Categories
Uncategorized

ക്രിക്കറ്റിൽ മാത്രമല്ല ഡാൻസിലും ഒട്ടും മോശമല്ലല്ലോ എല്ലാരും, ഡാൻസ് കളിച്ച് വിജയം ആഘോഷിച്ച് ഇന്ത്യൻ താരങ്ങൾ വീഡിയോ കാണാം

അവസാന ഓവർ വരെ നാടകീയത നിറഞ്ഞ അവസാന ഏകദിനത്തിൽ, ഇന്ത്യ ഉയർത്തിയ വലിയ വിജയ ലക്ഷ്യം സിക്കന്ദർ റാസയുടെ സെഞ്ച്വറിയുടെ (115) പിൻബലത്തിൽ അവസാന ഓവർ വരെ പൊരുതിയാണ് സിബാബ് വെ വെറും 13 റൺസിനു പരാജയപ്പെട്ടത്, റാസയ്ക്ക് പിന്തുണയുമായി മറ്റൊരു താരം കൂടി ക്രീസിൽ നിന്നിരുന്നെങ്കിൽ ഫലം മറിച്ചായേനെ.

മത്സരത്തിൽ ടോസ്സ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ കെ.എൽ രാഹുൽ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു, ഇന്ത്യൻ നിരയിൽ പ്രസിദ് കൃഷ്ണയ്ക്കും, മുഹമ്മദ്‌ സിറാജിനും പകരം ദീപക് ചഹറും, ആവേശ് ഖാനും ഇടം പിടിച്ചപ്പോൾ സിബാബ് വെയും 2 മാറ്റങ്ങളുമായാണ് ഇന്ന് കളത്തിലിറങ്ങിയത്, വെസ്‌ലി മാധവേരയ്ക്കും, തനാക്ക ചിവാൻഗയ്ക്കും പകരമായി, ടോണി മുന്യോഗയും, റിച്ചാർഡ് നഗ്രാവയും സിബാബ് വെൻ നിരയിൽ ഇടം നേടി.

ശിഖർ ധവാനും, കെ.എൽ. രാഹുലുമാണ് ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനിറങ്ങിയത്, ആക്രമിച്ച് കളിക്കുന്നതിൽ പേരു കേട്ട ഇരുവരും വളരെ പതിയെ ആണ് ഇന്നത്തെ മത്സരത്തിൽ കളിച്ചത്, ഓപ്പണിങ് വിക്കറ്റിൽ 63 റൺസ് കൂട്ട് കെട്ട് ഉണ്ടാക്കിയതിന് പിന്നാലെ  46 പന്തിൽ 1 ഫോറും 1 സിക്സും അടക്കം 30 റൺസ് നേടിയ ക്യാപ്റ്റൻ രാഹുലിനെ ബ്രാഡ് ഇവാൻസ് ക്ലീൻ ബൗൾഡ് ആക്കുകയായിരുന്നു, പിന്നാലെ 40 റൺസ് എടുത്ത ശിഖർ ധവാനെയും ഇവാൻസ് വില്യംസിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു,

മികച്ച ഫോമിലുള്ള ശുഭ്മാൻ ഗിൽ ക്രീസിലെത്തിയതോടെ ഇന്ത്യൻ സ്കോർ ബോർഡ്‌ വേഗത്തിൽ ചലിക്കാൻ തുടങ്ങി, തുടക്കം മുതൽ തന്നെ ആക്രമിച്ച് കളിച്ച് ബൗണ്ടറികളിലൂടെ റൺസ് നേടാൻ ഗില്ലിന് സാധിച്ചു, 44ആം ഓവറിൽ തന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി നേടാൻ ശുഭ്മാൻ ഗില്ലിന് സാധിച്ചു. പതുക്കെ തുടങ്ങി പിന്നീട് ബൗണ്ടറികൾ കണ്ടെത്തി ഗില്ലിന് പിന്തുണയുമായി മറുവശത്ത് ഇഷാൻ കിഷനും നന്നായി ബാറ്റ് ചെയ്തതോടെ ഇന്ത്യ മികച്ച നിലയിൽ എത്തി.

ശുഭ്മാൻ ഗില്ലിന്റെ സെഞ്ച്വറി മികവിൽ 50 ഓവറിൽ 289/8 എന്ന മികച്ച സ്കോർ നേടാൻ ഇന്ത്യക്ക് സാധിച്ചു, സിബാബ് വെക്ക് വേണ്ടി 10 ഓവറിൽ 54 റൺസ് വഴങ്ങി 5 വിക്കറ്റുകൾ വീഴ്ത്തിയ ബ്രാഡ് ഇവാൻസ് ബോളിങ്ങിൽ തിളങ്ങി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സിബാബ് വെക്ക് ഇടവേളകളിൽ വിക്കറ്റ് വീണു കൊണ്ടിരുന്നപ്പോൾ 290 എന്ന ലക്ഷ്യം ബാലികേറാമലയായി, 169/7 എന്ന നിലയിൽ സിബാബ് വെൻ മുൻനിര ഇന്ത്യൻ ബോളർമാർക്ക് മുന്നിൽ തകർന്നടിഞ്ഞു, സീൻ വില്യംസ് പൊരുതി നോക്കിയെങ്കിലും 45 റൺസിൽ ആ പോരാട്ടവും അവസാനിച്ചു, പക്ഷെ അത്ര പെട്ടന്ന് തോറ്റു കൊടുക്കാൻ സിക്കന്ദർ റാസ ഒരുക്കമല്ലായിരുന്നു,

8ആം വിക്കറ്റിൽ പേസ് ബോളർ ഇവാൻസുമായി ചേർന്ന് സിക്കന്ദർ റാസ 104 റൺസിന്റെ കൂട്ട്കെട്ടുണ്ടാക്കി, മറുവശത്ത് 28 റൺസുമായി ഇവാൻസ് റാസയ്ക്ക് മികച്ച പിന്തുണ നൽകി, 48ആം ഓവറിൽ ബ്രാഡ് ഇവാൻസിനെ വിക്കറ്റിനു മുന്നിൽ കുടുക്കി ആവേശ് ഖാൻ ഇന്ത്യയ്ക്ക് നിർണായക വിക്കറ്റ് സമ്മാനിച്ചു, പിന്നാലെ അടുത്ത ഓവറിൽ റാസയെ ഉജ്വല ക്യാച്ചിലൂടെ ശുഭ്മാൻ ഗിൽ മടക്കിയപ്പോൾ ഇന്ത്യ വിജയത്തിലെത്തുകയായിരുന്നു.

https://twitter.com/cricket82182592/status/1561768287108706304?t=etwTufBQOkGS01c6MM9mPQ&s=19

ഇന്ത്യൻ താരങ്ങളുടെ വിജയഘോഷം സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്, സൂപ്പർ ഹിറ്റ്‌ ഹിന്ദി പാട്ടിനൊപ്പം ചടുലമായി ഡാൻസ് കളിക്കുന്ന താരങ്ങളുടെ വീഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

Categories
Uncategorized

ലോർഡ് താക്കൂറിന്റെ ഈ ഓവർ ആണ് ഇന്ത്യയെ ജയിപ്പിച്ചത്! വേണ്ടത് 12 ബോളിൽ 17 ,വിട്ടു കൊടുത്ത് വെറും 2 റൺസ് : വീഡിയോ കാണാം

സിംബാബ്‌വെ പര്യടനത്തിലെ അവസാന ഏകദിന മത്സരത്തിൽ ഇന്ത്യയെ മുൾമുനയിൽ നിർത്തി വിജയലക്ഷ്യത്തിലേക്ക്‌ മന്ദംമന്ദം മുന്നേറിക്കൊണ്ടിരുന്ന സിംബാബ്‌വെ യുടെ ചിറകരിഞ്ഞ് ശർദുൽ താക്കൂറിന്റെ 49 ആം ഓവർ. മത്സരത്തിലെ തന്റെ അവസാന ഓവറിൽ വെറും 2 റൺസ് മാത്രമാണ് അദ്ദേഹം വിട്ടുകൊടുത്തത്.

