Categories
Latest News

6 6 4 6 !! ആറ് വിക്കറ്റ് എടുത്തവൻ ആണെന്ന് പോലും നോക്കിയില്ല, അടിച്ചു തകർത്ത് രോഹിതും സൂര്യയും ; വിഡിയോ കാണാം

മഴ കാരണം അൽപ്പം വൈകി ആരംഭിച്ച മത്സരത്തിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ നിക്കോളാസ് പൂരൻ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. മത്സരം 5 ഓവർ പിന്നിട്ടപ്പോൾ 1ന് 54 റൺസുമായി ഇന്ത്യ ശക്തമായ നിലയിലാണ്. ഓപ്പണിങ്ങിൽ എത്തിയ രോഹിതും സൂര്യകുമാർ യാദവും വെസ്റ്റ് ഇൻഡീസ് ബൗളർമാരെ ആക്രമിച്ച് കളിക്കുന്ന കാഴ്ച്ചയാണ് കണ്ടത്.

ആദ്യ ഓവറിൽ 8 റൺസും രണ്ടാം ഓവറിൽ 6 റൺസും മൂന്നാം ഓവറിൽ 25 റൺസുമാണ് അടിച്ചു കൂട്ടിയത്.
രണ്ടാം മത്സരത്തിൽ 6 വിക്കറ്റ് വീഴ്ത്തി വെസ്റ്റ് ഇൻഡീസിന്റെ ജയത്തിൽ നിർണായക പങ്ക്വഹിച്ച മേകൊയെയാണ് രോഹിതും സൂര്യകുമാർ യാദവും ചേർന്ന് പഞ്ഞിക്കിട്ടത്. ആ ഓവറിൽ ഇരുവരും ചേർന്ന് 3 സിക്സറുകൾ പറത്തി.

എന്നാൽ മികച്ച രീതിയിൽ പോവുകയായിരുന്ന രോഹിത് അഞ്ചാം ഓവറിലെ നാലാം പന്തിൽ സിക്സ് പറത്തിയതിന് പിന്നാലെ ബൗൾഡായി പുറത്തായി. മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയായിരുന്ന രോഹിതിനെ വിൻഡീസ് സ്പിന്നർ ഹൊസെയ്നാണ് പുറത്താക്കിയത്. 16 പന്തിൽ 3 സിക്‌സും 2 ഫോറും ഉൾപ്പെടെ 33 റൺസാണ് അടിച്ചു കൂട്ടിയത്.

12 പന്തിൽ 18 റൺസുമായി സൂര്യകുമാർ യാദവും 2 പന്തിൽ 1 റൺസുമായി ഹൂഡയുമാണ് ക്രീസിൽ. അതേസമയം നാലാം ടി20യില്‍ ശ്രേയസ് അയ്യര്‍ക്ക് പകരം സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവനിൽ എത്തിയിട്ടുണ്ട്.

കഴിഞ്ഞ 3 മത്സരത്തിലും കാര്യമായി സ്‌കോർ ചെയ്യാൻ അയ്യറിന് സാധിച്ചിരുന്നില്ല. ഹർദിക് പാണ്ഡ്യയ്ക്കും അശ്വിനും പകരക്കാരായി അക്‌സര്‍ പട്ടേലും രവി ബിഷ്‌ണോയ് എന്നിവർ കൂടി പ്ലേയിംഗ് ഇലവനിലെത്തിയിട്ടുണ്ട്. നിലവിൽ 5 മത്സരങ്ങൾ അടങ്ങിയ ടി20യിൽ 2-1ന് മുന്നിലാണ് ഇന്ത്യ.

Categories
Cricket Latest News Malayalam

സഞ്ജു സാംസൺ ടീമിൽ ? ശ്രേയസ് അയ്യർ പുറത്ത് ? റിപ്പോർട്ടുകൾ ഇങ്ങനെ

ഇന്ത്യയും വിൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 മത്സരം ഇന്ന് നടക്കാനിരിക്കെ സഞ്ജു സാംസൺ ഇന്നത്തെ മത്സരത്തിൽ കളിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ, ഫോമിൽ അല്ലാത്ത ശ്രേയസ്സ് അയ്യർക്ക് പകരം ആയിട്ടാകും സഞ്ജു കളിക്കുക, പരിക്കേറ്റ കെ.എൽ രാഹുലിന് പകരക്കാരനായിട്ടാണ് സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയത് 3 മത്സരങ്ങൾ കഴിഞ്ഞെങ്കിലും താരത്തിനെ ഒറ്റ മത്സരത്തിൽ പോലും പ്ലെയിങ്ങ് ഇലവനിൽ ഉൾപെടുത്തിയിരുന്നില്ല,

ആദ്യ 3 മത്സരങ്ങളിൽ 0,10,24 എന്നിങ്ങനെയായിരുന്നു ശ്രേയസ്സ് അയ്യരുടെ സ്കോർ, എല്ലാ കളികളിലും 100 നു താഴെയായിരുന്നു സ്ട്രൈക്ക് റേറ്റും, അത് കൊണ്ട് തന്നെ ഫോമിൽ അല്ലാത്ത താരത്തിനു പകരം സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തുന്നത് ഇന്ത്യക്ക് ഗുണം ചെയ്യും, ടീമിൽ എത്തിയാൽ ശ്രേയസ്സ് കളിച്ചിരുന്ന വൺ ഡൌൺ പൊസിഷനിലോ അല്ലെങ്കിൽ രോഹിത്തിനൊപ്പം ഓപ്പണിങ്ങിൽ ഇറങ്ങാനോ ആണ് സാധ്യത,

https://twitter.com/cric_roshmi/status/1555871708489216005?t=ex2JbJUD5id2YbkcVe-b-w&s=19

വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ അവസരം ലഭിച്ചപ്പോൾ സഞ്ജു സാംസൺ നന്നായി കളിച്ചിരുന്നു, ആവേശ് ഖാന് പകരം ഹർഷൽ പട്ടേൽ ബോളിങ്ങ് നിരയിൽ ഇടം പിടിക്കാനും സാധ്യതയുണ്ട്, അമേരിക്കയിലെ ഫ്ലോറിഡയിലാണ് ഇന്നത്തെയും അവസാന മത്സരവും നടക്കുക, ഇന്ത്യൻ സമയം രാത്രി 8 മണിക്ക് കളി തുടങ്ങും, ഇന്നത്തെ മത്സരം ജയിച്ചാൽ ഏകദിന പരമ്പരക്ക് പുറമെ ട്വന്റി-20 പരമ്പരയും സ്വന്തമാക്കാൻ ഇന്ത്യക്ക് സാധിക്കും.

