രീസിൽ എത്തിയ വിക്ടർ നയൂചിയെ പന്ത് ബാറ്റിൽ കൊള്ളിക്കാൻ അനുവദിച്ചില്ല. 6 പന്തിൽ വെറും രണ്ട് റൺസ് മാത്രം വിട്ടുകൊടുത്ത് നിർണായകമായ റാസായുടെ വിക്കറ്റും വീഴ്ത്തി ഇന്ത്യയുടെ വിജയത്തിൽ നിശബ്ദ പോരാളിയായി താക്കൂർ മാറി. എല്ലാ അനുമോദനങ്ങളും ലഭിക്കുന്നത് കന്നി ഏകദിന സെഞ്ചുറി നേടിയ ഗില്ലിന്‌ മാത്രമാണ്.

എന്നാൽ ഏത് വശത്തെക്കു വേണമെങ്കിലും ചായാമായിരുന്ന മത്സരത്തിൽ ഇന്ത്യയുടെ വിജയത്തിൽ താക്കൂറിനും നല്ലൊരു പങ്കുണ്ട് എന്ന് നിസ്സംശയം പറയാം. കാരണം തന്റെ ആദ്യ ആറ് ഓവറിൽ 40 റൺസാണ്‌ വിട്ടുകൊടുത്തത്. എങ്കിലും അവസാന ഓവറുകളിൽ വളരെ മികച്ച രീതിയിൽ പന്തെറിഞ്ഞു സിംബാബ്‌വെ ബാറ്റർമാർക്ക് വെല്ലുവിളി ഉയർത്താൻ സാധിച്ചു.

വേണ്ടത് 12 ബോളിൽ 17 ,വിട്ടു കൊടുത്ത് വെറും 2 റൺസ് : വീഡിയോ കാണാം.

https://twitter.com/PubgtrollsM/status/1561742316313792512?t=LklMrzhe6MpzR2ZXB1G_gA&s=19
https://twitter.com/PubgtrollsM/status/1561742963994005505?t=-zZxkNnhgttb7_z89Cyuvg&s=19

45 ആം ഓവറിലും 47 ആം ഓവറിലും 7 റൺസ് വീതം മാത്രമാണ് അദ്ദേഹം വിട്ടുകൊടുത്തത്. ഒരു ബൗണ്ടറി പോലും വഴങ്ങാതെയായിരുന്നു അത്. തന്റെ പ്രകടനം 6-0-40-0 എന്നതിൽനിന്നും 9-0-55-1 എന്ന രീതിയിലേക്ക് എത്തിച്ചു. അതായത് ഏറ്റവും നിർണായകമായ അവസാന മൂന്ന് ഓവറുകളിൽ ആകെ 15 റൺസ് മാത്രമാണ് അദ്ദേഹം വഴങ്ങിയത്, കൂടാതെ സെഞ്ചുറി വീരൻ റാസയുടെ വിക്കറ്റും.

Categories
Uncategorized

സിംബാബ്‌വെ വിജയം കവർന്നെടുത്ത ഗിൽ ക്യാച്ച് കണ്ടോ?ഇന്ത്യയെ ജയിപ്പിച്ചു ഗില്ലിൻ്റെ മാരക ക്യാച്ച് : വീഡിയോ കാണാം

ഇന്ത്യ സിംബാബ്‌വെ പരമ്പരയിലെ അവസാന ഏകദിനത്തിൽ ഇന്ത്യ ഉയർത്തിയ 290 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെ മികച്ച രീതിയിൽ തന്നെ മുന്നേറിക്കൊണ്ടിരുന്നപ്പോൾ മികച്ചൊരു ക്യാച്ചിലൂടെ സെഞ്ചുറിയൻ സിക്കന്ദാർ റാസയുടെ വിക്കറ്റ് സ്വന്തമാക്കി ഇന്ത്യയെ നാണക്കേടിൽനിന്ന് രക്ഷിച്ച് യുവതാരം ശുഭ്മാൻ ഗിൽ. മത്സരത്തിൽ തന്റെ കന്നി ഏകദിന സെഞ്ചുറിയും ഗിൽ നേടിയിരുന്നു.