സിംബാബ്‌വെക്ക് വിജയിക്കാൻ 12 പന്തിൽ നിന്നും 17 റൺസ് വേണ്ടപ്പോൾ നിർണായകമായ നാൽപ്പത്തിയൊൻപതാം ഓവർ എറിയാൻ നായകൻ രാഹുൽ പന്തേൽപ്പിച്ചത് ലോർഡ് ശർദൂലിനെയായിരുന്നു. മികച്ച രീതിയിൽ ഡെത്ത് ബോളിങ് നടത്തിയ അദ്ദേഹം അപകടകാരിയായ സിക്കന്ധർ റാസയുടെ വിക്കറ്റും വീഴ്ത്തി.

ആദ്യ പന്തിൽ റാസ സിംഗിൾ എടുത്തു. രണ്ടാം പന്തിൽ എങ്കരാവക്ക് പന്ത് ബാറ്റിൽ കൊള്ളിക്കാനായില്ല. മൂന്നാം പന്തിൽ സിംഗിൾ എടുത്ത് സ്ട്രൈക്ക് റാസക്ക്‌ കൈമാറി. എന്നാൽ നാലാം പന്തിൽ ബൗണ്ടറി നേടാനായി ലോങ് ഓണിലേക്ക്‌ ഉയർത്തി അടിച്ചപ്പോൾ റാസക്ക് പിഴച്ചു. ഒരു മികച്ച ഡൈവിങ് കാച്ചിലൂടെ ശുഭ്മാൻ ഗിൽ ഇന്ത്യയുടെ രക്ഷകനായി മാറി. 95 പന്തുകളിൽ നിന്നും 9 ബൗണ്ടറിയും 3 സിക്സുമടക്കം 115 റൺസ് നേടിയ റാസ സിംബാബ്‌വെയേ വിജയത്തിലേക്ക് നയിച്ചു വരികയായിരുന്നു.

അഞ്ചാം പന്തിലും ആറാം പന്തിലും പുതുതായി ക്രീസിൽ എത്തിയ വിക്ടർ നയൂചിയെ പന്ത് ബാറ്റിൽ കൊള്ളിക്കാൻ അനുവദിച്ചില്ല. 6 പന്തിൽ വെറും രണ്ട് റൺസ് മാത്രം വിട്ടുകൊടുത്ത് നിർണായകമായ റാസായുടെ വിക്കറ്റും വീഴ്ത്തി ഇന്ത്യയുടെ വിജയത്തിൽ നിശബ്ദ പോരാളിയായി താക്കൂർ മാറി. എല്ലാ അനുമോദനങ്ങളും ലഭിക്കുന്നത് കന്നി ഏകദിന സെഞ്ചുറി നേടിയ ഗില്ലിന്‌ മാത്രമാണ്.

എന്നാൽ ഏത് വശത്തെക്കു വേണമെങ്കിലും ചായാമായിരുന്ന മത്സരത്തിൽ ഇന്ത്യയുടെ വിജയത്തിൽ താക്കൂറിനും നല്ലൊരു പങ്കുണ്ട് എന്ന് നിസ്സംശയം പറയാം. കാരണം തന്റെ ആദ്യ ആറ് ഓവറിൽ 40 റൺസാണ്‌ വിട്ടുകൊടുത്തത്. എങ്കിലും അവസാന ഓവറുകളിൽ വളരെ മികച്ച രീതിയിൽ പന്തെറിഞ്ഞു സിംബാബ്‌വെ ബാറ്റർമാർക്ക് വെല്ലുവിളി ഉയർത്താൻ സാധിച്ചു.

വേണ്ടത് 12 ബോളിൽ 17 ,വിട്ടു കൊടുത്ത് വെറും 2 റൺസ് : വീഡിയോ കാണാം.

https://twitter.com/PubgtrollsM/status/1561742316313792512?t=LklMrzhe6MpzR2ZXB1G_gA&s=19
https://twitter.com/PubgtrollsM/status/1561742963994005505?t=-zZxkNnhgttb7_z89Cyuvg&s=19

45 ആം ഓവറിലും 47 ആം ഓവറിലും 7 റൺസ് വീതം മാത്രമാണ് അദ്ദേഹം വിട്ടുകൊടുത്തത്. ഒരു ബൗണ്ടറി പോലും വഴങ്ങാതെയായിരുന്നു അത്. തന്റെ പ്രകടനം 6-0-40-0 എന്നതിൽനിന്നും 9-0-55-1 എന്ന രീതിയിലേക്ക് എത്തിച്ചു. അതായത് ഏറ്റവും നിർണായകമായ അവസാന മൂന്ന് ഓവറുകളിൽ ആകെ 15 റൺസ് മാത്രമാണ് അദ്ദേഹം വഴങ്ങിയത്, കൂടാതെ സെഞ്ചുറി വീരൻ റാസയുടെ വിക്കറ്റും.

Categories
Uncategorized

സിംബാബ്‌വെ വിജയം കവർന്നെടുത്ത ഗിൽ ക്യാച്ച് കണ്ടോ?ഇന്ത്യയെ ജയിപ്പിച്ചു ഗില്ലിൻ്റെ മാരക ക്യാച്ച് : വീഡിയോ കാണാം

ഇന്ത്യ സിംബാബ്‌വെ പരമ്പരയിലെ അവസാന ഏകദിനത്തിൽ ഇന്ത്യ ഉയർത്തിയ 290 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെ മികച്ച രീതിയിൽ തന്നെ മുന്നേറിക്കൊണ്ടിരുന്നപ്പോൾ മികച്ചൊരു ക്യാച്ചിലൂടെ സെഞ്ചുറിയൻ സിക്കന്ദാർ റാസയുടെ വിക്കറ്റ് സ്വന്തമാക്കി ഇന്ത്യയെ നാണക്കേടിൽനിന്ന് രക്ഷിച്ച് യുവതാരം ശുഭ്മാൻ ഗിൽ. മത്സരത്തിൽ തന്റെ കന്നി ഏകദിന സെഞ്ചുറിയും ഗിൽ നേടിയിരുന്നു.

മത്സരത്തിന്റെ 49 ആം ഓവറിലായിരുന്നു കളിയുടെ ഗതി ഇന്ത്യക്ക് അനുകൂലമായി തിരിച്ച ക്യാച്ച് പിറന്നത്. 95 പന്തുകളിൽ നിന്നും 9 ബൗണ്ടറിയും 3 സിക്സുമടക്കം 115 റൺസ് നേടിയ റാസ സിംബാബ്‌വെയേ വിജയത്തിലേക്ക് നയിച്ചു വരികയായിരുന്നു. ശാർദുൽ താക്കൂർ എറിഞ്ഞ നാൽപ്പത്തി ഒൻപതാം ഓവറിന്റെ നാലാം പന്തിൽ ബൗണ്ടറി നേടാനായി ലോങ് ഓണിലേക്ക്‌ ഉയർത്തി അടിച്ചപ്പോൾ ഒരു ചീറ്റപുലിയെ പോലെ മുന്നോട്ട് വായുവിൽ ചാടിയുയർന്നു പന്ത് ഗിൽ കൈപ്പിടിയിലൊതുക്കുകയായിരുന്നു.

അതുവരെ ആശങ്കയുടെ മുൾമുനയിൽ നിന്നിരുന്ന ഇന്ത്യൻ താരങ്ങളുടെയും ആരാധകരുടെയും ശ്വാസം നേരെ വീണത് അപ്പോഴായിരുന്നൂ. 9 പന്തിൽ 15 റൺസ് നേടിയാൽ അവർക്ക് വിജയിക്കാവുന്ന അവസ്ഥയായിരുന്നു അപ്പോൾ. നേരത്തെ കുൽദീപ് യാദവ് എറിഞ്ഞ പന്തിൽ സ്ലിപ്പിൽ നിൽക്കുന്ന സമയത്തും ഒരു മികച്ച ക്യാച്ച് ഗിൽ എടുത്തിരുന്നു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ ടീമിന്റെ ടോപ് സ്കോറർ ആയതും ഗിൽ തന്നെയായിരുന്നു. മനോഹരമായ സ്‌ട്രൈറ്റ് ഡ്രൈവുകളും അതിനൊത്ത രീതിയിൽ മികച്ചുനൽക്കുന്ന കവർ ഡ്രൈവുകളും ഗിൽ നിഷ്പ്രയാസം കളിക്കുന്നത് കാണാമായിരുന്നു.