ഇന്ത്യ സാധ്യത ഇലവൻ: രോഹിത് ശർമ(ക്യാപ്റ്റൻ) സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പർ) ഹാർദിക്ക്‌ പാണ്ഡ്യ, ദീപക് ഹൂഡ, ദിനേശ് കാർത്തിക്ക്, രവിചന്ദ്രൻ അശ്വിൻ, ഹർഷൽ പട്ടേൽ, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിംഗ്.

Written by: അഖിൽ വി. പി. വള്ളിക്കാട്.

Categories
Cricket Latest News Malayalam Video

ബംഗ്ലാ കടുവകളെ വേട്ടയാടി കൊന്ന പുലിമുരുകനായി സിക്കന്ദർ റാസ :ഹൈലൈറ്റ്സ് വിഡിയോ കാണാം

ബംഗ്ലാദേശും സിംബാബ് വെ യും തമ്മിലുള്ള ആദ്യ ഏകദിനത്തിൽ സിംബാവെക്ക്‌ ത്രസിപ്പിക്കുന്ന ജയം, 304 എന്ന വലിയ ലക്ഷ്യം പിന്തുടർന്ന സിംബാബ് വെയെ 1.4 ഓവർ ബാക്കി നിൽക്കെ 5 വിക്കറ്റിനു വിജയിക്കുകയായിരുന്നു, സിക്കന്ദർ റാസയും പുതുമുഖ താരം ഇന്നസെന്റ് കൈയയും ചേർന്നാണ് അവരെ വിജയത്തിൽ എത്തിച്ചത്,നാലാം വിക്കറ്റിൽ ഇവരുടെ റെക്കോർഡ് കൂട്ടുകെട്ടാണ് സിബാബ് വെ യുടെ വിജയത്തിൽ അടിത്തറ ആയത്,

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് ക്യാപ്റ്റൻ തമീം ഇക്ബാലും ലിട്ടൺ ദാസും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്, ഇരുവരും അർധസെഞ്ച്വറി നേടി, ഇതിനിടെ ഏകദിനത്തിൽ 8000 റൺസ് എന്ന നാഴികക്കല്ല് തമീം ഇക്ബാൽ പിന്നിട്ടു, പിന്നീട് വന്ന വിക്കറ്റ് കീപ്പർ അനാമുൽ ഹഖ് ഉം മുഷ്‌ഫീഖുർ റഹിം കൂടി അർധസെഞ്ച്വറിയുമായി തിളങ്ങിയപ്പോൾ ബംഗ്ലാദേശ് 300 കടന്നു,

മറുപടി ബാറ്റിങ്ങിനിറങ്ങിയ സിബാബ് വെയുടെ തുടക്കം തകർച്ചയോടെ ആയിരുന്നു സ്കോർബോർഡിൽ 6 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ അവർക്ക് ഓപ്പണിങ് ബാറ്റേർസിനെ നഷ്ടമായി പക്ഷെ നാലാം വിക്കറ്റിൽ സിക്കന്ദർ റാസയും ഇന്നസെന്റ് കൈയയും ഒത്തു ചേർന്നത്തോടെ കളി പതിയെ സിബാബ് വെക്ക്‌ അനുകൂലമായി മാറുകയായിരുന്നു ബംഗ്ലാ കടുവകളെ വേട്ടയാടിയ ഇരുവരും സിബാബ് വെക്ക് അവിശ്വസനീയമായ വിജയം സമ്മാനിക്കുകയായിരുന്നു,

നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 192 റൺസിന്റെ റെക്കോർഡ് കൂട്ട് കെട്ട് ആണ് ഉണ്ടാക്കിയത്, 110 റൺസ് നേടി ഇന്നസന്റ് കൈയ പുറത്തായെങ്കിലും പുറത്താകാതെ 135* റൺസ് നേടിക്കൊണ്ട് സിക്കന്ദർ റാസ ക്രീസിൽ ഉറച്ച് നിന്നപ്പോൾ ബംഗ്ലാദേശ് ബോളർമാർക്ക് അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ മുട്ട്മടക്കേണ്ടി വന്നു,

വിഡിയോ കാണാം :

നേരത്തെ 2-1 നു ട്വന്റി-20 പരമ്പര സിബാബ് വെ സ്വന്തമാക്കിയിരുന്നു, ഈ വിജയത്തോടെ 3 മത്സരങ്ങടങ്ങിയ ഏകദിന പരമ്പരയിലും 1-0 നു അവർ മുന്നിലെത്തി, ഏകദിന കരിയറിലെ തന്റെ നാലാം സെഞ്ച്വറിയാണ് സിക്കന്ദർ റാസ ഇന്നത്തെ മത്സരത്തിൽ കുറിച്ചത്, കളിയിലെ താരമായും റാസ തിരഞ്ഞെടുക്കപ്പെട്ടു, രണ്ടാം ഏകദിനം ഓഗസ്റ്റ് 7 നു നടക്കും..

https://youtu.be/oHMtOzsp-eo

Written By: അഖിൽ. വി. പി. വള്ളിക്കാട്.