മത്സരത്തിന്റെ 49 ആം ഓവറിലായിരുന്നു കളിയുടെ ഗതി ഇന്ത്യക്ക് അനുകൂലമായി തിരിച്ച ക്യാച്ച് പിറന്നത്. 95 പന്തുകളിൽ നിന്നും 9 ബൗണ്ടറിയും 3 സിക്സുമടക്കം 115 റൺസ് നേടിയ റാസ സിംബാബ്‌വെയേ വിജയത്തിലേക്ക് നയിച്ചു വരികയായിരുന്നു. ശാർദുൽ താക്കൂർ എറിഞ്ഞ നാൽപ്പത്തി ഒൻപതാം ഓവറിന്റെ നാലാം പന്തിൽ ബൗണ്ടറി നേടാനായി ലോങ് ഓണിലേക്ക്‌ ഉയർത്തി അടിച്ചപ്പോൾ ഒരു ചീറ്റപുലിയെ പോലെ മുന്നോട്ട് വായുവിൽ ചാടിയുയർന്നു പന്ത് ഗിൽ കൈപ്പിടിയിലൊതുക്കുകയായിരുന്നു.

അതുവരെ ആശങ്കയുടെ മുൾമുനയിൽ നിന്നിരുന്ന ഇന്ത്യൻ താരങ്ങളുടെയും ആരാധകരുടെയും ശ്വാസം നേരെ വീണത് അപ്പോഴായിരുന്നൂ. 9 പന്തിൽ 15 റൺസ് നേടിയാൽ അവർക്ക് വിജയിക്കാവുന്ന അവസ്ഥയായിരുന്നു അപ്പോൾ. നേരത്തെ കുൽദീപ് യാദവ് എറിഞ്ഞ പന്തിൽ സ്ലിപ്പിൽ നിൽക്കുന്ന സമയത്തും ഒരു മികച്ച ക്യാച്ച് ഗിൽ എടുത്തിരുന്നു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ ടീമിന്റെ ടോപ് സ്കോറർ ആയതും ഗിൽ തന്നെയായിരുന്നു. മനോഹരമായ സ്‌ട്രൈറ്റ് ഡ്രൈവുകളും അതിനൊത്ത രീതിയിൽ മികച്ചുനൽക്കുന്ന കവർ ഡ്രൈവുകളും ഗിൽ നിഷ്പ്രയാസം കളിക്കുന്നത് കാണാമായിരുന്നു.

97 പന്തിൽ 15 ബൗണ്ടറിയും ഒരു സിക്സുമടക്കം 130 റൺസ് അടിച്ചുകൂട്ടിയ ഗിൽ മത്സരത്തിന്റെ അവസാന ഓവറിലെ ആദ്യ പന്തിലാണു പുറത്തായത്. സിംബാബ്‌വെ മണ്ണിൽ ഏകദിന മത്സരത്തിൽ ഒരു ഇന്ത്യാക്കാരൻ നേടുന്ന ഏറ്റവുമുയർന്ന സ്കോറിന്റെ റെക്കോർഡ് അദ്ദേഹം സ്വന്തം പേരിലാക്കി. 1998ൽ ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറിന്റെ 127* റെക്കോർഡാണ് പഴങ്കഥയായത്.

ഇന്നത്തെ മത്സരത്തിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ട ഗിൽ ഈ പരമ്പരയിൽ മൊത്തം മൂന്ന് ഇന്നിംഗ്സിൽ നിന്നും 244 റൺസ് അടിച്ചുകൂട്ടി പരമ്പരയുടെ താരമായും തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഈ സീരീസിലെ സ്‌കോറുകൾ 81*, 33, 130 എന്നിങ്ങനെയാണ്. കഴിഞ്ഞ വെസ്റ്റിൻഡീസ് പര്യടനത്തിലും അവസാന ഏകദിനത്തിൽ പ്ലേയർ ഓഫ് ദി മാച്ച് പുരസ്കാരവും പരമ്പരയുടെ താരമായതും ഗിൽ തന്നെ ആയിരുന്നു. മികച്ച സ്ഥിരത പുലർത്തുന്ന ഗിൽ ഭാവിയിൽ ഇന്ത്യൻ ടീമിന്റെ അവിഭാജ്യഘടകമായിത്തീരും എന്നതിൽ ഒട്ടും തർക്കമില്ല.

