Categories
Cricket India Video

വീണ്ടും പൊരുതി തോറ്റു അയർലൻഡ്; ആദ്യ 20-20 യിൽ ദക്ഷിണാഫ്രിക്കക്ക് വിജയം : ഹൈലൈറ്റ്സ് കാണാം

അയർലൻഡിന് എതിരായ പരമ്പരയിലെ ആദ്യ ട്വന്റി ട്വന്റി മത്സരത്തിൽ ജയിച്ച് കയറി പ്രോട്ടീസ്‌ ടീം. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തിൽ 21 റൺസിനായിരുന്നു അയർലൻഡ് അടിയറവ് പറഞ്ഞത്. രണ്ട് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ ദക്ഷിണാഫ്രിക്ക 1-0 ത്തിൻെറ ലീഡ് നേടി.

ബ്രിസ്റ്റോളിലെ ഗ്ലോസിസ്റ്റർഷയർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആകെ പിറന്നത് 401 റൺസാണ്. ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ കേശവ് മഹാരാജ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ട്വന്റി ട്വന്റി ക്യാപ്റ്റൻ ഡേവിഡ് മില്ലർ മത്സരത്തിനായി പൂർണ്ണ കായികക്ഷമത കൈവരിക്കാത്തത്കൊണ്ട് കേശവ് മഹാരാജ് ടീമിനെ നയിച്ചു.

സീനിയർ താരങ്ങളായ ഡീ കോക്കിനെയും വൻ ഡേർ ഡസ്സനെയും തുടക്കത്തിൽ തന്നെ നഷ്ടമായ അവർക്കുവേണ്ടി ഓപ്പണർ റിസ ഹെൻറിക്‌സും എയ്ഡൻ മാർക്രവും ചേർന്ന് മികച്ച ഒരു കൂട്ടുകെട്ട് പടുത്തുയർത്തി. 53 പന്തിൽ 74 റൺസ് എടുത്ത റീസ ഹെൻറിക്‌സ് ആണ് കളിയുടെ താരം. എയ്ഡെൻ മാർക്രം 27 പന്തിൽ 56 റൺസ് നേടി. പതിനാറാം ഓവറിൽ 157 റൺസ് എടുത്തു നിൽക്കെ അടുത്തടുത്ത പന്തുകളിൽ ഇരുവരും പുറത്തായി. പിന്നീട് വന്ന ഡ്വായീൻ പ്രടോരിയുസ്, യുവതാരം ട്രിസ്സ്ടൻ സ്റ്റുബ്ബ്‌സ്‌ എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങിലാണ് സ്കോർ 200 കടന്നത്. അയർലണ്ടിന്റെ ഗാരത് ഡിലാനി 2 വിക്കറ്റ് നേടി.

211 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡ് ടീമും മികച്ച പോരാട്ടവീര്യം ആണ് കാഴ്ചവെച്ചത്. ഓപ്പണർമാരായ പോൾ സ്‌റ്റർലിങ്ങും ക്യാപ്റ്റൻ ബാൽബർനിയും നന്നായി തുടങ്ങുകയും പിന്നീട് വൺ ഡൗണായി ഇറങ്ങിയ ലോർക്കൻ ടക്കർ അത് നിലനിർത്തുകയും ചെയ്തതോടെ അയർലൻഡ് പ്രതീക്ഷകൾ വാനോളം ഉയർന്നു. 38 പന്തിൽ നിന്ന് 5 സിക്സും 7 ബൗണ്ടറിയും അടക്കം 78 റൺസ് ആണ് ടക്കർ അടിച്ച് കൂട്ടിയത്.

Heighlights :

പക്ഷേ പിന്നീട് വന്ന താരങ്ങൾ സിംഗിൾ ഡിജിറ്റ് സ്കോറിൽ പുറത്തായപ്പോൾ ദക്ഷിണാഫ്രിക്ക വിജയം ഉറപ്പിച്ചു. എങ്കിലും അവസാന ഓവറുകളിൽ ആളിക്കത്തിയ ജോർജ് ഡോക്ക്‌റെൽ അയർലൻഡിനെ കളിയിൽ നിലനിർത്താൻ സഹായിച്ചു. 28 പന്തുകളിൽ നിന്നും 43 റൺസ് നേടി അദ്ദേഹം പുറത്തായി. അതോടെ അയർലണ്ടിന്റെ പ്രതീക്ഷകൾ അസ്തമിച്ചു. ദക്ഷിണാഫ്രിക്കക്കായി നായകൻ കേശവ് മഹാരാജ്, വെയ്ൻ പാർനൽ, ഷംസി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

സമീപകാലത്ത് നടന്ന മത്സരങ്ങളിൽ അയർലൻഡ് ടീം മികച്ച പ്രകടനം ആണ് കാഴ്ചവെക്കുന്നത്. മുൻനിര ടീമുകൾക്ക് എതിരെ നിസ്സാരമായി കീഴടങ്ങാതെ കഴിവിന്റെ പരമാവധി പോരാട്ടവീര്യം കാഴ്ചവെച്ച് കളിക്കുന്ന അയർലൻഡ് ടീമിന്റെ ഉയർച്ചയിൽ എല്ലാവരും സന്തോഷവാൻമാരാണ്. നേരത്തെ ഇന്ത്യയുമായി നടന്ന രണ്ടാം ട്വന്റി ട്വന്റി മത്സരത്തിൽ വെറും നാല് റൺസ് വ്യത്യാസത്തിലാണ് അയർലൻഡ് പരാജയപ്പെട്ടത്. പിന്നീട് ന്യൂസീലണ്ട് ഏകദിന പരമ്പരയിൽ ആദ്യ മത്സരത്തിൽ ഒരു വിക്കറ്റിനും രണ്ടാം മത്സരത്തിൽ മൂന്ന് വിക്കറ്റിനുമാണ് അവർ തോൽവി സമ്മതിച്ചത്. മൂന്നാം മത്സരത്തിൽ ചയ്‌സ് ചെയ്ത അവർ പരാജയപ്പെട്ടത് കേവലം ഒരു റണ്ണിനാണ്!!!

Categories
Cricket Malayalam Video

കളി കഴിഞ്ഞു ബസ്സ് പോയി ,പക്ഷേ സഞ്ജു മാത്രം ഗ്രൗണ്ടിൽ പ്രാക്ടീസ് ചെയ്യുന്നു ; വിഡിയോ വൈറൽ

പരിശീലനം കഴിഞ്ഞ് ടീം അംഗങ്ങളെല്ലാം താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങിയിട്ടും ടീം സ്റ്റാഫിനൊപ്പം പരിശീലനം തുടരുന്ന സഞ്ജു സാംസന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്, ഒരു മാധ്യമ പ്രവർത്തകൻ ആണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്,

വിൻഡീസിനെതിരായ ട്വന്റി-20 പരമ്പരയിൽ കെ.എൽ രാഹുലിന് പകരക്കാൻ ആയിട്ട് അവസാന നിമിഷം ആണ് സഞ്ജുവിനെ സ്ക്വാഡിൽ ഉൾപ്പെടുത്തിയത് പക്ഷെ 3 മത്സരങ്ങൾ പിന്നിട്ടപ്പോഴും പ്ലെയിങ് ഇലവനിൽ താരത്തിനു ഇത് വരെ അവസരം കിട്ടിയിട്ടില്ല, ഒട്ടും ഫോമിൽ അല്ലാത്ത ശ്രേയസ് അയ്യർക്ക് പകരം നാലാം ട്വന്റി-20 മത്സരത്തിൽ സഞ്ജുവിന് അവസരം ലഭിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ,