Categories
Cricket Malayalam Video

ഇപ്പോൾ ഇന്ത്യയുടെ ഹർദിക് പാണ്ഡ്യ ഞാൻ തന്നെ; രസകരമായ മറുപടിയുമായി താരം :വിഡിയോ

ഇന്ത്യയുടെ വെസ്റ്റിൻഡീസ് പര്യടനത്തിനിടെ പ്രശസ്ത മാധ്യമ പ്രവർത്തകൻ വിമൽ കുമാർ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയുമായി ഒരു അഭിമുഖം നടത്തിയിരുന്നു. വളരെ രസകരമായാണ് ഹർദിക് ചോദ്യങ്ങൾക്ക് മറുപടി നൽകുന്നത്. എനിക്ക് ജാക് കാലിസ്സിനെ പോലെ ആകണം എന്ന ഹാർദിക്കിന്റെ ഒരു മുൻ പ്രസ്താവനയെ കുറിച്ച് ചോദിക്കുമ്പോൾ പാണ്ഡ്യയുടെ റിയാക്ഷൻ കാണാം.

വിലകൂടിയ വാച്ചുകളും ടാറ്റൂകളും മുന്തിയ ഇനം ഫാഷൻ വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് പ്രത്യക്ഷപ്പെടുന്ന ഒരു താരമാണ് ഹർദിക് പാണ്ഡ്യ. വളരെ ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന പാണ്ഡ്യ സഹോദരന്മാരുടെ ഉയർച്ച വളരെ പെട്ടന്നായിരുന്നു. ഐപി‌എൽ ടീമായ മുംബൈ ഇന്ത്യൻസ് ലേലത്തിൽ എടുത്ത്തോടെ ബറോഡ ടീമിനായി ക്രിക്കറ്റ് കളിച്ചു നടന്നിരുന്ന ഇരുവരുടെയും തലവര മാറി.

ഇപ്പോൾ ഇന്ത്യൻ വൈറ്റ് ബോൾ ടീമിലെ മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് ഹർദിക് പാണ്ഡ്യ. വളരെ കാലത്തോളം പരിക്കിന്റെ പിടിയിലായി ടീമിലെ സ്ഥാനം നഷ്ടപ്പെട്ട ഹാർദിക് കഴിഞ്ഞ സീസണിലെ ഐപിഎൽ കിരീടം നേടിയാണ് മികച്ച ഒരു തിരിച്ചുവരവ് നടത്തിയത്. മെഗാ താര ലേലത്തിനു മന്നോടിയായി മുംബൈ ഇന്ത്യൻസ് താരത്തെ ടീമിൽ നിലനിർത്താതിരുന്നപ്പോൾ പുതുതായി രൂപീകരിച്ച ഗുജറാത്ത് ടൈറ്റെൻസ്‌ ടീമിന്റെ നായകനായി കളിക്കാൻ അവസരം ലഭിച്ചു. എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് ആദ്യ സീസണിൽ തന്നെ ഗുജറാത്തിനെ ചാമ്പ്യൻമാരാക്കി. ബാറ്റുകൊണ്ടും ബോളുകൊണ്ടും നിർണായക സംഭാവനകൾ നൽകിയ അദ്ദേഹത്തിന് ഇന്ത്യൻ ടീമിലേക്ക് മടങ്ങിവരാൻ ഇത് ധാരാളമായിരുന്നു.

ഐപിഎല്ലിന് ശേഷം നടന്ന ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്ത പാണ്ഡ്യ അയർലൻഡ് പര്യടനത്തിനുള്ള ടീമിന്റെ നായകൻ ആയി തിരഞ്ഞെടുക്കപ്പെട്ടു. സീനിയർ താരങ്ങൾക്ക് വിശ്രമം നൽകി താരതമ്യേന ഒരു യുവനിരയെയാണ്‌ ഇന്ത്യ അയച്ചത്. ഹർദിക്കിന്റെ നായകത്വത്തിൽ ഇരു മത്സരങ്ങളും ജയിച്ച ടീം പിന്നീട് ഇംഗ്ലണ്ട് പര്യടനം നടത്തിയപ്പോഴും ഹർദിക് തന്റെ മികവ് തുടർന്നു. ഏകദിന പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ബാറ്റ് കൊണ്ടും ബോൾ കൊണ്ടും തിളങ്ങിയ പാണ്ഡ്യയായിരുന്നു.

ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം ജാക് കാലിസ് എങ്ങനെയാണോ ബാറ്റ് കൊണ്ടും ബോൾ കൊണ്ടും തന്റെ ടീമിനെ ഒരുപാട് മത്സരങ്ങളിൽ വിജയിപ്പിച്ചത്, അതു പോലെ എനിക്ക് ഇന്ത്യയെയും വിജയിപ്പിക്കുന്ന താരമാകണം എന്ന് പണ്ട് ഒരു അഭിമുഖത്തിൽ ഹാർദിക് പറഞ്ഞിരുന്നു. ഇതേക്കുറിച്ച് വിമൽ കുമാർ ചോദിക്കുകയാണ്, ഇപ്പൊൾ താങ്കൾ ഇന്ത്യയുടെ ഹർദിക് പാണ്ഡ്യയായോ എന്ന്. അപ്പോൾ ഒരു ചെറു പുഞ്ചിരി തൂകി ഹാർദ്ദിക് പറയുന്നു, അത് നിങ്ങൾക്ക് തീരുമാനിക്കാം, എനിക്കറിയില്ല, എന്റെ പേരാണ് ഹർദിക് പാണ്ഡ്യ, അതു കൊണ്ടുതന്നെ എനിക്ക് മറ്റൊരാളായി അറിയപ്പെടണ്ട.