ഇന്ത്യയെ ജയിപ്പിച്ചു ഗില്ലിൻ്റെ മാരക ക്യാച്ച് : വീഡിയോ കാണാം.

https://twitter.com/PubgtrollsM/status/1561740758192754688?t=4IJ5wJVLMSWqLmIe8nrclw&s=19
Categories
Uncategorized

മങ്കാദിങ്ങ് നടത്തി ബാറ്ററെ പേടിപ്പിച്ച് ദീപക് ചഹർ ! പക്ഷേ ഔട്ടായില്ല ,കാരണം ഇതാണ് : വീഡിയോ കാണാം

290 എന്ന വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ സിബാബ് വെക്ക്‌ ആദ്യ ബോളിൽ തന്നെ വിക്കറ്റ് നഷ്ടമായതായിരുന്നു, ബോൾ ചെയ്യാൻ ദീപക് ചഹർ ഓടി വരുമ്പോഴേക്കും ക്രീസ് വിട്ട് ഇറങ്ങിയ ഇന്നസെന്റ് കൈയ്യയെ ചഹർ “മങ്കാദിങ്ങിലൂടെ” ഔട്ട്‌ ആക്കി പക്ഷെ ബോളർ അപ്പീൽ ചെയ്യാത്തതിനാൽ അമ്പയർ ഔട്ട്‌ അനുവദിച്ചില്ല. .

ഐ.പി.എൽ മത്സരത്തിൽ അശ്വിൻ ജോസ് ബട്ട്‌ലറെ മങ്കാദിങ്ങിലൂടെ ഔട്ട്‌ ആക്കിയത് ഏറെ വിവാദം ഉണ്ടാക്കിയ സംഭവം ആണ്, മങ്കാദിങ്ങ് ക്രിക്കറ്റിന് യോജിച്ച പ്രവൃത്തിയല്ല എന്ന് ഒരു കൂട്ടർ പറയുമ്പോൾ ക്രിക്കറ്റിന്റെ നിയമാവലിയിൽ ഉള്ള നിയമാനുസൃതമായ കാര്യമായതിനാൽ മങ്കാദിങ്ങ് ശരിയാണ് എന്ന് വാദിക്കുന്നവരാണ് മറുപക്ഷം.വീഡിയോ കാണാം :

മത്സരത്തിൽ ടോസ്സ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ കെ.എൽ രാഹുൽ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു, ആദ്യ 2 ഏകദിനങ്ങളിലും ടോസിന്റെ ഭാഗ്യം ഇന്ത്യൻ നായകനൊപ്പം ആയിരുന്നു, 2-0 നു ഇന്ത്യ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയതിനാൽ ഇന്നത്തെ മത്സരത്തിന് വലിയ പ്രസക്തിയില്ല, ഇന്ത്യൻ നിരയിൽ പ്രസിദ് കൃഷ്ണയ്ക്കും, മുഹമ്മദ്‌ സിറാജിനും പകരം ദീപക് ചഹറും, ആവേശ് ഖാനും ഇടം പിടിച്ചപ്പോൾ സിബാബ് വെയും 2 മാറ്റങ്ങളുമായാണ് ഇന്ന് കളത്തിലിറങ്ങിയത്, വെസ്‌ലി മാധവേരയ്ക്കും, തനാക്ക ചിവാൻഗയ്ക്കും പകരമായി, ടോണി മുന്യോഗയും, റിച്ചാർഡ് നഗ്രാവയും സിബാബ് വെൻ നിരയിൽ ഇടം നേടി.

ശിഖർ ധവാനും, കെ.എൽ. രാഹുലുമാണ് ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനിറങ്ങിയത്, ആക്രമിച്ച് കളിക്കുന്നതിൽ പേരു കേട്ട ഇരുവരും വളരെ പതിയെ ആണ് ഇന്നത്തെ മത്സരത്തിൽ കളിച്ചത്, ഓപ്പണിങ് വിക്കറ്റിൽ 63 റൺസ് കൂട്ട് കെട്ട് ഉണ്ടാക്കിയതിന് പിന്നാലെ  46 പന്തിൽ 1 ഫോറും 1 സിക്സും അടക്കം 30 റൺസ് നേടിയ ക്യാപ്റ്റൻ രാഹുലിനെ ബ്രാഡ് ഇവാൻസ് ക്ലീൻ ബൗൾഡ് ആക്കുകയായിരുന്നു, പിന്നാലെ 40 റൺസ് എടുത്ത ശിഖർ ധവാനെയും ഇവാൻസ് വില്യംസിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു,