0, 10, 24, എന്നിങ്ങനെയാണ് ആദ്യത്തെ 3 മത്സരങ്ങളിൽ ശ്രേയസ്സിന്റെ സ്കോർ, 100 നു താഴെയാണ് എല്ലാ മത്സരങ്ങളിലും താരത്തിന്റെ സ്ട്രൈക്ക് റേറ്റ്, വിൻഡീസ് ഫാസ്റ്റ് ബോളർമാരെ നേരിടാൻ നന്നായി ബുദ്ധിമുട്ടുന്നത് 3 മത്സരങ്ങളിലും പ്രകടമായതാണ്, ബൗൺസ് ഉള്ള വിദേശ പിച്ചുകളിൽ ശ്രേയസ്സ് അയ്യർ  ദൗർബല്യം  പ്രകടപ്പിക്കുന്നത് പല മത്സരങ്ങളിലും കണ്ടിട്ടുള്ളതാണ്, ഫോമിൽ അല്ലാത്ത താരത്തിനു പകരം ട്വന്റി-20 യിൽ സഞ്ജുവിനോ ഇഷാൻ കിഷനോ അവസരം നൽകണം എന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബോളർ വെങ്കിട്ടേഷ് പ്രസാദ് അഭിപ്രായപ്പെട്ടിരുന്നു.

2015 ൽ സിബാബ് വെക്കെതിരെ ഹരാരെയിൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ സഞ്ജുവിന് 7 വർഷത്തിനിടയിൽ 14 ട്വന്റി-20 മത്സരങ്ങളും 4 ഏകദിന മത്സരങ്ങളിലും മാത്രമാണ് കളിക്കാൻ അവസരം കിട്ടിയത്, പലപ്പോഴും സ്‌ക്വാഡിൽ ഉൾപ്പെട്ടിട്ടും പ്ലെയിങ് ഇലവനിൽ താരത്തിന് അവസരം നൽകിയില്ല ഫോമിൽ അല്ലാത്ത മറ്റ് പല താരങ്ങൾക്കും തുടർച്ചയായി കളിക്കാൻ അവസരം ലഭിക്കുന്നിടത്താണ് സഞ്ജുവിനോടുള്ള ഈ അവഗണന എന്നതാണ് വിരോധാഭാസം.

സഞ്ജു മാത്രം ഗ്രൗണ്ടിൽ പ്രാക്ടീസ് ചെയ്യുന്നു ; വിഡിയോ

ഓസ്ട്രേലിയയിൽ നടക്കുന്ന വരാനിരിക്കുന്ന ട്വന്റി-20 ലോകകപ്പിൽ പേസും ബൗൺസുമുള്ള അവിടുത്തെ പിച്ചുകളിൽ മറ്റ് കളിക്കാരെക്കാൾ നന്നായി സഞ്ജുവിന് തിളങ്ങാൻ കഴിയുമെന്ന് മുൻ ഇന്ത്യൻ കോച്ചും കളിക്കാരനുമായ രവി ശാസ്ത്രി ഈയിടെ അഭിപ്രായപ്പെട്ടിരുന്നു, വലിപ്പമേറിയ ഓസ്ട്രേലിയൻ ഗ്രൗണ്ടുകളിൽ പേസും ബൗൺസും ഉള്ള അവിടുത്തെ പിച്ചുകളിൽ തുടർച്ചയായി ഇത്തരം സാഹചര്യങ്ങളിൽ പരാജയപ്പെടുന്ന ശ്രേയസ്സ് അയ്യറെക്കാൾ എന്ത് കൊണ്ടും സഞ്ജുവിന് ആണ് തിളങ്ങാനാവുക.

Written By: അഖിൽ വി. പി. വള്ളിക്കാട്.

Categories
Cricket Latest News Malayalam Video

ഇത് നമ്മുടെ എബിഡി! വീണ്ടും 360° ഷോട്ടുകളുമായി സൂര്യ , എല്ലാ ഷോട്ടുകളുടെയും ഫുൾ വിഡിയോ ഒറ്റ നോട്ടത്തിൽ ,

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിൽ ഉള്ള മൂന്നാം T20 മത്സരത്തിൽ ഇന്ത്യക്ക് ഏഴു വിക്കറ്റ് ജയം.ഓപ്പണിംഗ് ഇറങ്ങിയ സൂര്യ കുമാറിൻ്റെ 76 റൺസിൻ്റെ പിൻബലത്തിൽ ആണ് ഇന്ത്യ ഈ ജയം സ്വന്തമാക്കിയത്. ഇതോട് കൂടി 2-1 എന്ന നിലയിൽ ഇന്ത്യ ആണ് ഇപ്പൊൾ മുന്നിട്ട് നിൽക്കുന്നത്.

വിൻഡീസ് ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ മികച്ച തുടക്കം ആയിരുന്നു രോഹിത് ശർമയും സൂര്യയും നൽകിയത്. ആദ്യ ഓവർ എറിഞ്ഞ ഒബെട്‌ മക്കോയ്‌ സൂര്യകുമാർ യാദവിനെതിരേ രണ്ട് ബൗണ്ടറി വഴങ്ങി. അൽസാരി ജോസഫ് ആണ് രണ്ടാം ഓവർ എറിയാൻ എത്തിയത്. ആദ്യ പന്തിൽ സിക്‌സറും മൂന്നാം പന്തിൽ ബൗണ്ടറിയും നേടിയാണ് രോഹിത് അൽസാരിയെ സ്വാഗതം ചെയ്തത്.

പിന്നീട് നാലാം പന്ത് ഏറിഞ്ഞതിന് ശേഷം എന്തോ അസ്വസ്ഥത തോന്നിയ രോഹിത് ഫിസിയോയെ സഹായത്തിനായി വിളിപ്പിച്ചു. ഒരുപാട് നേരത്തെ ചർച്ചകൾക്ക് ഒടുവിൽ താരം മൈതാനത്ത് നിന്ന് മടങ്ങാൻ തീരുമാനിച്ചു.

ശേഷം വന്ന ശ്രേയസ് അയ്യർ സൂര്യ കുമാറിന് കൂട്ടായി നിന്ന് 27 പന്തിൽ നിന്ന് 24 റൺസ് എടുത്തു .
ഹർധിക് പാണ്ട്യക്ക് വേണ്ട രീതിയിൽ തിളങ്ങാൻ ആയില്ല ,6 പന്തിൽ നിന്ന് 4 റൺസ് മാത്രം ആണ് താരത്തിന് നേടാൻ ആയത്.