വിഡിയോ കാണാം :

ഞാൻ എപ്പോഴും എന്റെ ടീമിനായി കഴിവിന്റേ പരമാവധി നൽകാൻ ശ്രമിക്കുന്നു. ഇപ്പോൾ ഞാൻ ചെയ്യുന്നതുപോലെ ടീമിലെ മറ്റൊരാളും ചെയ്യുന്നില്ല എങ്കിൽ നിങ്ങൾക്ക് തീരുമാനിക്കാം, ഞാൻ ഇന്ത്യയുടെ ഒരു ഓൾറൗണ്ടർ ആയെന്ന്, ഹാർദിക് കൂട്ടിച്ചേർത്തു. കെ എൽ രാഹുലിന് പരിക്ക് മൂലം പുറത്തായപ്പോൾ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ ആണ് ബിസിസിഐ വൈസ് ക്യാപ്റ്റൻ ആയി നിയമിച്ചത്. എങ്കിലും സ്വന്തം ബാറ്റിങ്ങിൽ തുടർച്ചയായി പരാജയപ്പെടുന്ന പന്തിനെ നീക്കി ഇപ്പോൾ നടക്കുന്ന വെസ്റ്റിൻഡീസ് പരമ്പരയിൽ ഹർദിക് പാണ്ഡ്യയാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. തുടർന്ന് വരുന്ന ഏഷ്യ കപ്പിലും ട്വന്റി ട്വന്റി ലോകകപ്പിലും ഒരുപക്ഷെ ഹാർദിക് തന്നെ വൈസ് ക്യാപ്റ്റൻ ആയി തുടരും എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

Categories
Cricket Malayalam Video

ഇതാരാ ഭുവിയുടെ അനിയത്തി ആണോ ! സ്വിങ് കൊണ്ട് കുറ്റി തെറിപ്പിച്ചു രേണുക താക്കൂർ : വിഡിയോ കാണാം

ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ ബോളിംഗ് സെൻസേഷൻ ആയിരിക്കുകയാണ് ഹിമാചൽ പ്രദേശുകാരി രേണുക സിംഗ് താക്കൂർ, ഇംഗ്ലണ്ടിൽ നടന്ന് കൊണ്ടിരിക്കുന്ന കോമൺവെൽത്ത് ഗെയിംസിലെ മത്സരങ്ങളിൽ ഇന്ത്യക്ക് വേണ്ടി മിന്നും പ്രകടനങ്ങൾ കാഴ്ച വെക്കുകയാണ് രേണുക സിംഗ്,

കരുത്തരായ ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ അർധസെഞ്ച്വറിയുടെ കരുത്തിൽ 154/8 എന്ന ടോട്ടൽ നേടി, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയൻ മുൻ നിരയെ രേണുക സിംഗ് തന്റെ തകർപ്പൻ സ്വിങ് ബോളിങ്ങിലൂടെ വിറപ്പിച്ചു,

വിക്കറ്റ് കീപ്പർ ബാറ്റർ ഹീലി ആയിരുന്നു ആദ്യ ഇര, ഹീലിയെ പൂജ്യത്തിന് ദീപ്തി ശർമയുടെ കൈകളിൽ എത്തിക്കുകയായിരുന്നു, അടുത്ത ഓവറിൽ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ലാനിങ്ങിനെയും മൂണിയെയും പവലിയനിലേക്ക് മടക്കി അയച്ച താരം മൂന്നാമത്തെ ഓവറിൽ തന്നെ ഓസ്ട്രേലിയയുടെ 3 മുൻ നിര വിക്കറ്റുകൾ സ്വന്തമാക്കിക്കൊണ്ട് കളി ഇന്ത്യക്ക് അനുകൂലമാക്കി, പിന്നീട് മഗ്രാത്തിന്റെയും വീഴ്ത്തിയ താരം 4 ഓവറിൽ വെറും 18 റൺസ് മാത്രം വഴങ്ങിയാണ് 4 വിക്കറ്റുകൾ വീഴ്ത്തിയത്.

https://youtu.be/_szb-s8gU00

പക്ഷെ അർധസെഞ്ച്വറി നേടിയ ഗാർഡ്ണർക്കൊപ്പം ഗ്രേസ് ഹാരിസ്സും ഒത്തു ചേർന്നപ്പോൾ ഓസ്ട്രേലിയ 3 വിക്കറ്റിനു ജയിക്കുകയായിരുന്നു, മികച്ച പേസ് ബോളർമാർക്ക് ക്ഷാമം നേരിടുന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റിൽ രേണുക സിംഗിന്റെ സാന്നിധ്യം ടീമിന് മുതൽക്കൂട്ടാണ്, പന്ത് നന്നായി സ്വിങ് ചെയ്യിച്ച് ബാറ്ററെ ആശയക്കുഴപ്പത്തിലാക്കുന്ന പന്തുകളാണ് താരത്തിന്റെ വജ്രായുധം,

https://youtu.be/dA5LEFhC4Ck

ഗ്രൂപ്പ്‌ സ്റ്റേജിലെ ഇന്ത്യയുടെ അവസാന മത്സരത്തിൽ ബാർബഡോസിനെതിരെയും താരത്തിനു മികവ് ആവർത്തിക്കാനായി 4 ഓവറിൽ വെറും 10 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റുകൾ നേടാൻ രേണുകയ്ക്ക് സാധിച്ചു, ഇന്ത്യ 100 റൺസിന്റെ ആധികാരിക ജയം നേടുകയും ചെയ്തു ഈ മത്സരത്തിൽ, ഇനിയും മികച്ച പ്രകടനങ്ങൾ താരത്തിൽ നിന്നും ഉണ്ടാകുമെന്നും അത് വഴി കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ ജേതാക്കളായി സ്വർണ മെഡൽ നേടുമെന്നുമാണ് ആരാധകരുടെ പ്രതീക്ഷ.

Written By: അഖിൽ വി. പി. വള്ളിക്കാട്.