97 പന്തിൽ 15 ബൗണ്ടറിയും ഒരു സിക്സുമടക്കം 130 റൺസ് അടിച്ചുകൂട്ടിയ ഗിൽ മത്സരത്തിന്റെ അവസാന ഓവറിലെ ആദ്യ പന്തിലാണു പുറത്തായത്. സിംബാബ്‌വെ മണ്ണിൽ ഏകദിന മത്സരത്തിൽ ഒരു ഇന്ത്യാക്കാരൻ നേടുന്ന ഏറ്റവുമുയർന്ന സ്കോറിന്റെ റെക്കോർഡ് അദ്ദേഹം സ്വന്തം പേരിലാക്കി. 1998ൽ ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറിന്റെ 127* റെക്കോർഡാണ് പഴങ്കഥയായത്.

ഇന്നത്തെ മത്സരത്തിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ട ഗിൽ ഈ പരമ്പരയിൽ മൊത്തം മൂന്ന് ഇന്നിംഗ്സിൽ നിന്നും 244 റൺസ് അടിച്ചുകൂട്ടി പരമ്പരയുടെ താരമായും തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഈ സീരീസിലെ സ്‌കോറുകൾ 81*, 33, 130 എന്നിങ്ങനെയാണ്. കഴിഞ്ഞ വെസ്റ്റിൻഡീസ് പര്യടനത്തിലും അവസാന ഏകദിനത്തിൽ പ്ലേയർ ഓഫ് ദി മാച്ച് പുരസ്കാരവും പരമ്പരയുടെ താരമായതും ഗിൽ തന്നെ ആയിരുന്നു. മികച്ച സ്ഥിരത പുലർത്തുന്ന ഗിൽ ഭാവിയിൽ ഇന്ത്യൻ ടീമിന്റെ അവിഭാജ്യഘടകമായിത്തീരും എന്നതിൽ ഒട്ടും തർക്കമില്ല.

ഇന്ത്യയെ ജയിപ്പിച്ചു ഗില്ലിൻ്റെ മാരക ക്യാച്ച് : വീഡിയോ കാണാം.

https://twitter.com/PubgtrollsM/status/1561740758192754688?t=4IJ5wJVLMSWqLmIe8nrclw&s=19
Categories
Uncategorized

മങ്കാദിങ്ങ് നടത്തി ബാറ്ററെ പേടിപ്പിച്ച് ദീപക് ചഹർ ! പക്ഷേ ഔട്ടായില്ല ,കാരണം ഇതാണ് : വീഡിയോ കാണാം

290 എന്ന വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ സിബാബ് വെക്ക്‌ ആദ്യ ബോളിൽ തന്നെ വിക്കറ്റ് നഷ്ടമായതായിരുന്നു, ബോൾ ചെയ്യാൻ ദീപക് ചഹർ ഓടി വരുമ്പോഴേക്കും ക്രീസ് വിട്ട് ഇറങ്ങിയ ഇന്നസെന്റ് കൈയ്യയെ ചഹർ “മങ്കാദിങ്ങിലൂടെ” ഔട്ട്‌ ആക്കി പക്ഷെ ബോളർ അപ്പീൽ ചെയ്യാത്തതിനാൽ അമ്പയർ ഔട്ട്‌ അനുവദിച്ചില്ല. .

ഐ.പി.എൽ മത്സരത്തിൽ അശ്വിൻ ജോസ് ബട്ട്‌ലറെ മങ്കാദിങ്ങിലൂടെ ഔട്ട്‌ ആക്കിയത് ഏറെ വിവാദം ഉണ്ടാക്കിയ സംഭവം ആണ്, മങ്കാദിങ്ങ് ക്രിക്കറ്റിന് യോജിച്ച പ്രവൃത്തിയല്ല എന്ന് ഒരു കൂട്ടർ പറയുമ്പോൾ ക്രിക്കറ്റിന്റെ നിയമാവലിയിൽ ഉള്ള നിയമാനുസൃതമായ കാര്യമായതിനാൽ മങ്കാദിങ്ങ് ശരിയാണ് എന്ന് വാദിക്കുന്നവരാണ് മറുപക്ഷം.വീഡിയോ കാണാം :

മത്സരത്തിൽ ടോസ്സ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ കെ.എൽ രാഹുൽ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു, ആദ്യ 2 ഏകദിനങ്ങളിലും ടോസിന്റെ ഭാഗ്യം ഇന്ത്യൻ നായകനൊപ്പം ആയിരുന്നു, 2-0 നു ഇന്ത്യ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയതിനാൽ ഇന്നത്തെ മത്സരത്തിന് വലിയ പ്രസക്തിയില്ല, ഇന്ത്യൻ നിരയിൽ പ്രസിദ് കൃഷ്ണയ്ക്കും, മുഹമ്മദ്‌ സിറാജിനും പകരം ദീപക് ചഹറും, ആവേശ് ഖാനും ഇടം പിടിച്ചപ്പോൾ സിബാബ് വെയും 2 മാറ്റങ്ങളുമായാണ് ഇന്ന് കളത്തിലിറങ്ങിയത്, വെസ്‌ലി മാധവേരയ്ക്കും, തനാക്ക ചിവാൻഗയ്ക്കും പകരമായി, ടോണി മുന്യോഗയും, റിച്ചാർഡ് നഗ്രാവയും സിബാബ് വെൻ നിരയിൽ ഇടം നേടി.

ശിഖർ ധവാനും, കെ.എൽ. രാഹുലുമാണ് ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനിറങ്ങിയത്, ആക്രമിച്ച് കളിക്കുന്നതിൽ പേരു കേട്ട ഇരുവരും വളരെ പതിയെ ആണ് ഇന്നത്തെ മത്സരത്തിൽ കളിച്ചത്, ഓപ്പണിങ് വിക്കറ്റിൽ 63 റൺസ് കൂട്ട് കെട്ട് ഉണ്ടാക്കിയതിന് പിന്നാലെ  46 പന്തിൽ 1 ഫോറും 1 സിക്സും അടക്കം 30 റൺസ് നേടിയ ക്യാപ്റ്റൻ രാഹുലിനെ ബ്രാഡ് ഇവാൻസ് ക്ലീൻ ബൗൾഡ് ആക്കുകയായിരുന്നു, പിന്നാലെ 40 റൺസ് എടുത്ത ശിഖർ ധവാനെയും ഇവാൻസ് വില്യംസിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു,

മികച്ച ഫോമിലുള്ള ശുഭ്മാൻ ഗിൽ ക്രീസിലെത്തിയതോടെ ഇന്ത്യൻ സ്കോർ ബോർഡ്‌ വേഗത്തിൽ ചലിക്കാൻ തുടങ്ങി, തുടക്കം മുതൽ തന്നെ ആക്രമിച്ച് കളിച്ച് ബൗണ്ടറികളിലൂടെ റൺസ് നേടാൻ ഗില്ലിന് സാധിച്ചു, 44ആം ഓവറിൽ തന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി നേടാൻ ശുഭ്മാൻ ഗില്ലിന് സാധിച്ചു. പതുക്കെ തുടങ്ങി പിന്നീട് ബൗണ്ടറികൾ കണ്ടെത്തി ഗില്ലിന് പിന്തുണയുമായി മറുവശത്ത് ഇഷാൻ കിഷനും നന്നായി ബാറ്റ് ചെയ്തതോടെ ഇന്ത്യ മികച്ച നിലയിൽ എത്തി.