ഇന്ത്യന്‍ സ്കോര്‍ 135 ആയപ്പോഴാണ് സൂര്യകുമാര്‍ മടങ്ങിയത്. അപ്പോഴേക്കും ഇന്ത്യ വിജയ തീരം അടുത്തിരുന്നു. 26 ബോളിൽ നിന്ന് 33 റൺസ് എടുത്ത പന്ത് ആണ് ഇന്ത്യക്ക് വേണ്ടി ഫിനിഷർ റോൾ ഏറ്റെടുത്തത്.ഇന്ത്യക്ക് വേണ്ടി ഹൂഡ 7 ബോളിൽ 10 റൺസ് എടുത്തു.വെസ്റ്റ് ഇൻഡീസിന് വേണ്ടി ഡൊമിനിക് , ഹോൾഡർ, ഹോസൈൻ ,എന്നിവർ ഓരോ വിക്കറ്റുകൾ സ്വന്തമാക്കി .

44 പന്തിൽ എന്ന് 8 ഫോറുകളും 4 സിക്സുകളും ഉൾപ്പെടെ ആണ് സൂര്യ 76 റൺസ് നേടിയത്.ഇതിൽ മനോഹരമായ ഒരുപാട് ഷോട്ടുകളും ഉണ്ടായിരുന്നു.

ഇന്ത്യയുടെ ഡിവില്ലെയ്സ് എന്നാണ് ആരാധകര് സൂര്യയെ വിശേഷിപ്പിക്കുന്നത്. ഇതിനോട് 100 % നീതി പുലർത്തുന്ന രീതിയിൽ ഉള്ള ഷോട്ടുകൾ ആയിരുന്നു സൂര്യ കഴിഞ്ഞ കളിയിൽ കാഴ്ച വെച്ചത്. സൂര്യയുടെ എല്ലാ ഷോട്ടുകളുടെയും വിഡിയോ കാണാം.

നേരത്തെ ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 35 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് നേടിയ ഭുവനേശ്വർ കുമാർ മികച്ചു നിന്നു. അർഷ്ദീപ്‌ സിംഗും ഹാർദിക് പണ്ട്യയും ഒരു വിക്കറ്റ് വീതം നേടി. 50 പന്തിൽ 73 റൺസ് നേടിയ കൈൽ മെയേഴ്സ് വിൻഡീസ് സ്കോർ 20 ഓവറിൽ 164 റൺസ് എടുക്കാൻ നിർണായകമായ സംഭാവന ചെയ്തു.

Categories
Cricket India Latest News Video

ഇന്ത്യക്ക് വൻ തിരിച്ചടി ! കളി പൂർത്തി ആക്കാൻ പറ്റാതെ കളം വിട്ടു രോഹിത് ,അപ്രതീക്ഷിതമായി രോഹിത് ശർമ്മയ്ക്ക് പരുക്ക് :വിഡിയോ കാണാം

ഇന്ത്യ – വെസ്റ്റിൻഡീസ് മൂന്നാം ട്വന്റി ട്വന്റി മത്സരത്തിന്റെ ഇടയിൽ പരിക്ക് പറ്റി മൈതാനത്ത് നിന്ന് പുറത്തേക്ക് മടങ്ങി ഇന്ത്യൻ നായകൻ രോഹിത് ശർമ. പരിക്കിന്റെ കാരണം വ്യക്തമല്ല. കളിക്കളത്തിൽ നിന്ന് മടങ്ങുന്ന വഴി അദ്ദേഹം കൈ കൊണ്ട് പുറം ഭാഗത്ത് പിടിച്ചിരിക്കുന്നത് കാണാൻ സാധിച്ചു.

വിൻഡീസ് ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ മികച്ച തുടക്കം കുറിച്ചു. ആദ്യ ഓവർ എറിഞ്ഞ ഒബെട്‌ മക്കോയ്‌ സൂര്യകുമാർ യാദവിനെതിരേ രണ്ട് ബൗണ്ടറി വഴങ്ങി. അൽസാരി ജോസഫ് ആണ് രണ്ടാം ഓവർ എറിയാൻ എത്തിയത്. ആദ്യ പന്തിൽ സിക്‌സറും മൂന്നാം പന്തിൽ ബൗണ്ടറിയും നേടിയാണ് രോഹിത് അൽസാരിയെ സ്വാഗതം ചെയ്തത്.

പിന്നീട് നാലാം പന്ത് ഏറിഞ്ഞതിന് ശേഷം എന്തോ അസ്വസ്ഥത തോന്നിയ രോഹിത് ഫിസിയോയെ സഹായത്തിനായി വിളിപ്പിച്ചു. ഒരുപാട് നേരത്തെ ചർച്ചകൾക്ക് ഒടുവിൽ താരം മൈതാനത്ത് നിന്ന് മടങ്ങാൻ തീരുമാനിച്ചു. അതോടെ ശ്രേയസ് അയ്യർ കളത്തിലിറങ്ങി.

നാലാം പന്തിൽ സ്റ്റെപ്പ് ഔട്ട് ചെയ്ത് ബൗണ്ടറി നേടിയ ശ്രമത്തിൽ പുറം ഭാഗത്ത് എന്തെങ്കിലും പ്രശ്നം സംഭവിച്ചു എന്ന് വേണമെങ്കിൽ കരുതാം. പരുക്ക് ഗുരുതരം ഉള്ളതാണോ എന്ന് ഇപ്പൊൾ പറയാൻ കഴിയില്ല. വലിയ കുഴപ്പങ്ങൾ വരാതിരിക്കട്ടെ എന്നു പ്രാർത്ഥിക്കാം.

നേരത്തെ ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 35 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് നേടിയ ഭുവനേശ്വർ കുമാർ മികച്ചു നിന്നു. അർഷ്ദീപ്‌ സിംഗും ഹാർദിക് പണ്ട്യയും ഒരു വിക്കറ്റ് വീതം നേടി. 50 പന്തിൽ 73 റൺസ് നേടിയ കൈൽ മെയേഴ്സ് വിൻഡീസ് സ്കോർ 20 ഓവറിൽ 164 റൺസ് എടുക്കാൻ നിർണായകമായ സംഭാവന ചെയ്തു.

ഇരു ടീമുകളും ഓരോ മത്സരം ജയിച്ച് പരമ്പര 1-1 സമനിലയിലാണ്. ആദ്യ മത്സരത്തിൽ 68 റൺസിനായിരുന്നു ഇന്ത്യയുടെ ആധികാരിക വിജയം. രണ്ടാം മത്സരത്തിൽ 4 വിക്കറ്റിന് ഇന്ത്യയെ കീഴടക്കി വിൻഡീസ് പരമ്പരയിൽ ഒപ്പമെത്തി. ഇന്നത്തെ മത്സരം ഇരു ടീമുകൾക്കും ലീഡ് നേടാൻ നിർണായകമായ അവസരമാണ്.