മികച്ച ഫോമിലുള്ള ശുഭ്മാൻ ഗിൽ ക്രീസിലെത്തിയതോടെ ഇന്ത്യൻ സ്കോർ ബോർഡ്‌ വേഗത്തിൽ ചലിക്കാൻ തുടങ്ങി, തുടക്കം മുതൽ തന്നെ ആക്രമിച്ച് കളിച്ച് ബൗണ്ടറികളിലൂടെ റൺസ് നേടാൻ ഗില്ലിന് സാധിച്ചു, 44ആം ഓവറിൽ തന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി നേടാൻ ശുഭ്മാൻ ഗില്ലിന് സാധിച്ചു. പതുക്കെ തുടങ്ങി പിന്നീട് ബൗണ്ടറികൾ കണ്ടെത്തി ഗില്ലിന് പിന്തുണയുമായി മറുവശത്ത് ഇഷാൻ കിഷനും നന്നായി ബാറ്റ് ചെയ്തതോടെ ഇന്ത്യ മികച്ച നിലയിൽ എത്തി.

ശുഭ്മാൻ ഗില്ലിന്റെ സെഞ്ച്വറി മികവിൽ 50 ഓവറിൽ 289/8 എന്ന മികച്ച സ്കോർ നേടാൻ ഇന്ത്യക്ക് സാധിച്ചു, സിബാബ് വെക്ക് വേണ്ടി 10 ഓവറിൽ 54 റൺസ് വഴങ്ങി 5 വിക്കറ്റുകൾ വീഴ്ത്തിയ ബ്രാഡ് ഇവാൻസ് ബോളിങ്ങിൽ തിളങ്ങി.

Categories
Uncategorized

അടുത്ത കോഹ്ലി ആണോ ? ഗില്ലിൻ്റെ മനോഹരമായ കവർ ഡ്രൈവ്, സ്ട്രൈറ്റ് ഡ്രൈവ് ഷോട്ടുകളുടെയും വീഡിയോ കാണാം

കഴിഞ്ഞ ഏതാനും മത്സരങ്ങളിലായി ഇന്ത്യൻ യുവതാരം ശുഭ്മാൻ ഗിൽ ബാറ്റിങ്ങിൽ പുലർത്തുന്ന സ്ഥിരത ഏവരെയും അമ്പരപ്പിക്കുന്നതാണ്. തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് അദ്ദേഹം കളിക്കുന്നതെന്ന് നിസ്സംശയം പറയാം. ഇന്ന് നടന്നുകൊണ്ടിരിക്കുന്ന സിംബാബ്‌വെക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിൽ തന്റെ കന്നി ഏകദിന സെഞ്ചുറി നേട്ടവും താരം സ്വന്തമാക്കി.

നേരത്തെ ടോസ് നേടിയ ഇന്ത്യൻ നായകൻ കെ എൽ രാഹുൽ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഏകദിനത്തിൽ കളിച്ച ടീമിൽ നിന്നും രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇന്നിറങ്ങിയത്. പേസർമാരായ മുഹമ്മദ് സിറാജിനും പ്രസിദ്ധ് കൃഷ്ണക്കും വിശ്രമം നൽകിയപ്പോൾ ആവേശ് ഖാനും ദീപക് ചഹാറും ടീമിൽ മടങ്ങിയെത്തി.

46 പന്തിൽ 30 റൺസുമായി നായകൻ രാഹുൽ പുറത്തായപ്പോൾ വൺ ഡൗണായി എത്തിയത് ഗിൽ ആയിരുന്നു. കുറച്ച് സമയത്തിന് ശേഷം 68 പന്തിൽ 40 റൺസുമായി ധവാനും പുറത്തായി.

പിന്നീട് വന്ന ഇഷാനും ഗില്ലും ചേർന്ന് മികച്ച ഒരു കൂട്ടുകെട്ട് ഉണ്ടാക്കി. മൂന്നാം വിക്കറ്റിൽ 140 റൺസിന്റെ പാർട്ണർഷിപ്പിൽ ഇഷാൻ കിഷൻ 50 റൺസെടുത്ത് പുറത്തായി. പിന്നീട് മലയാളി താരം സഞ്ജു സാംസനോടൊത്ത് അദ്ദേഹം തന്റെ കന്നി ഏകദിന സെഞ്ചുറി പൂർത്തിയാക്കി. ഗില്ലിൻെറ മികവിൽ 50 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 289 റൺസ് ഇന്ത്യ ഇപ്പോൾ നേടിയിട്ടുണ്ട്.