ശുഭ്മാൻ ഗില്ലിന്റെ സെഞ്ച്വറി മികവിൽ 50 ഓവറിൽ 289/8 എന്ന മികച്ച സ്കോർ നേടാൻ ഇന്ത്യക്ക് സാധിച്ചു, സിബാബ് വെക്ക് വേണ്ടി 10 ഓവറിൽ 54 റൺസ് വഴങ്ങി 5 വിക്കറ്റുകൾ വീഴ്ത്തിയ ബ്രാഡ് ഇവാൻസ് ബോളിങ്ങിൽ തിളങ്ങി.

Categories
Uncategorized

അടുത്ത കോഹ്ലി ആണോ ? ഗില്ലിൻ്റെ മനോഹരമായ കവർ ഡ്രൈവ്, സ്ട്രൈറ്റ് ഡ്രൈവ് ഷോട്ടുകളുടെയും വീഡിയോ കാണാം

കഴിഞ്ഞ ഏതാനും മത്സരങ്ങളിലായി ഇന്ത്യൻ യുവതാരം ശുഭ്മാൻ ഗിൽ ബാറ്റിങ്ങിൽ പുലർത്തുന്ന സ്ഥിരത ഏവരെയും അമ്പരപ്പിക്കുന്നതാണ്. തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് അദ്ദേഹം കളിക്കുന്നതെന്ന് നിസ്സംശയം പറയാം. ഇന്ന് നടന്നുകൊണ്ടിരിക്കുന്ന സിംബാബ്‌വെക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിൽ തന്റെ കന്നി ഏകദിന സെഞ്ചുറി നേട്ടവും താരം സ്വന്തമാക്കി.

നേരത്തെ ടോസ് നേടിയ ഇന്ത്യൻ നായകൻ കെ എൽ രാഹുൽ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഏകദിനത്തിൽ കളിച്ച ടീമിൽ നിന്നും രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇന്നിറങ്ങിയത്. പേസർമാരായ മുഹമ്മദ് സിറാജിനും പ്രസിദ്ധ് കൃഷ്ണക്കും വിശ്രമം നൽകിയപ്പോൾ ആവേശ് ഖാനും ദീപക് ചഹാറും ടീമിൽ മടങ്ങിയെത്തി.

46 പന്തിൽ 30 റൺസുമായി നായകൻ രാഹുൽ പുറത്തായപ്പോൾ വൺ ഡൗണായി എത്തിയത് ഗിൽ ആയിരുന്നു. കുറച്ച് സമയത്തിന് ശേഷം 68 പന്തിൽ 40 റൺസുമായി ധവാനും പുറത്തായി.

പിന്നീട് വന്ന ഇഷാനും ഗില്ലും ചേർന്ന് മികച്ച ഒരു കൂട്ടുകെട്ട് ഉണ്ടാക്കി. മൂന്നാം വിക്കറ്റിൽ 140 റൺസിന്റെ പാർട്ണർഷിപ്പിൽ ഇഷാൻ കിഷൻ 50 റൺസെടുത്ത് പുറത്തായി. പിന്നീട് മലയാളി താരം സഞ്ജു സാംസനോടൊത്ത് അദ്ദേഹം തന്റെ കന്നി ഏകദിന സെഞ്ചുറി പൂർത്തിയാക്കി. ഗില്ലിൻെറ മികവിൽ 50 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 289 റൺസ് ഇന്ത്യ ഇപ്പോൾ നേടിയിട്ടുണ്ട്.

മനോഹരമായ സ്‌ട്രൈറ്റ് ഡ്രൈവുകളും അതിനൊത്ത രീതിയിൽ മികച്ചുനൽക്കുന്ന കവർ ഡ്രൈവുകളും നിഷ്പ്രയാസം കളിക്കാൻ സാധിക്കുന്നു അദ്ദേഹത്തിന്. 97 പന്തിൽ 15 ബൗണ്ടറിയും ഒരു സിക്സുമടക്കം 130 റൺസ് അടിച്ചുകൂട്ടിയ ഗിൽ മത്സരത്തിന്റെ അവസാന ഓവറിലെ ആദ്യ പന്തിലാണു പുറത്തായത്. സിംബാബ്‌വെ മണ്ണിൽ ഏകദിന മത്സരത്തിൽ ഒരു ഇന്ത്യാക്കാരൻ നേടുന്ന ഏറ്റവുമുയർന്ന സ്കോറിന്റെ റെക്കോർഡ് അദ്ദേഹം സ്വന്തം പേരിലാക്കി. 1998ൽ ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറിന്റെ 127* റെക്കോർഡാണ് പഴങ്കഥയായത്.

ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലിയുടെ യഥാർത്ഥ പിന്തുടർച്ചക്കാരനായാണ് ഗില്ലീനെ ക്രിക്കറ്റ് പണ്ഡിതന്മാർ വാഴ്ത്തുന്നത്. മൂന്നാം നമ്പറിൽ കോഹ്‌ലി യുഗത്തിന് ശേഷം പരിഗണിക്കപ്പെടുന്ന താരങ്ങളിൽ മുൻപന്തിയിലാണ് ഗില്ലിനും സ്ഥാനം. കോഹ്‌ലിയെപ്പോലെ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും ഒരേപോലെ മികവ് തെളിയിക്കാനാവുമെന്ന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഗിൽ തെളിയിച്ചിരിക്കുന്നു.

ഗില്ലിൻ്റെ മനോഹരമായ കവർ ഡ്രൈവ്, സ്ട്രൈറ്റ് ഡ്രൈവ് ഷോട്ടുകളുടെയും വീഡിയോ കാണാം.

https://twitter.com/PubgtrollsM/status/1561672051173105670?s=19

കഴിഞ്ഞ വെസ്റ്റിൻഡീസ് പര്യടനത്തിലെ ഏകദിന മത്സരങ്ങളിൽ 64, 43, 98* എന്നീ സ്കോറുകൾ നേടിയിരുന്നു. അവസാന ഏകദിനത്തിൽ ഇന്ത്യൻ ബാറ്റിംഗ് പൂർത്തിയാക്കുന്നതിന് മുന്നേ മഴ മൂലം കളി തടസ്സപ്പെട്ടതുകൊണ്ട് കന്നി സെഞ്ചുറി നേട്ടം കൈവരിക്കാൻ സാധിച്ചിരുന്നില്ല. ആ വിഷമം ഇന്നത്തെ മത്സരത്തോടെ മാറ്റാൻ സാധിച്ചു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സിംബാബ്‌വെ പര്യടനത്തിൽ 81*, 33, 130 എന്നിങ്ങനെ നേടി സ്ഥിരതയുടെ ഉത്തമ ഉദാഹരണം കാണിച്ചുതരുന്ന ഗിൽ വൈകാതെ ഇന്ത്യക്കായി മൂന്ന് ഫോർമാറ്റിലും ദീർഘകാലം കളിക്കുമെന്നുതന്നെയാണ് വിദഗ്ധരുടെ നിരീക്ഷണം.

Categories
Uncategorized

6 6 W കൊതിപ്പിച്ചു കടന്നു കളഞ്ഞു ! ഹാട്രിക് സിക്സ് അടിക്കാൻ ശ്രമിച്ചു ഔട്ടായി സഞ്ജു സാംസൺ : വീഡിയോ കാണാം

ഇന്ത്യയും സിബാബ് വെയുമായുള്ള അവസാന ഏകദിന മത്സരത്തിൽ ടോസ്സ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ കെ.എൽ രാഹുൽ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു, ആദ്യ 2 ഏകദിനങ്ങളിലും ടോസിന്റെ ഭാഗ്യം ഇന്ത്യൻ നായകനൊപ്പം ആയിരുന്നു, 2-0 നു ഇന്ത്യ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയതിനാൽ ഇന്നത്തെ മത്സരത്തിന് വലിയ പ്രസക്തിയില്ല,

ഇന്ത്യൻ നിരയിൽ പ്രസിദ് കൃഷ്ണയ്ക്കും, മുഹമ്മദ്‌ സിറാജിനും പകരം ദീപക് ചഹറും, ആവേശ് ഖാനും ഇടം പിടിച്ചപ്പോൾ സിബാബ് വെയും 2 മാറ്റങ്ങളുമായാണ് ഇന്ന് കളത്തിലിറങ്ങിയത്, വെസ്‌ലി മാധവേരയ്ക്കും, തനാക്ക ചിവാൻഗയ്ക്കും പകരമായി, ടോണി മുന്യോഗയും, റിച്ചാർഡ് നഗ്രാവയും സിബാബ് വെൻ നിരയിൽ ഇടം നേടി.