അപ്രതീക്ഷിതമായി രോഹിത് ശർമ്മയ്ക്ക് പരുക്ക്; റിട്ടയേർഡ് ഹർട്ട് വിഡിയോ കാണാം :

https://twitter.com/trollcricketmly/status/1554541119047774209?t=NA2vD28miCTodrr7-aqaHQ&s=19
Categories
Cricket Malayalam Video

ഇതിനേക്കാൾ നല്ലത് സഞ്ജു ആയിരുന്നു ! സ്റ്റമ്പിന് പിറകിൽ മണ്ടൻ തീരുമാനവുമായി പന്ത് : വിഡിയോ കാണാം

വെസ്റ്റിൻഡീസും ഇന്ത്യയുമായുള്ള മൂന്നാം ട്വന്റി-20 മത്സരത്തിൽ ടോസ്സ് നേടിയ ഇന്ത്യ വിൻഡീസിനെ ബാറ്റിങ്ങിനു അയക്കുകയായിരുന്നു, ഇന്ത്യൻ നിരയിൽ രവീന്ദ്ര ജഡേജയ്ക്ക് പകരം ദീപക് ഹൂഡ ടീമിലെത്തി, ഒഡേൻ സ്മിത്തിനു പകരം ഡോമിനിക് ഡ്രാക്സ് വിൻഡീസ് നിരയിൽ ഇടം പിടിച്ചു, 5 മത്സരങ്ങളുള്ള പരമ്പരയിൽ 1-1 എന്ന നിലയിലാണ് ഇപ്പോൾ ഇരു ടീമും, ഇന്നത്തെ മത്സരം അത് കൊണ്ട് തന്നെ ഇരു ടീമുകൾക്കും നിർണായകമാണ്,

നാലാം ഓവറിൽ ഭുവനേശ്വർ കുമാറിന്റെ ബോളിൽ കാൾ മേയേർസിനെതിരെ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് DRS (Decision review system) കൊടുത്തത് ഇന്ത്യക്ക് നഷ്ടമായി, ബാറ്റിൽ ടച്ച്‌ ചെയ്‌തെന്ന് ഉറപ്പിച്ച റിഷഭ് പന്തിന്റെ അനുമാനത്തിന് മുന്നിൽ നായകൻ രോഹിത് ശർമയ്ക്ക് വേറെ വഴികൾ ഇല്ലായിരുന്നു, പക്ഷെ തേർഡ് അമ്പയറുടെ വിധി റിഷഭ് പന്തിന്റെ അനുമാനത്തിന് എതിരായിരുന്നു,

മഹേന്ദ്ര സിംഗ് ധോണിയുടെ വിരമിക്കലിനു ശേഷം നല്ലൊരു വിക്കറ്റ് കീപ്പർക്ക്‌ വേണ്ടിയുള്ള ഇന്ത്യയുടെ അന്വേഷണം എത്തി നിന്നത് സാഹ, റിഷഭ് പന്ത്, ദിനേശ് കാർത്തിക്, ഇഷാൻ കിഷൻ, സഞ്ജു സാംസൺ എന്നിവരിൽ ആയിരുന്നു, ഇവരെ മാറി  മാറി പരീക്ഷിച്ചതിൽ നിന്നും ഏറ്റവും നന്നായി വിക്കറ്റ് കീപ്പിങ് ജോലികൾ ചെയ്യാൻ പ്രാപ്തൻ ദിനേശ് കാർത്തിക്കും, സഞ്ജു സാംസണും ആണെന്ന് നിസംശയം പറയാനാകും, പല മത്സരങ്ങളിലും ഇരുവരും അത് തെളിയിച്ചിട്ടുള്ളതാണ്,

ധോണിയുടെ നിഴലിൽ ആയി പോയ താരമാണ് കാർത്തിക് പക്ഷെ പിന്നീട് കിട്ടിയ അവസരങ്ങളിലെല്ലാം താരം തന്റെ കഴിവ് ക്രിക്കറ്റ്‌ ലോകത്തിനു മുന്നിൽ കാഴ്ച വെച്ചിട്ടുള്ളതാണ്, വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ സഞ്ജു സാംസൺ അത്ര മനോഹരമായാണ് വിക്കറ്റ് കീപ്പിങ് ചെയ്തത്, മത്സരത്തിന്റെ നിർണായക ഘട്ടങ്ങളിലെ സേവ് ഒക്കെ അത്രമേൽ പ്രാധാന്യമുള്ളതായിരുന്നു, ഇന്ത്യയുടെ സ്ഥിരം വിക്കറ്റ് കീപ്പർ സ്ഥാനത്തുള്ള റിഷഭ് പന്തിന്റെ പ്രകടനം പലപ്പോഴും ഒട്ടും പ്രതീക്ഷ നൽകുന്നതല്ല, വിക്കറ്റ് കീപ്പർ എന്ന നിലയിലുള്ള താരത്തിന്റെ പ്രകടനം കാർത്തിക്കിനും സഞ്ജുവിനും എത്രയോ താഴെയാണ്,

അർധസെഞ്ച്വറി നേടിയ ഓപ്പണർ കാൾ മേയേഴ്‌സിന്റെ ഇന്നിങ്ങിസിന്റെ കരുത്തിൽ വിൻഡീസ് 20 ഓവറിൽ 164/5 എന്ന സ്കോറിൽ എത്തുകയായിരുന്നു, 50 പന്തിൽ 8 ഫോറും 4 സിക്സും അടക്കം 73 റൺസ് ആണ് മേയേർസ് നേടിയത്, 2 വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വർ കുമാർ ഇന്ത്യൻ ബോളിങ് നിരയിൽ തിളങ്ങി.

റിവ്യൂ കളഞ്ഞു പന്ത് : വിഡിയോ കാണാം.

https://twitter.com/trollcricketmly/status/1554512225838059520?t=VLFPoJSJ2hOgVSuJ8mOzwQ&s=19
Categories
Malayalam Uncategorized Video

6 6 6 6 4 6 ഒരോവറിൽ 34 റൺസ് ! ബംഗാളികളെ അടിച്ചു കൊന്ന് സിംബാവെ താരം റയാൻ ബേൾ : വിഡിയോ കാണാം

ബംഗ്ലാദേശ് സിംബാബ്‌വെ ട്വന്റി ട്വന്റി പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ സിംബാബ്‌വെ താരം റയാൻ ബെളിന്റെ ബാറ്റിംഗ് വെടിക്കെട്ട്. ഒരു ഓവറിൽ അഞ്ച് സിക്‌സും ഒരു ബൗണ്ടറിയും അടക്കം താരം അടിച്ച് കൂട്ടിയത് 34 റൺസ്!

നേരത്തെ ടോസ് നേടിയ സിംബാബ്‌വെ ബാറ്റിംഗ് തെരഞ്ഞെടുത്തു. ടോപ് ഓർഡർ വൻ പരാജയമായ മത്സരത്തിൽ 13 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 67 റൺസ് എന്ന പരിതാപകരമായ അവസ്ഥയിൽ ആയിരുന്നു ആതിഥേയർ. എന്നാല്‍ പിന്നീട് കണ്ടത് റയാന്റെ ബാറ്റിംഗ് ക്ലാസ്സായിരുന്നു.

ഇടങ്കയ്യൻ സ്പിൻ ബോളർ നാസും അഹമ്മദ് എറിഞ്ഞ പതിനഞ്ചാം ഓവറിലാണ് അത്യന്തം നാടകീയ നിമിഷങ്ങൾ അരങ്ങേറിയത്. ആദ്യ നാലു പന്തുകളിലും സിക്സർ നേടിയ റയാൻ അഞ്ചാം പന്തും ഉയർത്തിയടിച്ചു എങ്കിലും അതിർത്തി വരയ്ക്ക്‌ തൊട്ട് മുന്നിൽ കുത്തി ബൗണ്ടറി കടന്നു. വെറും ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് ലോക റെക്കോർഡ് പ്രകടനത്തിന് ഒപ്പമെത്താൻ ലഭിച്ച അവസരം നഷ്ടമായത്. ആറാം പന്തിലും സിക്സ് തന്നെ ആയിരുന്നു. അങ്ങനെ ഒരു ഓവറിൽ ആകെ 34 റൺസ് പിറന്നു.

അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റ് ചരിത്രത്തിൽ ആകെ രണ്ട് തവണയാണ് ഒരു ഓവറിലെ ആറ് പന്തും സിക്സ് പിറന്നിരിക്കുന്നത്. 2007 വർഷത്തിൽ ആദ്യമായി ഈ നേട്ടം കൈവരിച്ചത് ഇന്ത്യൻ താരം യുവരാജ് സിംഗ് ആയിരുന്നു. സ്റ്റുവർട്ട് ബ്രോഡ് ആയിരുന്നു അന്ന് ബോളർ. 2021ൽ കീറോൺ പൊള്ളർഡും ഈ റെക്കോർഡ് പ്രകടനത്തിന് ഒപ്പമെത്തിയിരുന്നു. അന്ന് അഖില ധനഞ്ജയ ആയിരുന്നു ബോളർ. ഏകദിന ക്രിക്കറ്റിൽ ഒരു തവണ ഈ പ്രകടനം ഉണ്ടായിട്ടുണ്ട്. ദക്ഷിണ ആഫ്രിക്കൻ താരം ഹേർഷേൽ ഗിബ്സ് നെതർലൻഡ്സ് ലെഗ് സ്പിന്നർ ഡാൻ വാൻ ബഞ്ചിന് എതിരെ.

6 6 6 6 4 6 Video :

157 റൺസ് വിജയലക്ഷ്യം പിന്തുടർന്ന്‌ മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് 146 റൺസ് എടുക്കാ നേ കഴിഞ്ഞുള്ളൂ. ഇതോടെ 2-1 ന്‌ പരമ്പര സിംബാബ്‌വെ സ്വന്തമാക്കി. ചരിത്രത്തിൽ ആദ്യമായാണ് സിംബാബ്‌വെ ബംഗ്ലാദേശിന് എതിരെ ഒരു ട്വന്റി ട്വന്റി പരമ്പര വിജയിക്കുന്നത്. റയാൻ ബൾ കളിയിലെ കേമനായി. മൂന്ന് മത്സരങ്ങളിലും ബാറ്റ് കൊണ്ടും ബോൾ കൊണ്ടും തിളങ്ങിയ സിക്കാന്ദർ റാസയാണ് പരമ്പരയുടെ താരം.

Categories
Cricket Latest News Video

ഇന്ത്യ ജയിക്കും എന്ന് തോന്നിയ ഓവർ !പത്തൊമ്പതാം ഓവറിൽ ആഞ്ഞടിച്ച് അർഷ്ദീപ് സിംഗ് :വിഡിയോ കാണാം

ഇന്ത്യ വെസ്റ്റിൻഡീസ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ കിടിലൻ ഡെത്ത് ബോളിങ് പ്രകടനവുമായി ഇന്ത്യയുടെ
അർഷ്ദീപ് സിംഗ്. തന്റെ മൂന്നാമത്തെ മാത്രം രാജ്യാന്തര മത്സരം കളിക്കുന്ന താരം അവസാന ഓവറുകളിൽ പ്രകടിപ്പിച്ച പോരാട്ടവീര്യത്തിന് കൈയ്യടിക്കുകയാണ് ക്രിക്കറ്റ് ലോകം. മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും അർഷദീപ് സിംഗിന്റെ മികച്ച ബോളിങ് ശ്രദ്ധ നേടി.

അവസാന നാല് ഓവറിൽ വെറും 31 റൺസ് ജയിക്കാൻ വേണ്ടിയിരുന്ന വെസ്റ്റിൻഡീസിന്‌ ആർഷദീപ്‌ സിംഗിന്റെ ഓവറുകളിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. സമചിത്തതയോടെ പന്തെറിഞ്ഞ പേസർ പതിനേഴാം ഓവറിൽ വെറും നാല് റൺസ് ആണ് വിട്ടുകൊടുത്തത്. പതിനെട്ടാം ഓവർ എറിഞ്ഞ ഹർദിക് പാണ്ഡ്യ 11 റൺസ് വിട്ടുകൊടുത്തതോടെ വിജയലക്ഷ്യം 2 ഓവറിൽ 16 റൺസായി ചുരുങ്ങി. അതോടെ നിർണായകമായ പത്തൊമ്പതാം ഓവർ എറിയാൻ രോഹിത് വീണ്ടും അർഷദീപിനെ വിളിച്ചു. പരിചയസമ്പന്നനായ ഭുവിക്ക്‌ രണ്ട് ഓവർ കൂടി ബാക്കി ഉണ്ടായിട്ടും ക്യാപ്റ്റൻ തന്നിൽ അർപ്പിച്ച വിശ്വാസം സിംഗ് കാത്തു.

ആദ്യ പന്തിൽ ഒരു ലോ ഫുൾ ടോസ്, ഡിവോൺ തോമസ് ലോങ് ഓഫിലേക്ക്‌ സിംഗിൾ കളിച്ച് പവലിന് സ്ട്രൈക്ക കൈമാറി. രണ്ടാം പന്തിൽ ഒരു ഹെലികോപ്റ്റർ ഷോട്ട് കളിച്ച് സിക്‌സർ നേടാൻ ശ്രമിച്ച പവൽ ഒരു കിടിലൻ യോർക്കറിൽ ക്ലീൻ ബോൾഡ്. അപകടകാരിയായ പവൽ പുറത്തായപ്പോൾ ഇന്ത്യ വീണ്ടും കളിയിലേക്ക്‌ തിരിച്ചുവന്നു. മൂന്നാം പന്തിൽ ‌‍ഡബിൾ, നാലാം പന്തിൽ വീണ്ടും ഡോട്ട് ബോൾ. അഞ്ചാം പന്തിൽ സിംഗിൾ. അവസാന പന്തിലും ഡബിൾ. അങ്ങനെ തന്റെ അവസാന രണ്ട് ഓവറുകളിൽ ഒരു ബൗണ്ടറി പോലും വഴങ്ങാതെ മികച്ച രീതിയിൽ പന്തെറിഞ്ഞ അദ്ദേഹത്തെ പ്രശംസകൾ കൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം.

ഐപിഎല്ലിൽ നിന്ന് നേടിയ പരിചയസമ്പത്ത് താരത്തിന് വളരെയധികം പ്രചോദനം നൽകിയിട്ടുണ്ടാവാം എന്ന് മത്സരശേഷം ഒരു അഭിമുഖത്തിൽ മുൻ ഇന്ത്യൻ താരം പാർത്തിവ് പട്ടേൽ പറയുകയുണ്ടായി. പഞ്ചാബ് കിംഗ്സ് ടീമിന്റെ താരമാണ് അർഷ്ദീപ്‌ സിംഗ്. ഐപിഎല്ലിൽ തുടർച്ചയായ യോർക്കറുകൾ എറിഞ്ഞ് തന്റെ കഴിവ് തെളിയിച്ച അദ്ദേഹം നാഷനൽ ടീമിലും അതേ മികവ് ആവർത്തിക്കുകയാണ്. ഒരു മികച്ച ഇടങ്കയ്യൻ പേസ് ബോളർക്കായി ഉള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിക്കുന്നു എന്ന് തന്നെ വേണമെങ്കിൽ പറയാം. ആദ്യ മത്സരത്തിലും മികച്ച രീതിയിൽ പന്തെറിഞ്ഞ അദ്ദേഹം നാല് ഓവറിൽ വെറും 24 റൺസ് മാത്രം വിട്ടുകൊടുത്ത് 2 വിക്കറ്റ് നേടിയിരുന്നു.