മനോഹരമായ സ്‌ട്രൈറ്റ് ഡ്രൈവുകളും അതിനൊത്ത രീതിയിൽ മികച്ചുനൽക്കുന്ന കവർ ഡ്രൈവുകളും നിഷ്പ്രയാസം കളിക്കാൻ സാധിക്കുന്നു അദ്ദേഹത്തിന്. 97 പന്തിൽ 15 ബൗണ്ടറിയും ഒരു സിക്സുമടക്കം 130 റൺസ് അടിച്ചുകൂട്ടിയ ഗിൽ മത്സരത്തിന്റെ അവസാന ഓവറിലെ ആദ്യ പന്തിലാണു പുറത്തായത്. സിംബാബ്‌വെ മണ്ണിൽ ഏകദിന മത്സരത്തിൽ ഒരു ഇന്ത്യാക്കാരൻ നേടുന്ന ഏറ്റവുമുയർന്ന സ്കോറിന്റെ റെക്കോർഡ് അദ്ദേഹം സ്വന്തം പേരിലാക്കി. 1998ൽ ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറിന്റെ 127* റെക്കോർഡാണ് പഴങ്കഥയായത്.

ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലിയുടെ യഥാർത്ഥ പിന്തുടർച്ചക്കാരനായാണ് ഗില്ലീനെ ക്രിക്കറ്റ് പണ്ഡിതന്മാർ വാഴ്ത്തുന്നത്. മൂന്നാം നമ്പറിൽ കോഹ്‌ലി യുഗത്തിന് ശേഷം പരിഗണിക്കപ്പെടുന്ന താരങ്ങളിൽ മുൻപന്തിയിലാണ് ഗില്ലിനും സ്ഥാനം. കോഹ്‌ലിയെപ്പോലെ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും ഒരേപോലെ മികവ് തെളിയിക്കാനാവുമെന്ന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഗിൽ തെളിയിച്ചിരിക്കുന്നു.

ഗില്ലിൻ്റെ മനോഹരമായ കവർ ഡ്രൈവ്, സ്ട്രൈറ്റ് ഡ്രൈവ് ഷോട്ടുകളുടെയും വീഡിയോ കാണാം.

https://twitter.com/PubgtrollsM/status/1561672051173105670?s=19

കഴിഞ്ഞ വെസ്റ്റിൻഡീസ് പര്യടനത്തിലെ ഏകദിന മത്സരങ്ങളിൽ 64, 43, 98* എന്നീ സ്കോറുകൾ നേടിയിരുന്നു. അവസാന ഏകദിനത്തിൽ ഇന്ത്യൻ ബാറ്റിംഗ് പൂർത്തിയാക്കുന്നതിന് മുന്നേ മഴ മൂലം കളി തടസ്സപ്പെട്ടതുകൊണ്ട് കന്നി സെഞ്ചുറി നേട്ടം കൈവരിക്കാൻ സാധിച്ചിരുന്നില്ല. ആ വിഷമം ഇന്നത്തെ മത്സരത്തോടെ മാറ്റാൻ സാധിച്ചു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സിംബാബ്‌വെ പര്യടനത്തിൽ 81*, 33, 130 എന്നിങ്ങനെ നേടി സ്ഥിരതയുടെ ഉത്തമ ഉദാഹരണം കാണിച്ചുതരുന്ന ഗിൽ വൈകാതെ ഇന്ത്യക്കായി മൂന്ന് ഫോർമാറ്റിലും ദീർഘകാലം കളിക്കുമെന്നുതന്നെയാണ് വിദഗ്ധരുടെ നിരീക്ഷണം.

Categories
Uncategorized

6 6 W കൊതിപ്പിച്ചു കടന്നു കളഞ്ഞു ! ഹാട്രിക് സിക്സ് അടിക്കാൻ ശ്രമിച്ചു ഔട്ടായി സഞ്ജു സാംസൺ : വീഡിയോ കാണാം

ഇന്ത്യയും സിബാബ് വെയുമായുള്ള അവസാന ഏകദിന മത്സരത്തിൽ ടോസ്സ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ കെ.എൽ രാഹുൽ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു, ആദ്യ 2 ഏകദിനങ്ങളിലും ടോസിന്റെ ഭാഗ്യം ഇന്ത്യൻ നായകനൊപ്പം ആയിരുന്നു, 2-0 നു ഇന്ത്യ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയതിനാൽ ഇന്നത്തെ മത്സരത്തിന് വലിയ പ്രസക്തിയില്ല,