ശിഖർ ധവാനും, കെ.എൽ. രാഹുലുമാണ് ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനിറങ്ങിയത്, ആക്രമിച്ച് കളിക്കുന്നതിൽ പേരു കേട്ട ഇരുവരും വളരെ പതിയെ ആണ് ഇന്നത്തെ മത്സരത്തിൽ കളിച്ചത്,

ഓപ്പണിങ് വിക്കറ്റിൽ 63 റൺസ് കൂട്ട് കെട്ട് ഉണ്ടാക്കിയതിന് പിന്നാലെ  46 പന്തിൽ 1 ഫോറും ഒരു സിക്സും അടക്കം 30 റൺസ് നേടിയ ക്യാപ്റ്റൻ രാഹുലിനെ ബ്രാഡ് ഇവാൻസ് ക്ലീൻ ബൗൾഡ് ആക്കുകയായിരുന്നു, പിന്നാലെ 40 റൺസ് എടുത്ത ശിഖർ ധവാനെയും ഇവാൻസ് വില്യംസിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു,

മികച്ച ഫോമിലുള്ള ശുഭ്മാൻ ഗിൽ ക്രീസിലെത്തിയതോടെ ഇന്ത്യൻ സ്കോർ ബോർഡ്‌ വേഗത്തിൽ ചലിക്കാൻ തുടങ്ങി, തുടക്കം മുതൽ തന്നെ ആക്രമിച്ച് കളിച്ച് ബൗണ്ടറികളിലൂടെ റൺസ് നേടാൻ ഗില്ലിന് സാധിച്ചു, 44ആം ഓവറിൽ തന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി നേടാൻ ശുഭ്മാൻ ഗില്ലിന് സാധിച്ചു. 97 ബോളിൽ 15 ഫോറും 1 സിക്സും അടക്കം 130 റൺസ് നേടിയാണ് ഗിൽ മടങ്ങിയത്. 50 റൺസ് എടുത്ത ഇഷാൻ കിഷനും ഗില്ലിന് മികച്ച പിന്തുണ നൽകി.

ദീപക് ഹൂഡ ഔട്ട്‌ ആയതിനു ശേഷം 44ആം ഓവറിൽ ക്രീസിലെത്തിയ സഞ്ജു സാംസൺ ലൂക്ക്‌  ജോങ്ങ് വെയുടെ തലയ്ക്ക് മുകളിലൂടെ കൂറ്റൻ സിക്സ് അടിച്ചായിരുന്നു ക്രീസിൽ എത്തിയത് കാണികളെ അറിയിച്ചത്, 98 മീറ്റർ ആയിരുന്നു ആ കൂറ്റൻ സിക്സിന്റെ ദൂരം, അടുത്ത ബോളിലും ലോങ്ങ്‌ ഓഫിലേക്ക് സിക്സ് അടിച്ച സഞ്ജു, ഹാട്രിക്ക് സിക്സ് അടിക്കാനുള്ള ശ്രമത്തിനിടെ ഡീപ്പ് സ്‌ക്വയർ ലെഗിൽ കൈറ്റാനോ പിടിച്ച് ഔട്ട്‌ ആവുകയായിരുന്നു.വീഡിയോ കാണാം :

https://twitter.com/PubgtrollsM/status/1561663148725190656?t=VG6ZMZOB9lTK9UXgkzO0kA&s=19

ശുഭ്മാൻ ഗില്ലിന്റെ സെഞ്ച്വറി മികവിൽ 50 ഓവറിൽ 289/8 എന്ന മികച്ച സ്കോർ നേടാൻ ഇന്ത്യക്ക് സാധിച്ചു, സിബാബ് വെക്ക് വേണ്ടി 10 ഓവറിൽ 54 റൺസ് വഴങ്ങി 5 വിക്കറ്റുകൾ വീഴ്ത്തിയ ബ്രാഡ് ഇവാൻസ് ബോളിങ്ങിൽ തിളങ്ങി.

Categories
Uncategorized

സ്വന്തം എന്ന് പറയാൻ എൻ്റെ കയ്യിൽ ഇത് മാത്രം ഉള്ളൂ ഡാ! ടിഷർട്ട് ചോദിച്ചു ആരാധകൻ ,ഇട്ട ഷർട്ട് ഊരാൻ നോക്കി ധവാൻ :രസകരമായ വീഡിയോ കാണാം

ഇന്ത്യയും സിബാബ് വെയുമായുള്ള അവസാന ഏകദിന മത്സരത്തിൽ ടോസ്സ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ കെ.എൽ രാഹുൽ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു, ആദ്യ 2 ഏകദിനങ്ങളിലും ടോസിന്റെ ഭാഗ്യം ഇന്ത്യൻ നായകനൊപ്പം ആയിരുന്നു, 2-0 നു ഇന്ത്യ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയതിനാൽ ഇന്നത്തെ മത്സരത്തിന് വലിയ പ്രസക്തിയില്ല,

ഇന്ത്യൻ നിരയിൽ പ്രസിദ് കൃഷ്ണയ്ക്കും, മുഹമ്മദ്‌ സിറാജിനും പകരം ദീപക് ചഹറും, ആവേശ് ഖാനും ഇടം പിടിച്ചപ്പോൾ സിബാബ് വെയും 2 മാറ്റങ്ങളുമായാണ് ഇന്ന് കളത്തിലിറങ്ങിയത്, വെസ്‌ലി മാധവേരയ്ക്കും, തനാക്ക ചിവാൻഗയ്ക്കും പകരമായി, ടോണി മുന്യോഗയും, റിച്ചാർഡ് നഗ്രാവയും സിബാബ് വെൻ നിരയിൽ ഇടം നേടി.

ശിഖർ ധവാനും, കെ.എൽ. രാഹുലുമാണ് ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനിറങ്ങിയത്, ആക്രമിച്ച് കളിക്കുന്നതിൽ പേരു കേട്ട ഇരുവരും വളരെ പതിയെ ആണ് ഇന്നത്തെ മത്സരത്തിൽ കളിച്ചത്, ഓപ്പണിങ് വിക്കറ്റിൽ 63 റൺസ് കൂട്ട് കെട്ട് ഉണ്ടാക്കിയതിന് പിന്നാലെ  46 പന്തിൽ 1 ഫോറും ഒരു സിക്സും അടക്കം 30 റൺസ് നേടിയ ക്യാപ്റ്റൻ രാഹുലിനെ ബ്രാഡ് ഇവാൻസ് ക്ലീൻ ബൗൾഡ് ആക്കുകയായിരുന്നു, പിന്നാലെ 40 റൺസ് എടുത്ത ശിഖർ ധവാനെയും ഇവാൻസ് വില്യംസിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു,

മത്സരത്തിൽ  ധവാൻ ധരിച്ചത് ശാർദുൽ താക്കൂറിന്റെ 54ആം നമ്പർ ജേഴ്‌സി ആയിരുന്നു, ജേഴ്‌സിയിൽ താക്കൂറിന്റെ പേരു സ്റ്റിക്കർ വെച്ച് മറക്കുന്നതായും വീഡിയോയിൽ കാണാം, പിന്നീട് ധവാൻ ഔട്ട്‌ ആയി ഡ്രെസ്സിങ് റൂമിൽ എത്തിയതിനു ശേഷം കാണികളിൽ ഒരാൾ രസകരമായ ഒരു പ്ലക്കാർഡുമായി പ്രത്യക്ഷപ്പെട്ടത് ഡ്രസ്സിംഗ് റൂമിൽ ചിരി പടർത്തി, ഇത്തരം സംഭവങ്ങളോട് രസകരമായി പ്രതികരിക്കുന്ന ശീലമുള്ള ധവാൻ, തന്റെ ടീ ഷർട്ട്‌ ഊരുന്നതായി കാണിച്ചത് കാണികളിലും ഡ്രസ്സിംഗ് റൂമിലും ചിരി പടർത്തി.വീഡിയോ കാണാം :