Categories
Cricket Latest News Malayalam

ക്രിക്കറ്റ്‌ പ്രേമികൾക്ക് സന്തോഷ വാർത്ത, 2028ലെ ഒളിമ്പിക്സിൽ ക്രിക്കറ്റും ഒരു മത്സര ഇനമായേക്കും

ക്രിക്കറ്റിനെ ഒളിമ്പിക്സിൽ ഉൾപ്പെടുത്താനുള്ള തീരുമാനത്തിൽ നിർണായക നീക്കങ്ങളുമായി ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി (IOC), 2028 ലെ ലോസ് ആഞ്ചലസ്‌ ഒളിമ്പിക്സിൽ 28 കായിക ഇനങ്ങളാണ് ഉണ്ടാവുക എന്ന് ഈ കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി അറിയിച്ചിരുന്നു, ഗെയിംസിനായി പരിഗണിക്കുന്ന 9 കായിക ഇനങ്ങളുടെ പട്ടികയിൽ ഇപ്പോൾ ക്രിക്കറ്റും ഇടം പിടിച്ചിരിക്കുകയാണ്,

ക്രിക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ അവതരിപ്പിക്കാൻ ഇന്റർനാഷണൽ ക്രിക്കറ്റ്‌ കൗൺസിലിനെ (I.C.C) ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി ക്ഷണിച്ചതിന് തൊട്ടു പിന്നാലെയാണ് ക്രിക്കറ്റിനെയും പട്ടികയിൽ ഉൾപ്പെടുത്തിയത്, ഐ.ഒ.സി. യുടെ മാനദണ്ഡങ്ങൾ  പാലിച്ചെങ്കിൽ മാത്രമേ ക്രിക്കറ്റിനെ ഒളിമ്പിക്സിൽ ഉൾപെടുത്താൻ ആവുകയുള്ളു, അന്തിമ തീരുമാനം 2023 ൽ ഇന്ത്യയിൽ വെച്ച് നടക്കുന്ന ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ യോഗത്തിൽ ഉണ്ടാകും,

1900 ത്തിൽ നടന്ന പാരിസ് ഒളിമ്പിക്സിൽ മാത്രമാണ് ക്രിക്കറ്റ്‌ ഒരു കായിക ഇനമായി ഒളിമ്പിക്‌സിൽ അരങ്ങേറിയത്. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ ക്രിക്കറ്റ്‌ ഏറെ കാലത്തിനു ശേഷം ഇടം പിടിച്ചിരുന്നു, ഇന്ത്യ, പാകിസ്ഥാൻ, ന്യൂസിലാൻഡ്, ഓസ്ട്രേലിയ, ശ്രീലങ്ക, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക, ബാർബഡോസ്, എന്നീ 8 രാജ്യങ്ങളുടെ വനിതാ ക്രിക്കറ്റ്‌ ടീം ട്വന്റി-20 ഫോർമാറ്റിൽ ആണ് ഗെയിംസിൽ മാറ്റുരക്കുന്നത്, ഇംഗ്ലണ്ടിലെ ബിർമിങ്ങാമിൽ ഓഗസ്റ്റ് 7നാണ് ഫൈനൽ മത്സരം നടക്കുക.

Written By: അഖിൽ വി. പി. വള്ളിക്കാട്.

Categories
Cricket India Video

വീണ്ടും പൊരുതി തോറ്റു അയർലൻഡ്; ആദ്യ 20-20 യിൽ ദക്ഷിണാഫ്രിക്കക്ക് വിജയം : ഹൈലൈറ്റ്സ് കാണാം

അയർലൻഡിന് എതിരായ പരമ്പരയിലെ ആദ്യ ട്വന്റി ട്വന്റി മത്സരത്തിൽ ജയിച്ച് കയറി പ്രോട്ടീസ്‌ ടീം. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തിൽ 21 റൺസിനായിരുന്നു അയർലൻഡ് അടിയറവ് പറഞ്ഞത്. രണ്ട് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ ദക്ഷിണാഫ്രിക്ക 1-0 ത്തിൻെറ ലീഡ് നേടി.

ബ്രിസ്റ്റോളിലെ ഗ്ലോസിസ്റ്റർഷയർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആകെ പിറന്നത് 401 റൺസാണ്. ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ കേശവ് മഹാരാജ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ട്വന്റി ട്വന്റി ക്യാപ്റ്റൻ ഡേവിഡ് മില്ലർ മത്സരത്തിനായി പൂർണ്ണ കായികക്ഷമത കൈവരിക്കാത്തത്കൊണ്ട് കേശവ് മഹാരാജ് ടീമിനെ നയിച്ചു.

സീനിയർ താരങ്ങളായ ഡീ കോക്കിനെയും വൻ ഡേർ ഡസ്സനെയും തുടക്കത്തിൽ തന്നെ നഷ്ടമായ അവർക്കുവേണ്ടി ഓപ്പണർ റിസ ഹെൻറിക്‌സും എയ്ഡൻ മാർക്രവും ചേർന്ന് മികച്ച ഒരു കൂട്ടുകെട്ട് പടുത്തുയർത്തി. 53 പന്തിൽ 74 റൺസ് എടുത്ത റീസ ഹെൻറിക്‌സ് ആണ് കളിയുടെ താരം. എയ്ഡെൻ മാർക്രം 27 പന്തിൽ 56 റൺസ് നേടി. പതിനാറാം ഓവറിൽ 157 റൺസ് എടുത്തു നിൽക്കെ അടുത്തടുത്ത പന്തുകളിൽ ഇരുവരും പുറത്തായി. പിന്നീട് വന്ന ഡ്വായീൻ പ്രടോരിയുസ്, യുവതാരം ട്രിസ്സ്ടൻ സ്റ്റുബ്ബ്‌സ്‌ എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങിലാണ് സ്കോർ 200 കടന്നത്. അയർലണ്ടിന്റെ ഗാരത് ഡിലാനി 2 വിക്കറ്റ് നേടി.

211 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡ് ടീമും മികച്ച പോരാട്ടവീര്യം ആണ് കാഴ്ചവെച്ചത്. ഓപ്പണർമാരായ പോൾ സ്‌റ്റർലിങ്ങും ക്യാപ്റ്റൻ ബാൽബർനിയും നന്നായി തുടങ്ങുകയും പിന്നീട് വൺ ഡൗണായി ഇറങ്ങിയ ലോർക്കൻ ടക്കർ അത് നിലനിർത്തുകയും ചെയ്തതോടെ അയർലൻഡ് പ്രതീക്ഷകൾ വാനോളം ഉയർന്നു. 38 പന്തിൽ നിന്ന് 5 സിക്സും 7 ബൗണ്ടറിയും അടക്കം 78 റൺസ് ആണ് ടക്കർ അടിച്ച് കൂട്ടിയത്.