ഇന്ത്യൻ നിരയിൽ പ്രസിദ് കൃഷ്ണയ്ക്കും, മുഹമ്മദ്‌ സിറാജിനും പകരം ദീപക് ചഹറും, ആവേശ് ഖാനും ഇടം പിടിച്ചപ്പോൾ സിബാബ് വെയും 2 മാറ്റങ്ങളുമായാണ് ഇന്ന് കളത്തിലിറങ്ങിയത്, വെസ്‌ലി മാധവേരയ്ക്കും, തനാക്ക ചിവാൻഗയ്ക്കും പകരമായി, ടോണി മുന്യോഗയും, റിച്ചാർഡ് നഗ്രാവയും സിബാബ് വെൻ നിരയിൽ ഇടം നേടി.

ശിഖർ ധവാനും, കെ.എൽ. രാഹുലുമാണ് ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനിറങ്ങിയത്, ആക്രമിച്ച് കളിക്കുന്നതിൽ പേരു കേട്ട ഇരുവരും വളരെ പതിയെ ആണ് ഇന്നത്തെ മത്സരത്തിൽ കളിച്ചത്,

ഓപ്പണിങ് വിക്കറ്റിൽ 63 റൺസ് കൂട്ട് കെട്ട് ഉണ്ടാക്കിയതിന് പിന്നാലെ  46 പന്തിൽ 1 ഫോറും ഒരു സിക്സും അടക്കം 30 റൺസ് നേടിയ ക്യാപ്റ്റൻ രാഹുലിനെ ബ്രാഡ് ഇവാൻസ് ക്ലീൻ ബൗൾഡ് ആക്കുകയായിരുന്നു, പിന്നാലെ 40 റൺസ് എടുത്ത ശിഖർ ധവാനെയും ഇവാൻസ് വില്യംസിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു,

മികച്ച ഫോമിലുള്ള ശുഭ്മാൻ ഗിൽ ക്രീസിലെത്തിയതോടെ ഇന്ത്യൻ സ്കോർ ബോർഡ്‌ വേഗത്തിൽ ചലിക്കാൻ തുടങ്ങി, തുടക്കം മുതൽ തന്നെ ആക്രമിച്ച് കളിച്ച് ബൗണ്ടറികളിലൂടെ റൺസ് നേടാൻ ഗില്ലിന് സാധിച്ചു, 44ആം ഓവറിൽ തന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി നേടാൻ ശുഭ്മാൻ ഗില്ലിന് സാധിച്ചു. 97 ബോളിൽ 15 ഫോറും 1 സിക്സും അടക്കം 130 റൺസ് നേടിയാണ് ഗിൽ മടങ്ങിയത്. 50 റൺസ് എടുത്ത ഇഷാൻ കിഷനും ഗില്ലിന് മികച്ച പിന്തുണ നൽകി.

ദീപക് ഹൂഡ ഔട്ട്‌ ആയതിനു ശേഷം 44ആം ഓവറിൽ ക്രീസിലെത്തിയ സഞ്ജു സാംസൺ ലൂക്ക്‌  ജോങ്ങ് വെയുടെ തലയ്ക്ക് മുകളിലൂടെ കൂറ്റൻ സിക്സ് അടിച്ചായിരുന്നു ക്രീസിൽ എത്തിയത് കാണികളെ അറിയിച്ചത്, 98 മീറ്റർ ആയിരുന്നു ആ കൂറ്റൻ സിക്സിന്റെ ദൂരം, അടുത്ത ബോളിലും ലോങ്ങ്‌ ഓഫിലേക്ക് സിക്സ് അടിച്ച സഞ്ജു, ഹാട്രിക്ക് സിക്സ് അടിക്കാനുള്ള ശ്രമത്തിനിടെ ഡീപ്പ് സ്‌ക്വയർ ലെഗിൽ കൈറ്റാനോ പിടിച്ച് ഔട്ട്‌ ആവുകയായിരുന്നു.വീഡിയോ കാണാം :

https://twitter.com/PubgtrollsM/status/1561663148725190656?t=VG6ZMZOB9lTK9UXgkzO0kA&s=19

ശുഭ്മാൻ ഗില്ലിന്റെ സെഞ്ച്വറി മികവിൽ 50 ഓവറിൽ 289/8 എന്ന മികച്ച സ്കോർ നേടാൻ ഇന്ത്യക്ക് സാധിച്ചു, സിബാബ് വെക്ക് വേണ്ടി 10 ഓവറിൽ 54 റൺസ് വഴങ്ങി 5 വിക്കറ്റുകൾ വീഴ്ത്തിയ ബ്രാഡ് ഇവാൻസ് ബോളിങ്ങിൽ തിളങ്ങി.