Categories
Uncategorized

സ്റ്റമ്പ് പോണ പോക്ക് കണ്ടിട്ട് ഇന്ത്യ കരുതി ഇരിക്കുന്നത് നല്ലത് ആണെന്ന് തോന്നുന്നു !വിക്കറ്റ് വിഡിയോ കാണാം

ഈ മാസം അവസാനം ആരംഭിക്കുന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ പാക്കിസ്ഥാൻ ഇറങ്ങുന്നത് പരിക്കേറ്റ തങ്ങളുടെ ഒന്നാം നമ്പർ പേസർ ഷഹീൻ ഷാ അഫ്രീദി ഇല്ലാതെയാണ്. കാൽമുട്ടിന് ഏറ്റ പരുക്ക് പൂർണമായി ഭേദമാകാൻ കുറഞ്ഞത് നാല് മുതൽ ആറ് ആഴ്ച വരെ വിശ്രമം വേണ്ടിവരുമെന്ന് ഡോക്ടർമാർ അറിയിച്ചതോടെയാണ് താരത്തിന് ഏഷ്യ കപ്പ് മത്സരങ്ങൾ മുഴുവനായും നഷ്ടമാകും എന്ന് വ്യക്തമായത്.

ഇന്ത്യൻ ടോപ് ഓർഡർ താരങ്ങൾക്ക് അഫ്രീദിയുടെ അഭാവം വളരെ അധികം ആശ്വാസം നൽകുമെന്ന പ്രസ്താവനയുമായി മുൻ പാകിസ്താൻ താരം വഖാർ യൂനിസ് രംഗത്തെത്തിയിരുന്നു. കാരണം എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കഴിഞ്ഞ വർഷം നടന്ന ട്വന്റി ട്വന്റി ലോകകപ്പ് മത്സരത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ അഫ്രീദിയുടെ ഇടം കൈ സ്വിംഗ് ബോളിങ്ങിനു മുന്നിൽ ഇന്ത്യൻ ടോപ് ഓർഡർ മുട്ടുമടക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. മത്സരത്തിൽ പാകിസ്ഥാൻ 10 വിക്കറ്റിന് വിജയിക്കുകയും ചെയ്തു.

ഓഗസ്റ്റ് 28 ന്‌ വീണ്ടും ഒരിക്കൽ കൂടി ഇരുടീമുകളും ഏറ്റുമുട്ടുമ്പോൾ എങ്ങനെ അദ്ദേഹത്തിന്റെ പന്തുകളെ അതിജീവിക്കാം എന്ന ചിന്തയായിരുന്നു ടീം ഇന്ത്യക്ക്. അഫ്രീദി കളിക്കുകയില്ല എന്ന് വ്യക്തമായി, എന്നാലിപ്പോൾ പുതിയ ഒരു താരോദയം ഉണ്ടായിരിക്കുകയാണ് പാകിസ്താൻ ടീമിൽ. 19 വയസ്സുമാത്രം പ്രായമുള്ള നസീം ഷാ എന്നു പേരായ യുവതാരം. ഇന്ത്യ ഒന്ന് കരുതിയിരിക്കണം അദ്ദേഹത്തെ.

വളരെ ചെറു പ്രായത്തിൽ തന്നെ (16 വയസ്സിൽ) പാകിസ്താൻ ടെസ്റ്റ് ടീമിൽ അരങ്ങേറ്റം കുറിച്ച ഈ വലംകയ്യൻ പേസർ വരാനിരിക്കുന്ന ഏഷ്യ കപ്പിൽ പാക്കിസ്ഥാന്റെ തുറുപ്പുചീട്ട്‌ ആകാനുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ട്. ഏഷ്യ കപ്പ് ട്വന്റി ട്വന്റി ഫോർമാറ്റിൽ ആണെങ്കിലും ഇതുവരെ അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കാൻ അവസരം ലഭിച്ചിട്ടില്ല നസീമിന്.

2019ൽ പതിനാറാം വയസ്സിൽ ഓസ്ട്രേലിയക്ക് എതിരെ ആയിരുന്നു ടെസ്റ്റ് അരങ്ങേറ്റം. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും പ്രായംകുറഞ്ഞ ഒൻപതാമത്തെ അരങ്ങേറ്റക്കാരൻ. 2019 ഡിസംബറിൽ ശ്രീലങ്ക ടെസ്റ്റിൽ അഞ്ച് വിക്കറ്റ് പ്രകടനം നടത്തി ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ അഞ്ച് വിക്കറ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരവും ആദ്യത്തെ പേസ് ബോളറുമായി. 2020 ഫെബ്രുവരിയിൽ ബംഗ്ലാദേശിന് എതിരെ ഹാട്രിക് നേടിയ നസീം ഷാ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഹാട്രിക് നേട്ടത്തിന് ഉടമയായി.

ഇപ്പോൾ നടന്നുകൊണ്ടിരുന്ന നെതർലൻഡ്സ് ഏകദിന പരമ്പരയിൽ വച്ചാണ് തന്റെ ഏകദിന അരങ്ങേറ്റം താരം കുറിച്ചത്. വളരെ മികച്ച രീതിയിൽ പന്തെറിഞ്ഞു ശ്രദ്ധ നേടിയ അദ്ദേഹം പാകിസ്താന്റെ ഏഷ്യ കപ്പ് സ്ക്വാഡിലും ഉണ്ട്. പാകിസ്താൻ 9 റൺസിന്‌ വിജയിച്ച അവസാന ഏകദിനത്തിൽ 10 ഓവറിൽ വെറും 33 റൺസ് വഴങ്ങി തന്റെ മൂന്നാം മത്സരത്തിൽ തന്നെ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന പേസറായി അദ്ദേഹം മാറി. മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹം തന്നെയാണ്. ആദ്യ മത്സരത്തിൽ മൂന്നും രണ്ടാം മത്സരത്തിൽ രണ്ടും വിക്കറ്റുകൾ വീഴ്ത്തി നല്ല സ്ഥിരതയോടെയാണ് പന്തെറിഞ്ഞത്.

സ്റ്റമ്പ് പോണ പോക്ക് കണ്ടിട്ട് ഇന്ത്യ കരുതി ഇരിക്കുന്നത് നല്ലത് ആണെന്ന് തോന്നുന്നു !വീഡിയോ കാണാം

https://twitter.com/Musskkaan/status/1560202427126935555?t=rzzzmVJn4FuFYUGT7cOyLQ&s=19
https://twitter.com/cricket82182592/status/1561411225275154432?t=n6J5DVlioMKJtgTbNnT0fQ&s=19
Categories
Uncategorized

വേദനിപ്പിച്ചവന് ബാറ്റ് കൊണ്ട് മറുപടി, കിട്ടിയത് അപ്പോ തന്നെ തിരിച്ച് കൊടുക്കുന്നതാ മലയാളിക്ക് ശീലം :വീഡിയോ കാണാം

ഇന്ത്യയും സിംബാബ് വെയുമായുള്ള രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് 5 വിക്കറ്റ് ജയം, ജയത്തോടെ 3 മത്സരങ്ങളടങ്ങിയ പരമ്പര 1 മത്സരം ശേഷിക്കെ 2-0 നു ഇന്ത്യ സ്വന്തമാക്കി.