Heighlights :

പക്ഷേ പിന്നീട് വന്ന താരങ്ങൾ സിംഗിൾ ഡിജിറ്റ് സ്കോറിൽ പുറത്തായപ്പോൾ ദക്ഷിണാഫ്രിക്ക വിജയം ഉറപ്പിച്ചു. എങ്കിലും അവസാന ഓവറുകളിൽ ആളിക്കത്തിയ ജോർജ് ഡോക്ക്‌റെൽ അയർലൻഡിനെ കളിയിൽ നിലനിർത്താൻ സഹായിച്ചു. 28 പന്തുകളിൽ നിന്നും 43 റൺസ് നേടി അദ്ദേഹം പുറത്തായി. അതോടെ അയർലണ്ടിന്റെ പ്രതീക്ഷകൾ അസ്തമിച്ചു. ദക്ഷിണാഫ്രിക്കക്കായി നായകൻ കേശവ് മഹാരാജ്, വെയ്ൻ പാർനൽ, ഷംസി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

സമീപകാലത്ത് നടന്ന മത്സരങ്ങളിൽ അയർലൻഡ് ടീം മികച്ച പ്രകടനം ആണ് കാഴ്ചവെക്കുന്നത്. മുൻനിര ടീമുകൾക്ക് എതിരെ നിസ്സാരമായി കീഴടങ്ങാതെ കഴിവിന്റെ പരമാവധി പോരാട്ടവീര്യം കാഴ്ചവെച്ച് കളിക്കുന്ന അയർലൻഡ് ടീമിന്റെ ഉയർച്ചയിൽ എല്ലാവരും സന്തോഷവാൻമാരാണ്. നേരത്തെ ഇന്ത്യയുമായി നടന്ന രണ്ടാം ട്വന്റി ട്വന്റി മത്സരത്തിൽ വെറും നാല് റൺസ് വ്യത്യാസത്തിലാണ് അയർലൻഡ് പരാജയപ്പെട്ടത്. പിന്നീട് ന്യൂസീലണ്ട് ഏകദിന പരമ്പരയിൽ ആദ്യ മത്സരത്തിൽ ഒരു വിക്കറ്റിനും രണ്ടാം മത്സരത്തിൽ മൂന്ന് വിക്കറ്റിനുമാണ് അവർ തോൽവി സമ്മതിച്ചത്. മൂന്നാം മത്സരത്തിൽ ചയ്‌സ് ചെയ്ത അവർ പരാജയപ്പെട്ടത് കേവലം ഒരു റണ്ണിനാണ്!!!

Categories
Cricket Malayalam Video

കളി കഴിഞ്ഞു ബസ്സ് പോയി ,പക്ഷേ സഞ്ജു മാത്രം ഗ്രൗണ്ടിൽ പ്രാക്ടീസ് ചെയ്യുന്നു ; വിഡിയോ വൈറൽ

പരിശീലനം കഴിഞ്ഞ് ടീം അംഗങ്ങളെല്ലാം താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങിയിട്ടും ടീം സ്റ്റാഫിനൊപ്പം പരിശീലനം തുടരുന്ന സഞ്ജു സാംസന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്, ഒരു മാധ്യമ പ്രവർത്തകൻ ആണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്,

വിൻഡീസിനെതിരായ ട്വന്റി-20 പരമ്പരയിൽ കെ.എൽ രാഹുലിന് പകരക്കാൻ ആയിട്ട് അവസാന നിമിഷം ആണ് സഞ്ജുവിനെ സ്ക്വാഡിൽ ഉൾപ്പെടുത്തിയത് പക്ഷെ 3 മത്സരങ്ങൾ പിന്നിട്ടപ്പോഴും പ്ലെയിങ് ഇലവനിൽ താരത്തിനു ഇത് വരെ അവസരം കിട്ടിയിട്ടില്ല, ഒട്ടും ഫോമിൽ അല്ലാത്ത ശ്രേയസ് അയ്യർക്ക് പകരം നാലാം ട്വന്റി-20 മത്സരത്തിൽ സഞ്ജുവിന് അവസരം ലഭിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ,

0, 10, 24, എന്നിങ്ങനെയാണ് ആദ്യത്തെ 3 മത്സരങ്ങളിൽ ശ്രേയസ്സിന്റെ സ്കോർ, 100 നു താഴെയാണ് എല്ലാ മത്സരങ്ങളിലും താരത്തിന്റെ സ്ട്രൈക്ക് റേറ്റ്, വിൻഡീസ് ഫാസ്റ്റ് ബോളർമാരെ നേരിടാൻ നന്നായി ബുദ്ധിമുട്ടുന്നത് 3 മത്സരങ്ങളിലും പ്രകടമായതാണ്, ബൗൺസ് ഉള്ള വിദേശ പിച്ചുകളിൽ ശ്രേയസ്സ് അയ്യർ  ദൗർബല്യം  പ്രകടപ്പിക്കുന്നത് പല മത്സരങ്ങളിലും കണ്ടിട്ടുള്ളതാണ്, ഫോമിൽ അല്ലാത്ത താരത്തിനു പകരം ട്വന്റി-20 യിൽ സഞ്ജുവിനോ ഇഷാൻ കിഷനോ അവസരം നൽകണം എന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബോളർ വെങ്കിട്ടേഷ് പ്രസാദ് അഭിപ്രായപ്പെട്ടിരുന്നു.