നേരത്തെ മത്സരത്തിൽ ടോസ് നേടിയ ആതിഥേയർ ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ പന്തിൽ തന്നെ രോഹിത് ശർമയുടെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. മികച്ച രീതിയിൽ പന്തെറിഞ്ഞു രാജസ്ഥാൻ റോയൽസ് താരം ഒബെഡ് മക്കോയ് മത്സരത്തിൽ ആറ് വിക്കറ്റ് സ്വന്തമാക്കി. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നേടി ഇന്ത്യയെ അവർ 19.4 ഓവറിൽ 138 റൺസിൽ ഒതുക്കി. 31 റൺസ് നേടിയ ഹർദിക് പാണ്ഡ്യ ആണ് ഇന്ത്യയുടെ ടോപ് സ്കോറർ. ജഡേജ 27 റൺസ് നേടി.

പത്തൊമ്പതാം ഓവറിൽ ആഞ്ഞടിച്ച് അർഷ്ദീപ് സിംഗ് :വിഡിയോ കാണാം.

https://twitter.com/trollcricketmly/status/1554363292377788416?t=dmX5uv1LWeoxV7skBQIQJQ&s=19
https://twitter.com/trollcricketmly/status/1554363445427900418?t=ECsCLwEeZ2nyMDA6pRt6eg&s=19

മറുപടി ബാറ്റിംഗിനിറങ്ങിയ വിൻഡീസ് 68 റൺസ് എടുത്ത ബ്രണ്ടൻ കിങ്ങിന്റെ മികവിൽ 4 പന്തുകൾ ബാക്കിനിൽക്കെ വിജയത്തിലെത്തി. ഡെവോൺ തോമസ് 31 റൺസ് നേടി പുറത്താകാതെ നിന്നു. 6 വിക്കറ്റ് വീഴ്ത്തിയ മാക്കോയ് തന്നെയാണ് പ്ലേയർ ഓഫ് ദി മാച്ച്. പരമ്പരയുടെ മൂന്നാം മത്സരം ഇന്ന് രാത്രി നടക്കും. ഇരു ടീമുകളും ഓരോ മത്സരം ജയിച്ച് പരമ്പര 1-1 സമനിലയിലാണ്.

Categories
Cricket Latest News Video

എന്ത് കൊണ്ട് ഭുവിക്ക് ലാസ്റ്റ് ഓവർ കൊടുത്തില്ല ,കാരണം തുറന്നു പറഞ്ഞു രോഹിത് ശർമ : വിഡിയോ കാണാം

ഇന്ത്യയും വെസ്റ്റ്ഇൻഡീസുമായുള്ള രണ്ടാം ട്വന്റി-20 മത്സരത്തിൽ വിൻഡീസിനു 5 വിക്കറ്റിന്റെ വിജയം, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 138 എന്ന ചെറിയ ടോട്ടലിൽ ഒതുക്കിയ വിൻഡീസ് അനായാസം ജയിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇന്ത്യൻ ബോളർമാരുടെ മികവ് കളി അവസാന ഓവർ വരെ എത്തിച്ചു, ഒരു പക്ഷെ 160 നു മുകളിൽ സ്കോർ ചെയ്യാൻ പറ്റിയിരുന്നെങ്കിൽ ഫലം മറ്റൊന്നായേനെ,

അവസാന ഓവറിൽ ജയിക്കാൻ 10 റൺസ് ആയിരുന്നു വിൻഡീസിനു വേണ്ടിയിരുന്നത് 19ആം ഓവർ എറിഞ്ഞ അർഷ്ദീപ് സിംഗ് 6 റൺസ് മാത്രം വഴങ്ങി റോവ്മാൻ പവലിന്റെ വിക്കറ്റും സ്വന്തമാക്കിയപ്പോൾ വിൻഡീസ് സമ്മർദ്ദത്തിലായി, അവസാന ഓവർ നായകൻ രോഹിത് ശർമ പരിചയ സമ്പന്നനായ ഭുവനേശ്വർ കുമാറിന് നൽകുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്, 2 ഓവർ ബോൾ ചെയ്ത ഭുവനേശ്വർ 12 റൺസ് മാത്രമായിരുന്നു വിട്ട് നൽകിയത്, എന്നാൽ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് ബോൾ ചെയ്യാൻ എത്തിയത് പുതുമുഖ താരം ആവേശ് ഖാൻ ആയിരുന്നു,

പക്ഷെ ക്യാപ്റ്റൻ തന്നിൽ അർപ്പിച്ച പ്രതീക്ഷ നിറവേറ്റാൻ ആവേശിനു കഴിഞ്ഞില്ല ആദ്യ ബോൾ തന്നെ നോ ബോൾ ആയപ്പോൾ കാര്യങ്ങൾ വിൻഡീസിനു അനുകൂലമായി ഫ്രീ ഹിറ്റ്‌ ബോളിൽ സിക്സർ പറത്തിയ ഡെവൺ തോമസ് അടുത്ത പന്തിൽ ഫോർ അടിച്ച് വിൻഡീസിനെ വിജയത്തിലെത്തിച്ചു,

ഭുവനേശ്വർ കുമാറിന് ഓവർ ഉണ്ടായിട്ടും നിർണായക ഓവർ ആവേശ് ഖാന് നൽകിയതിന്റെ കാരണം മത്സര ശേഷം മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി രോഹിത് നൽകി “ഭുവനേശ്വർ എന്താണെന്നും അദ്ദേഹത്തിന്റെ കഴിവ് എന്താണെന്നും നമുക്ക് അറിയാവുന്നതാണ് പക്ഷെ അർഷ്ദീപിനും ആവേശ് ഖാനും ഇത്തരം ഘട്ടങ്ങളിൽ അവസരം നൽകുക എന്നതും പ്രാധാന്യമേറിയ കാര്യമാണ് ഐ.പി.എൽ മത്സരങ്ങളിൽ ഇരുവരും ഡെത്ത് ഓവറുകളിൽ മികവ് കാണിച്ചിട്ടുള്ളതാണ് ” അത് കൊണ്ട് തന്നെ ഇത്തരം ഘട്ടങ്ങളിൽ അവർക്കും അവസരം നൽകുക എന്നത് ഭാവിയിയിൽ ഇന്ത്യൻ ടീമിന് മുതൽക്കൂട്ടാകും എന്നതിൽ സംശയമില്ല,