വിക്കറ്റ് കീപ്പിങ്ങിൽ 3 ക്യാച്ചും ഒരു റൺ ഔട്ടും, കൂടാതെ ബാറ്റിനിറങ്ങിയപ്പോൾ 39 പന്തിൽ 3 ഫോറും 4 കൂറ്റൻ സിക്സറും അടക്കം പുറത്താകാതെ 43* നേടി സഞ്ജു സാംസൺ മത്സരം അവിസ്മരണീയമാക്കി, പതുക്കെ തുടങ്ങിയ സഞ്ജു ക്രീസിൽ നിലയുറപ്പിച്ച ശേഷം തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് വീശിയപ്പോൾ ഇന്ത്യ ലക്ഷ്യത്തിലെത്തുകയായിരുന്നു, 97/4 എന്ന നിലയിൽ ഇന്ത്യ പതറിയപ്പോഴാണ് സഞ്ജു ക്രീസിൽ എത്തിയത്, പിന്നീട് ദീപക് ഹൂഡയുമായി ചേർന്ന് 56 റൺസിന്റെ കൂട്ട്കെട്ടുണ്ടാക്കി ഇന്ത്യയെ വിജയത്തിലെത്തിക്കാനും സഞ്ജുവിന് സാധിച്ചു.

ഫിനിഷിങ് വീഡിയോ :

https://twitter.com/cricket82182592/status/1561004669618384897?t=UCow5vjko4LEiHKY6JAdRw&s=19

പതിനേഴാം ഓവറിൽ ചിവാൻഗയുടെ ഹൈ ഫുൾടോസ്സ് സഞ്ജുവിന്റെ കൈയിൽ പതിച്ചെങ്കിലും ഭാഗ്യവശാൽ താരത്തിനു പരിക്കൊന്നും പറ്റിയില്ല പക്ഷെ  ഫ്രീ ഹിറ്റ് കിട്ടിയ അടുത്ത ബോളിൽ ലോങ്ങിലേക്ക് ഫോർ പായിച്ചാണ് തന്നെ വേദനിപ്പിച്ച ബോളർക്ക്‌ സഞ്ജു മറുപടി കൊടുത്തത് വില്യംസിനെതിരെ ക്രീസ് വിട്ട് ഇറങ്ങി ലോങ്ങ്‌ ഓഫിലേക്ക് പായിച്ച സിക്സറും അതി മനോഹരം ആയിരുന്നു, ലോങ്ങ്‌ ഓണിൽ മഹേന്ദ്രസിംഗ് ധോണിയെ ഓർമിപ്പിക്കുന്ന ഒരു കൂറ്റൻ സിക്സർ അടിച്ചാണ് സഞ്ജു കളി ജയിപ്പിച്ചതും. വിക്കറ്റ് കീപ്പിങ്ങിലും ബാറ്റ് കൊണ്ടും തിളങ്ങിയ സഞ്ജു കളിയിലെ താരമായി തിരഞ്ഞടുക്കപ്പെട്ടു.

ആദ്യ ബോൾ തൊട്ട് ആക്രമിച്ചു കളിച്ചും അലക്ഷ്യമായി കൂറ്റനടികൾക്ക് മുതിരുകയും ചെയ്ത് അനാവശ്യമായി വിക്കറ്റ് വലിച്ചെറിയുന്ന സഞ്ജുവിൽ നിന്ന് ഇപ്പോൾ താരം വളരെ പക്വതയോടെയാണ് ഓരോ മത്സരത്തിലും കളിക്കുന്നത്, മത്സരത്തിന്റെ സാഹചര്യത്തിനനുസരിച്ച് സിംഗിളുകൾ എടുത്തും മോശം പന്തുകളെ ബൗണ്ടറികൾ പായിച്ചും, അന്താരാഷ്ട്ര മത്സരങ്ങളിൽ അരങ്ങേറിയ സമയത്തെ സഞ്ജു സാംസണിൽ നിന്ന് അദ്ദേഹം വളരെയധികം മാറിയിരിക്കുന്നു, ഈ മാറ്റം ഇന്ത്യൻ ടീമിൽ സ്ഥിര സാന്നിധ്യമാകാൻ താരത്തെ സഹായിക്കും എന്ന കാര്യത്തിൽ തർക്കമില്ല.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ  കെ. എൽ. രാഹുൽ ബോളിങ്ങ്  തിരഞ്ഞെടുക്കുകയായിരുന്നു, പരിക്കിന്റെ പിടിയിൽ ആയി ഏറെ കാലത്തിനു ശേഷം കഴിഞ്ഞ മത്സരത്തിൽ തിരിച്ചെത്തി മികച്ച രീതിയിൽ പന്തെറിഞ്ഞ ഇന്ത്യയുടെ ഫാസ്റ്റ് ബോളർ ദീപക് ചഹറിനു വീണ്ടും പരിക്കേറ്റത് ഇന്ത്യക്ക് തിരിച്ചടിയായി ചഹറിനു പകരം ശാർദുൽ താക്കൂർ ഇന്ത്യൻ നിരയിൽ ഇടം പിടിച്ചു.

ഇന്ത്യൻ ബോളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞപ്പോൾ സിബാബ് വെയുടെ ഓപ്പണിങ്ങ് ബാറ്റർമാർ റൺസ് കണ്ടെത്താൻ നന്നായി ബുദ്ധിമുട്ടി, ഒമ്പതാം ഓവറിൽ സിറാജ് കൈറ്റാനോയെ(7) പുറത്താക്കി കൊണ്ട് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു, ബാറ്റിൽ കൊണ്ട പന്ത് വലത് വശത്തേക്ക് ഡൈവ് ചെയ്ത് ഒറ്റക്കൈയിൽ ഒതുക്കുകയായിരുന്നു സഞ്ജു സാംസൺ, കമന്റേറ്റർമാർ താരത്തിന്റെ ഈ ക്യാച്ചിനെ ഏറെ പ്രസംസിച്ചു,സഞ്ജുവിന്റെ വിക്കറ്റ് കീപ്പിങ് പാടവം പലപ്പോഴും ഇന്ത്യക്ക് പല മത്സരങ്ങളിലും മുതൽക്കൂട്ട് ആകാറുണ്ട്, നിലവിലെ ഇന്ത്യൻ ടീമിലെ വിക്കറ്റ് കീപ്പർമാരിൽ ഏറ്റവും നന്നായി ആ ജോലി ചെയ്യുന്നത് സഞ്ജു ആണെന്ന് നിസംശയം പറയാനാകും, കഴിഞ്ഞ കുറേ മത്സരങ്ങളിലായി സഞ്ജു അത് തെളിയിച്ച് കൊണ്ടേയിരിക്കുകയാണ്.

പന്ത്രണ്ടാം ഓവറിൽ ശാർദുൽ താക്കൂർ ഇന്നസെന്റ് കൈയ്യയെയും (16) ചക്ബയെയും (2) പുറത്താക്കിക്കൊണ്ട് സിബാബ് വെയെ സമ്മർദ്ദത്തിലാക്കി, മാധവേരയെ (2) പ്രസിദ് കൃഷ്ണ സഞ്ജുവിന്റെ കൈകളിൽ എത്തിച്ചപ്പോൾ സിക്കന്ദർ റാസയെ  (16) കുൽദീപ് യാദവും വീഴ്ത്തിയപ്പോൾ 72/5 എന്ന നിലയിൽ സിബാബ് വെയുടെ മുൻനിര തകർന്നു.