2015 ൽ സിബാബ് വെക്കെതിരെ ഹരാരെയിൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ സഞ്ജുവിന് 7 വർഷത്തിനിടയിൽ 14 ട്വന്റി-20 മത്സരങ്ങളും 4 ഏകദിന മത്സരങ്ങളിലും മാത്രമാണ് കളിക്കാൻ അവസരം കിട്ടിയത്, പലപ്പോഴും സ്‌ക്വാഡിൽ ഉൾപ്പെട്ടിട്ടും പ്ലെയിങ് ഇലവനിൽ താരത്തിന് അവസരം നൽകിയില്ല ഫോമിൽ അല്ലാത്ത മറ്റ് പല താരങ്ങൾക്കും തുടർച്ചയായി കളിക്കാൻ അവസരം ലഭിക്കുന്നിടത്താണ് സഞ്ജുവിനോടുള്ള ഈ അവഗണന എന്നതാണ് വിരോധാഭാസം.

സഞ്ജു മാത്രം ഗ്രൗണ്ടിൽ പ്രാക്ടീസ് ചെയ്യുന്നു ; വിഡിയോ

ഓസ്ട്രേലിയയിൽ നടക്കുന്ന വരാനിരിക്കുന്ന ട്വന്റി-20 ലോകകപ്പിൽ പേസും ബൗൺസുമുള്ള അവിടുത്തെ പിച്ചുകളിൽ മറ്റ് കളിക്കാരെക്കാൾ നന്നായി സഞ്ജുവിന് തിളങ്ങാൻ കഴിയുമെന്ന് മുൻ ഇന്ത്യൻ കോച്ചും കളിക്കാരനുമായ രവി ശാസ്ത്രി ഈയിടെ അഭിപ്രായപ്പെട്ടിരുന്നു, വലിപ്പമേറിയ ഓസ്ട്രേലിയൻ ഗ്രൗണ്ടുകളിൽ പേസും ബൗൺസും ഉള്ള അവിടുത്തെ പിച്ചുകളിൽ തുടർച്ചയായി ഇത്തരം സാഹചര്യങ്ങളിൽ പരാജയപ്പെടുന്ന ശ്രേയസ്സ് അയ്യറെക്കാൾ എന്ത് കൊണ്ടും സഞ്ജുവിന് ആണ് തിളങ്ങാനാവുക.

Written By: അഖിൽ വി. പി. വള്ളിക്കാട്.

Categories
Cricket Latest News Malayalam Video

ഇത് നമ്മുടെ എബിഡി! വീണ്ടും 360° ഷോട്ടുകളുമായി സൂര്യ , എല്ലാ ഷോട്ടുകളുടെയും ഫുൾ വിഡിയോ ഒറ്റ നോട്ടത്തിൽ ,

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിൽ ഉള്ള മൂന്നാം T20 മത്സരത്തിൽ ഇന്ത്യക്ക് ഏഴു വിക്കറ്റ് ജയം.ഓപ്പണിംഗ് ഇറങ്ങിയ സൂര്യ കുമാറിൻ്റെ 76 റൺസിൻ്റെ പിൻബലത്തിൽ ആണ് ഇന്ത്യ ഈ ജയം സ്വന്തമാക്കിയത്. ഇതോട് കൂടി 2-1 എന്ന നിലയിൽ ഇന്ത്യ ആണ് ഇപ്പൊൾ മുന്നിട്ട് നിൽക്കുന്നത്.

വിൻഡീസ് ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ മികച്ച തുടക്കം ആയിരുന്നു രോഹിത് ശർമയും സൂര്യയും നൽകിയത്. ആദ്യ ഓവർ എറിഞ്ഞ ഒബെട്‌ മക്കോയ്‌ സൂര്യകുമാർ യാദവിനെതിരേ രണ്ട് ബൗണ്ടറി വഴങ്ങി. അൽസാരി ജോസഫ് ആണ് രണ്ടാം ഓവർ എറിയാൻ എത്തിയത്. ആദ്യ പന്തിൽ സിക്‌സറും മൂന്നാം പന്തിൽ ബൗണ്ടറിയും നേടിയാണ് രോഹിത് അൽസാരിയെ സ്വാഗതം ചെയ്തത്.

പിന്നീട് നാലാം പന്ത് ഏറിഞ്ഞതിന് ശേഷം എന്തോ അസ്വസ്ഥത തോന്നിയ രോഹിത് ഫിസിയോയെ സഹായത്തിനായി വിളിപ്പിച്ചു. ഒരുപാട് നേരത്തെ ചർച്ചകൾക്ക് ഒടുവിൽ താരം മൈതാനത്ത് നിന്ന് മടങ്ങാൻ തീരുമാനിച്ചു.

ശേഷം വന്ന ശ്രേയസ് അയ്യർ സൂര്യ കുമാറിന് കൂട്ടായി നിന്ന് 27 പന്തിൽ നിന്ന് 24 റൺസ് എടുത്തു .
ഹർധിക് പാണ്ട്യക്ക് വേണ്ട രീതിയിൽ തിളങ്ങാൻ ആയില്ല ,6 പന്തിൽ നിന്ന് 4 റൺസ് മാത്രം ആണ് താരത്തിന് നേടാൻ ആയത്.

ഇന്ത്യന്‍ സ്കോര്‍ 135 ആയപ്പോഴാണ് സൂര്യകുമാര്‍ മടങ്ങിയത്. അപ്പോഴേക്കും ഇന്ത്യ വിജയ തീരം അടുത്തിരുന്നു. 26 ബോളിൽ നിന്ന് 33 റൺസ് എടുത്ത പന്ത് ആണ് ഇന്ത്യക്ക് വേണ്ടി ഫിനിഷർ റോൾ ഏറ്റെടുത്തത്.ഇന്ത്യക്ക് വേണ്ടി ഹൂഡ 7 ബോളിൽ 10 റൺസ് എടുത്തു.വെസ്റ്റ് ഇൻഡീസിന് വേണ്ടി ഡൊമിനിക് , ഹോൾഡർ, ഹോസൈൻ ,എന്നിവർ ഓരോ വിക്കറ്റുകൾ സ്വന്തമാക്കി .

44 പന്തിൽ എന്ന് 8 ഫോറുകളും 4 സിക്സുകളും ഉൾപ്പെടെ ആണ് സൂര്യ 76 റൺസ് നേടിയത്.ഇതിൽ മനോഹരമായ ഒരുപാട് ഷോട്ടുകളും ഉണ്ടായിരുന്നു.