യുവതാരങ്ങൾക്ക് രോഹിത് ശർമ എന്ന ക്യാപ്റ്റൻ നൽകുന്ന ഈ പിന്തുണ തികച്ചും മാതൃകാപരമാണ്, ഒരു മത്സരം ജയിക്കുക എന്നതിനപ്പുറത്തേക്ക് ഭാവിയെ മുന്നിൽ കണ്ടാണ് രോഹിത് പല തീരുമാനങ്ങളും എടുക്കുന്നത്, മറ്റ് ക്യാപ്റ്റന്മാരിൽ നിന്നും അദ്ദേഹത്തിനെ വ്യത്യസ്തനാക്കുന്നതും ഇത്തരം തീരുമാനങ്ങളാണ്, ഇത്തരം പരീക്ഷണങ്ങൾ ഭാവിയിൽ ഇന്ത്യൻ ടീമിനെ ശക്തിപ്പെടുത്തുന്നതിൽ സഹായകമാകും എന്നതിൽ തർക്കമില്ല.

https://twitter.com/trollcricketmly/status/1554359165912375296?t=4ZIVJAcnhsBhlIH0S-aCkQ&s=19

ടോസ്സ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിനു അയക്കുകയായിരുന്നു, രവി ബിഷ്ണോയിക്ക് പകരം ആവേശ് ഖാൻ ഇന്ത്യൻ നിരയിൽ ഇടം പിടിച്ചപ്പോൾ ബ്രൂക്ക്‌സിനു പകരം ബ്രാൻഡൺ കിങ്ങും കീമോ പോളിന് പകരം ഡെവൺ തോമസും വിൻഡീസ് നിരയിൽ ഇടം പിടിച്ചു, മത്സരത്തിലെ ആദ്യ ബോളിൽ തന്നെ മക്കോയ് നായകൻ രോഹിത് ശർമയെ അക്കീൽ ഹുസൈന്റെ കൈകളിൽ എത്തിച്ച് ഇന്ത്യക്ക് ആദ്യ പ്രഹരം ഏൽപ്പിച്ചു, പിന്നാലെ 11 റൺസ് എടുത്ത സൂര്യകുമാർ യാദവും 10 റൺസ് എടുത്ത ശ്രേയസ് അയ്യറും മടങ്ങിയപ്പോൾ ഇന്ത്യ പ്രതിരോധത്തിലായി, പിന്നാലെ വന്ന റിഷഭ് പന്തും ഹർദിക്കും വിൻഡീസ് ബോളർമാരെ ആക്രമിച്ച് കളിച്ചപ്പോൾ സ്കോർബോർഡ് ചലിച്ചു പക്ഷെ മികച്ച തുടക്കം കിട്ടിയെങ്കിലും ഇരുവർക്കും അത് വലിയ സ്കോറിലേക്ക് എത്തിക്കാൻ സാധിച്ചില്ല, ഇടവേളകളില്ലാതെ വിക്കറ്റ് വീണു കൊണ്ടിരുന്നപ്പോൾ ഇന്ത്യൻ സ്കോർ 138 ൽ അവസാനിച്ചു, 4 ഓവറിൽ 1 മെയ്ഡിൻ ഓവറടക്കം 17 റൺസ് മാത്രം വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ മക്കോയ് ആണ് ഇന്ത്യയെ തകർത്തത്, ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിന്റെ താരമാണ് മക്കോയ്,

മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിനു ഓപ്പണർ ബ്രാൻഡൺ കിങ്ങ് മികച്ച തുടക്കമാണ് നൽകിയത് 52 ബോളിൽ 8 ഫോറും 2 സിക്സും അടക്കം 68 റൺസ് നേടിയാണ് താരം മടങ്ങിയത്, അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ പുറത്താകാതെ 31 റൺസ് നേടി ഡെവൺ തോമസ് വിൻഡീസിനെ വിജയത്തിലെത്തിച്ചു, ഇന്ത്യക്കായി അർഷ്ദീപ് സിംഗ്, ആവേശ് ഖാൻ, ജഡേജ, ഹാർദിക്ക്‌, അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി,  ഇതോടെ 5 മത്സരങ്ങളടങ്ങിയ പരമ്പര 1-1 എന്ന നിലയിൽ ആണ്, 6 വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ തകർത്ത ഒബേദ് മക്കോയ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

Written By: അഖിൽ വി.പി. വള്ളിക്കാട്

Categories
Cricket Latest News Malayalam Video

ഒരു മിന്നായം പോലെ കണ്ടൂ ! റോവ്‌മൻ പവലിനെ പുറത്താക്കി അർഷ്ദീപിന്റെ കിടിലൻ യോർക്കർ,വിഡിയോ കാണാം

ടോസ് നേടിയ ആതിഥേയർ ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ പന്തിൽ തന്നെ രോഹിത് ശർമയുടെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. മികച്ച രീതിയിൽ പന്തെറിഞ്ഞു രാജസ്ഥാൻ റോയൽസ് താരം ഒബെഡ് മക്കോയ് മത്സരത്തിൽ ആറ് വിക്കറ്റ് സ്വന്തമാക്കി. ആദ്യ പന്തിൽ ശർമയെയും തന്റെ രണ്ടാം ഓവറിലെ ആദ്യ പന്തിൽ സൂര്യകുമാറിനെയും പുറത്താക്കിയ മക്കോയ്‌ ഇന്ത്യയുടെ തകർച്ചക്ക് തുടക്കമിട്ടു.

കൃത്യമായ ഇടവേളകളിൽ വിക്കറ്റ് സ്വന്തമാക്കി ഇന്ത്യയെ അവർ 19.4 ഓവറിൽ 138 റൺസിൽ ഒതുക്കി. 31 റൺസ് നേടിയ ഹർദിക് പാണ്ഡ്യ ആണ് ഇന്ത്യയുടെ ടോപ് സ്കോറർ. ജഡേജ 27 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ വിൻഡീസ് 68 റൺസ് എടുത്ത ബ്രണ്ടൻ കിങ്ങിന്റെ മികവിൽ 4 പന്തുകൾ ബാക്കിനിൽക്കെ വിജയത്തിലെത്തി. ഡെവോൺ തോമസ് 31 റൺസ് നേടി പുറത്താകാതെ നിന്നു. 6 വിക്കറ്റ് വീഴ്ത്തിയ മാക്കോയ് തന്നെയാണ് പ്ലേയർ ഓഫ് ദി മാച്ച്.

വെസ്റ്റിൻഡീസ് T20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും അർഷദീപ് സിംഗിന്റെ മികച്ച ബോളിങ് പ്രതീക്ഷ നൽകുന്നു. താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ആതിഥേയരായ വെസ്റ്റിൻഡീസിന് മത്സരം എളുപ്പത്തിൽ വിജയിക്കാം എന്ന പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷേ അർഷ്ദീപിന്റെ ബോളിങ് മികവിൽ ഇന്ത്യ മത്സരം അവസാന ഓവറിലേക്ക്‌ നീട്ടിയെടുത്തു.

മത്സരത്തിൽ ആകെ ഒരു വിക്കറ്റ് മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ എങ്കിലും റൺസ് വഴങ്ങുന്നതിൽ പിശുക്ക് കാട്ടി അർഷദീപ്‌ മികച്ചുനിന്നു. നാല് ഓവറിൽ താരം ആകെ വഴങ്ങിയത് വെറും 26 റൺസ്. നേടിയതോ ഡെത്ത് ഓവറുകളിൽ അപകടകാരിയായ പവലിന്റെ വിക്കറ്റും. കുറഞ്ഞത് രണ്ടോ മൂന്നോ ഓവറുകൾ ബാക്കിനിൽക്കെ വിജയിക്കേണ്ട അവരെ മനോഹരമായ ബോളിങ്ങിലൂടെ സിംഗ് പിടിച്ചുകെട്ടി.