Categories
Uncategorized

സ്വന്തം എന്ന് പറയാൻ എൻ്റെ കയ്യിൽ ഇത് മാത്രം ഉള്ളൂ ഡാ! ടിഷർട്ട് ചോദിച്ചു ആരാധകൻ ,ഇട്ട ഷർട്ട് ഊരാൻ നോക്കി ധവാൻ :രസകരമായ വീഡിയോ കാണാം

ഇന്ത്യയും സിബാബ് വെയുമായുള്ള അവസാന ഏകദിന മത്സരത്തിൽ ടോസ്സ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ കെ.എൽ രാഹുൽ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു, ആദ്യ 2 ഏകദിനങ്ങളിലും ടോസിന്റെ ഭാഗ്യം ഇന്ത്യൻ നായകനൊപ്പം ആയിരുന്നു, 2-0 നു ഇന്ത്യ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയതിനാൽ ഇന്നത്തെ മത്സരത്തിന് വലിയ പ്രസക്തിയില്ല,

ഇന്ത്യൻ നിരയിൽ പ്രസിദ് കൃഷ്ണയ്ക്കും, മുഹമ്മദ്‌ സിറാജിനും പകരം ദീപക് ചഹറും, ആവേശ് ഖാനും ഇടം പിടിച്ചപ്പോൾ സിബാബ് വെയും 2 മാറ്റങ്ങളുമായാണ് ഇന്ന് കളത്തിലിറങ്ങിയത്, വെസ്‌ലി മാധവേരയ്ക്കും, തനാക്ക ചിവാൻഗയ്ക്കും പകരമായി, ടോണി മുന്യോഗയും, റിച്ചാർഡ് നഗ്രാവയും സിബാബ് വെൻ നിരയിൽ ഇടം നേടി.

ശിഖർ ധവാനും, കെ.എൽ. രാഹുലുമാണ് ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനിറങ്ങിയത്, ആക്രമിച്ച് കളിക്കുന്നതിൽ പേരു കേട്ട ഇരുവരും വളരെ പതിയെ ആണ് ഇന്നത്തെ മത്സരത്തിൽ കളിച്ചത്, ഓപ്പണിങ് വിക്കറ്റിൽ 63 റൺസ് കൂട്ട് കെട്ട് ഉണ്ടാക്കിയതിന് പിന്നാലെ  46 പന്തിൽ 1 ഫോറും ഒരു സിക്സും അടക്കം 30 റൺസ് നേടിയ ക്യാപ്റ്റൻ രാഹുലിനെ ബ്രാഡ് ഇവാൻസ് ക്ലീൻ ബൗൾഡ് ആക്കുകയായിരുന്നു, പിന്നാലെ 40 റൺസ് എടുത്ത ശിഖർ ധവാനെയും ഇവാൻസ് വില്യംസിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു,

മത്സരത്തിൽ  ധവാൻ ധരിച്ചത് ശാർദുൽ താക്കൂറിന്റെ 54ആം നമ്പർ ജേഴ്‌സി ആയിരുന്നു, ജേഴ്‌സിയിൽ താക്കൂറിന്റെ പേരു സ്റ്റിക്കർ വെച്ച് മറക്കുന്നതായും വീഡിയോയിൽ കാണാം, പിന്നീട് ധവാൻ ഔട്ട്‌ ആയി ഡ്രെസ്സിങ് റൂമിൽ എത്തിയതിനു ശേഷം കാണികളിൽ ഒരാൾ രസകരമായ ഒരു പ്ലക്കാർഡുമായി പ്രത്യക്ഷപ്പെട്ടത് ഡ്രസ്സിംഗ് റൂമിൽ ചിരി പടർത്തി, ഇത്തരം സംഭവങ്ങളോട് രസകരമായി പ്രതികരിക്കുന്ന ശീലമുള്ള ധവാൻ, തന്റെ ടീ ഷർട്ട്‌ ഊരുന്നതായി കാണിച്ചത് കാണികളിലും ഡ്രസ്സിംഗ് റൂമിലും ചിരി പടർത്തി.വീഡിയോ കാണാം :