ഇന്ത്യയുടെ ഡിവില്ലെയ്സ് എന്നാണ് ആരാധകര് സൂര്യയെ വിശേഷിപ്പിക്കുന്നത്. ഇതിനോട് 100 % നീതി പുലർത്തുന്ന രീതിയിൽ ഉള്ള ഷോട്ടുകൾ ആയിരുന്നു സൂര്യ കഴിഞ്ഞ കളിയിൽ കാഴ്ച വെച്ചത്. സൂര്യയുടെ എല്ലാ ഷോട്ടുകളുടെയും വിഡിയോ കാണാം.

നേരത്തെ ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 35 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് നേടിയ ഭുവനേശ്വർ കുമാർ മികച്ചു നിന്നു. അർഷ്ദീപ്‌ സിംഗും ഹാർദിക് പണ്ട്യയും ഒരു വിക്കറ്റ് വീതം നേടി. 50 പന്തിൽ 73 റൺസ് നേടിയ കൈൽ മെയേഴ്സ് വിൻഡീസ് സ്കോർ 20 ഓവറിൽ 164 റൺസ് എടുക്കാൻ നിർണായകമായ സംഭാവന ചെയ്തു.

Categories
Cricket India Latest News Video

ഇന്ത്യക്ക് വൻ തിരിച്ചടി ! കളി പൂർത്തി ആക്കാൻ പറ്റാതെ കളം വിട്ടു രോഹിത് ,അപ്രതീക്ഷിതമായി രോഹിത് ശർമ്മയ്ക്ക് പരുക്ക് :വിഡിയോ കാണാം

ഇന്ത്യ – വെസ്റ്റിൻഡീസ് മൂന്നാം ട്വന്റി ട്വന്റി മത്സരത്തിന്റെ ഇടയിൽ പരിക്ക് പറ്റി മൈതാനത്ത് നിന്ന് പുറത്തേക്ക് മടങ്ങി ഇന്ത്യൻ നായകൻ രോഹിത് ശർമ. പരിക്കിന്റെ കാരണം വ്യക്തമല്ല. കളിക്കളത്തിൽ നിന്ന് മടങ്ങുന്ന വഴി അദ്ദേഹം കൈ കൊണ്ട് പുറം ഭാഗത്ത് പിടിച്ചിരിക്കുന്നത് കാണാൻ സാധിച്ചു.

വിൻഡീസ് ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ മികച്ച തുടക്കം കുറിച്ചു. ആദ്യ ഓവർ എറിഞ്ഞ ഒബെട്‌ മക്കോയ്‌ സൂര്യകുമാർ യാദവിനെതിരേ രണ്ട് ബൗണ്ടറി വഴങ്ങി. അൽസാരി ജോസഫ് ആണ് രണ്ടാം ഓവർ എറിയാൻ എത്തിയത്. ആദ്യ പന്തിൽ സിക്‌സറും മൂന്നാം പന്തിൽ ബൗണ്ടറിയും നേടിയാണ് രോഹിത് അൽസാരിയെ സ്വാഗതം ചെയ്തത്.

പിന്നീട് നാലാം പന്ത് ഏറിഞ്ഞതിന് ശേഷം എന്തോ അസ്വസ്ഥത തോന്നിയ രോഹിത് ഫിസിയോയെ സഹായത്തിനായി വിളിപ്പിച്ചു. ഒരുപാട് നേരത്തെ ചർച്ചകൾക്ക് ഒടുവിൽ താരം മൈതാനത്ത് നിന്ന് മടങ്ങാൻ തീരുമാനിച്ചു. അതോടെ ശ്രേയസ് അയ്യർ കളത്തിലിറങ്ങി.

നാലാം പന്തിൽ സ്റ്റെപ്പ് ഔട്ട് ചെയ്ത് ബൗണ്ടറി നേടിയ ശ്രമത്തിൽ പുറം ഭാഗത്ത് എന്തെങ്കിലും പ്രശ്നം സംഭവിച്ചു എന്ന് വേണമെങ്കിൽ കരുതാം. പരുക്ക് ഗുരുതരം ഉള്ളതാണോ എന്ന് ഇപ്പൊൾ പറയാൻ കഴിയില്ല. വലിയ കുഴപ്പങ്ങൾ വരാതിരിക്കട്ടെ എന്നു പ്രാർത്ഥിക്കാം.

നേരത്തെ ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 35 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് നേടിയ ഭുവനേശ്വർ കുമാർ മികച്ചു നിന്നു. അർഷ്ദീപ്‌ സിംഗും ഹാർദിക് പണ്ട്യയും ഒരു വിക്കറ്റ് വീതം നേടി. 50 പന്തിൽ 73 റൺസ് നേടിയ കൈൽ മെയേഴ്സ് വിൻഡീസ് സ്കോർ 20 ഓവറിൽ 164 റൺസ് എടുക്കാൻ നിർണായകമായ സംഭാവന ചെയ്തു.

ഇരു ടീമുകളും ഓരോ മത്സരം ജയിച്ച് പരമ്പര 1-1 സമനിലയിലാണ്. ആദ്യ മത്സരത്തിൽ 68 റൺസിനായിരുന്നു ഇന്ത്യയുടെ ആധികാരിക വിജയം. രണ്ടാം മത്സരത്തിൽ 4 വിക്കറ്റിന് ഇന്ത്യയെ കീഴടക്കി വിൻഡീസ് പരമ്പരയിൽ ഒപ്പമെത്തി. ഇന്നത്തെ മത്സരം ഇരു ടീമുകൾക്കും ലീഡ് നേടാൻ നിർണായകമായ അവസരമാണ്.

അപ്രതീക്ഷിതമായി രോഹിത് ശർമ്മയ്ക്ക് പരുക്ക്; റിട്ടയേർഡ് ഹർട്ട് വിഡിയോ കാണാം :

https://twitter.com/trollcricketmly/status/1554541119047774209?t=NA2vD28miCTodrr7-aqaHQ&s=19