തുടർച്ചയായ യോർക്കറുകൾ എറിഞ്ഞുകൊണ്ട് അദ്ദേഹം ബാറ്റർമാരേ വെള്ളം കുടിപ്പിച്ചു. ഇന്ത്യയുടെ 17, 19 ഓവറുകൾ എറിഞ്ഞത് അർഷദീപ് സിംഗായിരുന്നു. പതിനേഴാം ഓവറിൽ വെറും നാല് റൺസും പത്തൊമ്പതാം ഓവറിൽ വെറും ആറ് റൺസും മാത്രമാണ് വിട്ടുകൊടുത്തത്. പത്തൊമ്പതാം ഓവറിന്റെ രണ്ടാം പന്തിൽ ഒരു മികച്ച യോർക്കർ എറിഞ്ഞ് നിർണായകമായ പവലിന്റെ വിക്കറ്റ് നേടി.

റോവ്‌മൻ പവലിനെ പുറത്താക്കി അർഷ്ദീപിന്റെ കിടിലൻ യോർക്കർ,വിഡിയോ കാണാം.

ഒരു മികച്ച ഇടങ്കയ്യൻ പേസ് ബോളർക്കായി ഉള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിക്കുന്നു എന്ന് തന്നെ വേണമെങ്കിൽ പറയാം. ആദ്യ മത്സരത്തിലും മികച്ച രീതിയിൽ പന്തെറിഞ്ഞ അദ്ദേഹം നാല് ഓവറിൽ വെറും 24 റൺസ് മാത്രം വിട്ടുകൊടുത്ത് 2 വിക്കറ്റ് നേടിയിരുന്നു. പരമ്പരയുടെ മൂന്നാം മത്സരം ഇന്ന് രാത്രി നടക്കും. ഇരു ടീമുകളും ഓരോ മത്സരം ജയിച്ച് പരമ്പര 1-1 സമനിലയിലാണ്.

Categories
Cricket Malayalam Video

ഹർധികിനെ കളിയാക്കി ഇന്ത്യൻ ആരാധകർ ! ഇവരെ പോലെ ഉള്ള ഇന്ത്യൻ ഫാൻസ് ആണ് ക്രിക്കറ്റിൻ്റെ വില കളയുന്നത് : വിഡിയോ കാണാം

ആവേശകരമായ രണ്ടാം T20 മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് 5 വിക്കറ്റ് ജയം .
അവസാന ഓവറിൽ 10 റൺസ് ജയിക്കാൻ എന്നായപ്പോൾ ആവേശ് ഖാനെയാണ് രോഹിത് പന്തേൽപ്പിച്ചത്. എന്നാൽ ആദ്യ പന്ത് തന്നെ നോ ബോൾ എറിഞ്ഞ് തോൽവിക്ക് വഴിയൊരുക്കി. തുടർന്നുള്ള ഫ്രീഹിറ്റിൽ സിക്സ് പറത്തി തോമസ് അവസരം മുതലാക്കി. തൊട്ടടുത്ത പന്തിൽ ഫോറും അടിച്ച് തോമസ് വെസ്റ്റ് ഇൻഡീസിനെ ഈ സീരീസിലെ ആദ്യ ജയത്തിലേക്ക് നയിച്ചു.

ഇന്ത്യയും വെസ്റ്റ്ഇൻഡീസുമായുള്ള രണ്ടാം ട്വന്റി-20 മത്സരം നിശ്ചയിച്ച സമയത്തിൽ നിന്നും 3 മണിക്കൂർ വൈകിയാണ് തുടങ്ങാനായത്, ആദ്യ മത്സരം നടന്ന ട്രിനിഡാഡിൽ നിന്നും ഇന്നത്തെ മത്സരം നടക്കുന്ന സെന്റ്-കിറ്റ്സിലേക്ക് ഇരു ടീമുകളുടെയും ലഗേജ് എത്താൻ വൈകിയതാണ് അസാധാരണമായ വൈകലിനു വഴി വെച്ചത്,

ടോസ്സ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിനു അയക്കുകയായിരുന്നു, രവി ബിഷ്ണോയിക്ക് പകരം ആവേശ് ഖാൻ ഇന്ത്യൻ നിരയിൽ ഇടം പിടിച്ചപ്പോൾ ബ്രൂക്ക്‌സിനു പകരം ബ്രാൻഡൺ കിങ്ങും കീമോ പോളിന് പകരം ഡെവൺ തോമസും വിൻഡീസ് നിരയിൽ ഇടം പിടിച്ചു,

മത്സരത്തിലെ ആദ്യ ബോളിൽ തന്നെ മക്കോയ് നായകൻ രോഹിത് ശർമയെ അക്കീൽ ഹുസൈന്റെ കൈകളിൽ എത്തിച്ച് ഇന്ത്യക്ക് ആദ്യ പ്രഹരം ഏൽപ്പിച്ചു, പിന്നാലെ 11 റൺസ് എടുത്ത സൂര്യകുമാർ യാദവും 10 റൺസ് എടുത്ത ശ്രേയസ് അയ്യറും മടങ്ങിയപ്പോൾ ഇന്ത്യ പ്രതിരോധത്തിലായി,

പിന്നാലെ വന്ന റിഷഭ് പന്തും ഹർദിക്കും വിൻഡീസ് ബോളർമാരെ ആക്രമിച്ച് കളിച്ചപ്പോൾ സ്കോർബോർഡ് ചലിച്ചു പക്ഷെ മികച്ച തുടക്കം കിട്ടിയെങ്കിലും ഇരുവർക്കും അത് വലിയ സ്കോറിലേക്ക് എത്തിക്കാൻ സാധിച്ചില്ല, ഇടവേളകളില്ലാതെ വിക്കറ്റ് വീണു കൊണ്ടിരുന്നപ്പോൾ ഇന്ത്യൻ സ്കോർ 138 ൽ അവസാനിച്ചു,

4 ഓവറിൽ 1 മെയ്ഡിൻ ഓവറടക്കം 17 റൺസ് മാത്രം വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ മക്കോയ് ആണ് ഇന്ത്യയെ തകർത്തത്, ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിന്റെ താരമാണ് മക്കോയ്,

ഹർധികിനെ കളിയാക്കി ഇന്ത്യൻ ആരാധകർ ! വിഡിയോ കാണാം.

https://twitter.com/trollcricketmly/status/1554189031776272384?t=GJo7Bsk9TmkHknGO513u-Q&s=19

ചില കാണികളുടെ അനവസരത്തിലുള്ള ഔചിത്യമില്ലാത്ത പെരുമാറ്റം ഇടയ്ക്കൊക്കെ ക്രിക്കറ്റ്‌ മൈതാനങ്ങളിൽ കളിക്കാർക്കും മറ്റ് കാണികൾക്കും അലോസരം സൃഷ്ടിക്കാറുണ്ട്, മത്സരത്തിന്റെ ആദ്യ ഓവറിലാണ് കാണികളിൽ ഏതോ ഒരാൾ ഹർദിക്കിനെതിരെ പ്രതിഷേധ മുദ്രാവാക്യം വിളിച്ചത്.