സമ്മർദ്ദ ഘട്ടത്തിലും ആക്രമിച്ച് കളിച്ചു കൊണ്ട് സീൻ വില്യംസ് സിബാബ് വെക്ക് പ്രതീക്ഷ നൽകിയെങ്കിലും 42 റൺസ് എടുത്ത വില്യംസിനെ പാർട്ട്‌ ടൈം സ്പിന്നറായ ദീപക് ഹൂഡ വീഴ്ത്തി,
42 റൺസ് എടുത്ത വില്യംസ്സും, 39 റൺസ് എടുത്ത റയാൻ ബേൾ ഉം ആണ് സിബാബ് വെൻ സ്കോർ 161 ൽ എങ്കിലും എത്തിക്കാൻ സഹായിച്ചത്, ഇന്ത്യക്കായി ശാർദുൽ താക്കൂർ 3 വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക്‌ വേണ്ടി കഴിഞ്ഞ കളിയിൽ നിന്ന് വ്യത്യസ്തമായി ക്യാപ്റ്റൻ രാഹുൽ ധവാനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യാനെത്തി, പക്ഷെ 1 റൺസ് മാത്രം എടുത്ത രാഹുലിനെ വിക്ടർ നയൂച്ചി വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു, മൂന്നാമനായി ക്രീസിലെത്തിയ ശുഭ്മാൻ ഗിൽ കഴിഞ്ഞ മത്സരത്തിലെ ഫോം ആവർത്തിച്ച് മികച്ച രീതിയിൽ ബാറ്റ് ചെയ്തു, മറു വശത്ത് ശിഖർ ധവാനും ആക്രമിച്ച് കളിച്ചതോടെ ഇന്ത്യൻ സ്കോർ വേഗത്തിൽ ചലിച്ചു, പിന്നീട് വന്ന ഇഷാൻ കിഷൻ (6) നിരാശപ്പെടുത്തിയെങ്കിലും ദീപക് ഹൂഡയും (25)
സഞ്ജു സാംസണും (43*) ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു, അവസാന മത്സരം ഓഗസ്റ്റ് 22 നു നടക്കും.

വേദനിപ്പിച്ചവന് ബാറ്റ് കൊണ്ട് മറുപടി,വീഡിയോ കാണാം:

Categories
Uncategorized

സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു !ക്യാൻസർ ബാധിച്ച 6 വയസുകാരന് ,ഒപ്പിട്ട ബോൾ സമ്മാനിച്ചു സഞ്ജു ; വീഡിയോ കാണാം

സിംബാബ്‌വെ പര്യടനത്തിലെ രണ്ടാം മത്സരത്തിൽ മികച്ച ഓൾറൗണ്ട് പ്രകടനം കാഴ്ചവെച്ച് മലയാളി താരം സഞ്ജു വി സാംസൺ. ആദ്യം വിക്കറ്റിന് പിന്നിലും അതിനു ശേഷം ബാറ്റ് കൊണ്ടും ഒരുപോലെ തിളങ്ങിയ മത്സരത്തിൽ കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടതും സഞ്ജു തന്നെ ആയിരുന്നു.

162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 14 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 97 റൺസ് എടുത്ത് നിൽക്കുമ്പോഴാണ് ആറാമനായി സഞ്ജു ക്രീസിലേക്ക്‌ എത്തുന്നത്. ഒരു വിക്കറ്റ് കൂടി നഷ്ടമായാൽ ടീം പ്രതിസന്ധിയിൽ ആകുമെന്ന് കണക്കുകൂട്ടിയ സഞ്ജു സമചിത്തതയോടെയാണ് ബാറ്റ് വീശിയത്. ദീപക് ഹൂഡക്കൊപ്പം 56 റൺസിന്റെ നിർണായക കൂട്ടുകെട്ട് സൃഷ്ട്ടിച്ച സഞ്ജു വിജയിക്കാൻ 8 റൺസ് അവശേഷിക്കുമ്പോൾ ഹൂഡ പുറത്തായെങ്കിലും ഒരു സിക്സർ അടിച്ചാണ് കളി ഫിനിഷ് ചെയ്തത്. 39 പന്തിൽ നിന്നും നാല് സിക്സും മൂന്ന് ഫോറുമടക്കം 43 റൺസ് നേടി പുറത്താകാതെ നിന്നു.

മത്സരശേഷം ഒരു സിംബാബ്‌വെ കുരുന്നിന് മാച്ച് ബോൾ സൈൻ ചെയ്ത് നൽകി മാതൃകയായി സഞ്ജു. കാൻസർ ബാധിച്ച ആ കുരുന്നിനു അത് വളരെ അധികം സന്തോഷം നൽകിയിട്ടുണ്ടെന്നാണ് കമന്റേറ്റർമാർ പറഞ്ഞത്. ജന്മനാ ഉള്ള കണ്ണിന് കാൻസർ അസുഖം സർവൈവ് ചെയ്ത ആറു വയസ്സുകാരൻ തന്റെ അമ്മയുടെ കൂടെയാണ് എത്തിയത്. സഞ്ജുവിന്റെ കയ്യിൽ നിന്നും ഒപ്പിട്ട പന്ത് ലഭിച്ചപ്പോൾ ആ കുരുന്നിന്റെ സന്തോഷം കാണേണ്ടത് തന്നെയാണ്.

കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം നടന്ന അഭിമുഖത്തിൽ സംസാരിച്ച സഞ്ജു പിച്ചിൽ ഒരുപാട് നേരം ബാറ്റ് ചെയ്യാൻ സാധിക്കുന്നത് വളരെയധികം സന്തോഷം നൽകുന്ന കാര്യമാണെന്നും അത് സ്വന്തം രാജ്യത്തിന് വേണ്ടി കൂടി ആകുമ്പോൾ വീണ്ടും ഒരുപാട് സന്തോഷം നൽകുന്നുവെന്നും പറയുന്നു. മികച്ച വിക്കറ്റ് കീപിംഗ് നടത്തിയതിനെ അവതാരകൻ പ്രശംസിക്കുന്നു, അപ്പോഴും വളരെ വിനയത്തോടെ സഞ്ജു പറയുന്നത് ഞാൻ ഇന്ന് ഒരു സ്റ്റുമ്പിങ് ചാൻസ് മിസ്സ് ചെയ്തു എന്നാണ്. എല്ലാ ബോളർമാരും നന്നായി പന്തെറിഞ്ഞു എന്നും തനിക്ക് മികച്ച പ്രകടനം നടത്താൻ സാധിച്ചത് ബോളർമാരുടെ കൂടെ കഴിവ് കൊണ്ടാണെന്നും പറയുകയാണ് സഞ്ജു. ഇത്രയും എളിമയുള്ള ഒരു താരത്തെ വേറെ എവിടെയെങ്കിലും ഈ അടുത്ത കാലത്തൊന്നും കണ്ടതായി ഓർക്കുന്നില്ല.

https://twitter.com/PubgtrollsM/status/1561032991408680961?s=19
https://twitter.com/PubgtrollsM/status/1561018011716227072?t=hGa8eSl4PAFvYdsIRSTmPQ&s=19

നേരത്തെ ടോസ് നേടിയ ഇന്ത്യൻ നായകൻ കെ എൽ രാഹുൽ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽനിന്ന് ഒരു മാറ്റവുമായാണ് ടീം ഇന്ത്യ ഇറങ്ങിയത്. പേസർ ദീപക് ചഹറിന് പകരം ശർധൂൽ താക്കൂർ ഇറങ്ങി. ഒന്നാം ഏകദിനത്തിന്റെ തനിയാവർത്തനമാണ് ഈ മത്സരത്തിലും കണ്ടത്. പതിഞ്ഞ താളത്തിൽ തുടങ്ങി പിന്നീട് തുടരെ തുടരെ വിക്കറ്റുകൾ വീഴുന്ന അതേ കാഴ്ചയാണ് സിംബാബ്‌വെ ബാറ്റിങ്ങിൽ കണ്ടത്.

സിറാജ് എറിഞ്ഞ ഒൻപതാം ഓവറിന്റെ നാലാം പന്തിലാണ്‌ ആദ്യ വിക്കറ്റ് വീണത്. 32 പന്തിൽ 7 റൺസുമായി നിന്ന ഓപ്പണർ കൈതാനോയുടെ ബാറ്റിലുരസി വന്ന പന്ത് ഒരു മികച്ച ഡൈവിലൂടേ തന്റെ വലതുവശത്തേക്കു പറന്ന് ഒറ്റക്കയ്യിൽ എടുക്കുകയായിരുന്നു സഞ്ജു. ഇതുകൂടാതെ മറ്റ് രണ്ട് ക്യാച്ചുകൾ കൂടി എടുക്കുകയും ഒരു റൺഔട്ടിൽ പങ്കളിയാവുകയും ചെയ്തു സഞ്ജു.